തൊടുപുഴ: ഏലക്കാ ഇ- ലേലം 21 മുതൽ ദിവസം ഒന്നു മാത്രം നടത്തിയാൽ മതിയെന്ന സ്പൈസസ് തീരുമാനം ഏലക്കാ വില ഉയർത്തിയേക്കുമെന്ന് സൂചന. ലേലത്തിനും കായുടെ നിലവാരം പരിശോധിക്കാനും വ്യാപാരികൾക്കു കൂടുതൽ സമയം ലഭിക്കുന്നതാണു വില ഉയരാൻ സഹായിക്കുന്നത്. പുറ്റടി സ്പൈസസ് പാർക്ക്, തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂർ എന്നീ ഇ- ലേല കേന്ദ്രങ്ങളിൽ ദിവസം രണ്ടു തവണ നടന്നു വരുന്ന ലേലമാണ് ദിവസം ഒന്നു മാത്രമാക്കുന്നത്. രാവിലെ 10നും ഉച്ചകഴിഞ്ഞ് 2.30നുമായിരുന്നു ലേലം. ഇനി രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചു വരെ സമയം ലഭിക്കും.
പുതിയ തീരുമാനം മൂലം ഒരു ലേല ഏജൻസിക്ക് മാസത്തിൽ രണ്ടു ലേലത്തിനുള്ള അവസരമാണ് ലഭിക്കുക. നിലവിൽ ആഴ്ചയിൽ ഒന്നുവച്ച് കണക്കിൽ മാസം നാലു ലേലം നടത്താമായിരുന്നു.
ലേല ഏജൻസികൾക്ക് ഒരു ദിവസം രണ്ട് ലേലത്തിന് അവസരം നൽകുന്പോൾ വ്യാപാരികൾക്ക് ഏലയ്ക്കയുടെ ഗുണമേന്മ ശരിയായി വിലയിരുത്താൻ സമയം ലഭിക്കില്ല. ആറു സെക്കൻഡ് മാത്രമാണ് ഒരു ലോട്ടിലെ ഏലക്കായുടെ നിലവാര പരിശോധനയ്ക്കു കിട്ടുന്നത്. ഇനി 10 സെക്കൻഡെങ്കിലും ലഭിക്കുമെന്നു കരുതുന്നു. ലേലത്തിനു സമയം കുറവായിരുന്നതിനാൽ പതിയുന്ന കായ് പൂർണമായും വിറ്റഴിക്കാൻ കഴിയാതെ ലോട്ടുകൾ മിച്ചം വരുന്നുവെന്ന പരാതിയും ഉണ്ടായിരുന്നു. ലേലത്തിന്റെ എണ്ണം കുറയുന്നതോടെ ഇതിനും പരിഹാരമാകും.
സ്പൈസസ് ബോർഡിൽ ലൈസൻസുള്ള ലേല ഏജൻസികൾക്കാണ് ഇ-ലേലം നടത്താൻ അനുവാദമുള്ളത്. 12 അംഗീകൃത ഏൻസികളാണ് ലേലം നടത്തുന്നത്. സീസണ് സമയത്ത് 300 നും 500 നുമിടയ്ക്ക് ലോട്ടുകളാണ് ഓരോ ലേലത്തിനുമെത്തിക്കുന്നത്. ലേലം കഴിയുന്നത് പലപ്പോഴും രാത്രി വൈകിയായതിനാൽ ലേലം കൊള്ളാൻ വരുന്ന വ്യാപാരികൾ കുറയുന്നുവെന്നും അതുവഴി വിലയിടിവുണ്ടാകുന്നുവെന്നും ആക്ഷേപം ഉയർന്നിരുന്നു. രണ്ട് ലേലം നടക്കുന്നതു കർഷകർ, വ്യാപാരികൾ എന്നിവരുടെ വരുമാനത്തെ ബാധിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനാലാണ് പുതിയ നീക്കമെന്ന് സ്പൈസസ് ബോർഡ് ചെയർമാൻ ഡോ. എ. ജയതിലക് പറഞ്ഞു.
മേയ് 21 മുതൽ ജൂണ് 30 വരെയുള്ള ഏലം ഇ-ലേല തീയതികളാണ് സ്പൈസസ് ബോർഡ് നിലവിൽ പുറത്തു വിട്ടിരിക്കുന്നത്. 21 ന് ബോഡിനായ്ക്കന്നൂരിൽ ബോഡി സി.പി.എ, 22 ന് പുറ്റടിയിൽ സൗത്ത് ഇൻഡ്യൻ കാർഡമം കന്പനി, 23 ന് ബോഡിനായ്ക്കന്നൂരിൽ കാർഡമം പ്രൊഡ്യുസേഴ്സ് കന്പനി, 24 ന് പുറ്റടിയിൽ ഹെഡർ സിസ്റ്റം, 25 ന് ബോഡിനായ്ക്കന്നൂരിൽ ഗ്രീൻ ഗോൾഡ്, 26 ന് പുറ്റടിയിൽ കാർഡമം പ്ലാന്റേഴ്സ്, 28 ന് ബോഡിനായ്ക്കന്നൂരിൽ സുഗന്ധഗിരി, 29 ന് പുറ്റടിയിൽ കെ.സി.പി.എം.സി, 30 ന് ബോഡിനായ്ക്കന്നൂരിൽ സ്റ്റേറ്റ് ട്രേഡിംഗ് കോർപറേഷൻ, 31 ന് പുറ്റടിയിൽ ഗ്രീൻ ഹൗസ് എന്നിവയുടെ ലേലം നടക്കും. ഞായർ ഒഴികെ എല്ലാ ദിവസങ്ങളിലും രാവിലെ പത്തു മുതൽ ഏലം ലോട്ട് തീരുന്നതു വരെയാണ് ലേലം. ഒന്നിടവിട്ട ദിവസങ്ങളിൽ പുറ്റടിയിലും ബോഡി നായ്ക്കന്നൂരിലുമായിരിക്കും ഇ-ലേലം നടക്കുന്നത്. ഓരോ ലേല കേന്ദ്രങ്ങളിലും 15 വീതം ലേലങ്ങളാണ് ദിവസേന നടക്കുക. വിശദമായ ലേല ക്രമം സ്പൈസസ് ബോർഡിന്റെ വെബ്സൈറ്റായ www.indianspices.com ലഭിക്കും.
ടി.പി.സന്തോഷ്കുമാർ
പുതിയ തീരുമാനം മൂലം ഒരു ലേല ഏജൻസിക്ക് മാസത്തിൽ രണ്ടു ലേലത്തിനുള്ള അവസരമാണ് ലഭിക്കുക. നിലവിൽ ആഴ്ചയിൽ ഒന്നുവച്ച് കണക്കിൽ മാസം നാലു ലേലം നടത്താമായിരുന്നു.
ലേല ഏജൻസികൾക്ക് ഒരു ദിവസം രണ്ട് ലേലത്തിന് അവസരം നൽകുന്പോൾ വ്യാപാരികൾക്ക് ഏലയ്ക്കയുടെ ഗുണമേന്മ ശരിയായി വിലയിരുത്താൻ സമയം ലഭിക്കില്ല. ആറു സെക്കൻഡ് മാത്രമാണ് ഒരു ലോട്ടിലെ ഏലക്കായുടെ നിലവാര പരിശോധനയ്ക്കു കിട്ടുന്നത്. ഇനി 10 സെക്കൻഡെങ്കിലും ലഭിക്കുമെന്നു കരുതുന്നു. ലേലത്തിനു സമയം കുറവായിരുന്നതിനാൽ പതിയുന്ന കായ് പൂർണമായും വിറ്റഴിക്കാൻ കഴിയാതെ ലോട്ടുകൾ മിച്ചം വരുന്നുവെന്ന പരാതിയും ഉണ്ടായിരുന്നു. ലേലത്തിന്റെ എണ്ണം കുറയുന്നതോടെ ഇതിനും പരിഹാരമാകും.
സ്പൈസസ് ബോർഡിൽ ലൈസൻസുള്ള ലേല ഏജൻസികൾക്കാണ് ഇ-ലേലം നടത്താൻ അനുവാദമുള്ളത്. 12 അംഗീകൃത ഏൻസികളാണ് ലേലം നടത്തുന്നത്. സീസണ് സമയത്ത് 300 നും 500 നുമിടയ്ക്ക് ലോട്ടുകളാണ് ഓരോ ലേലത്തിനുമെത്തിക്കുന്നത്. ലേലം കഴിയുന്നത് പലപ്പോഴും രാത്രി വൈകിയായതിനാൽ ലേലം കൊള്ളാൻ വരുന്ന വ്യാപാരികൾ കുറയുന്നുവെന്നും അതുവഴി വിലയിടിവുണ്ടാകുന്നുവെന്നും ആക്ഷേപം ഉയർന്നിരുന്നു. രണ്ട് ലേലം നടക്കുന്നതു കർഷകർ, വ്യാപാരികൾ എന്നിവരുടെ വരുമാനത്തെ ബാധിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനാലാണ് പുതിയ നീക്കമെന്ന് സ്പൈസസ് ബോർഡ് ചെയർമാൻ ഡോ. എ. ജയതിലക് പറഞ്ഞു.
മേയ് 21 മുതൽ ജൂണ് 30 വരെയുള്ള ഏലം ഇ-ലേല തീയതികളാണ് സ്പൈസസ് ബോർഡ് നിലവിൽ പുറത്തു വിട്ടിരിക്കുന്നത്. 21 ന് ബോഡിനായ്ക്കന്നൂരിൽ ബോഡി സി.പി.എ, 22 ന് പുറ്റടിയിൽ സൗത്ത് ഇൻഡ്യൻ കാർഡമം കന്പനി, 23 ന് ബോഡിനായ്ക്കന്നൂരിൽ കാർഡമം പ്രൊഡ്യുസേഴ്സ് കന്പനി, 24 ന് പുറ്റടിയിൽ ഹെഡർ സിസ്റ്റം, 25 ന് ബോഡിനായ്ക്കന്നൂരിൽ ഗ്രീൻ ഗോൾഡ്, 26 ന് പുറ്റടിയിൽ കാർഡമം പ്ലാന്റേഴ്സ്, 28 ന് ബോഡിനായ്ക്കന്നൂരിൽ സുഗന്ധഗിരി, 29 ന് പുറ്റടിയിൽ കെ.സി.പി.എം.സി, 30 ന് ബോഡിനായ്ക്കന്നൂരിൽ സ്റ്റേറ്റ് ട്രേഡിംഗ് കോർപറേഷൻ, 31 ന് പുറ്റടിയിൽ ഗ്രീൻ ഹൗസ് എന്നിവയുടെ ലേലം നടക്കും. ഞായർ ഒഴികെ എല്ലാ ദിവസങ്ങളിലും രാവിലെ പത്തു മുതൽ ഏലം ലോട്ട് തീരുന്നതു വരെയാണ് ലേലം. ഒന്നിടവിട്ട ദിവസങ്ങളിൽ പുറ്റടിയിലും ബോഡി നായ്ക്കന്നൂരിലുമായിരിക്കും ഇ-ലേലം നടക്കുന്നത്. ഓരോ ലേല കേന്ദ്രങ്ങളിലും 15 വീതം ലേലങ്ങളാണ് ദിവസേന നടക്കുക. വിശദമായ ലേല ക്രമം സ്പൈസസ് ബോർഡിന്റെ വെബ്സൈറ്റായ www.indianspices.com ലഭിക്കും.
ടി.പി.സന്തോഷ്കുമാർ