തിരുവനന്തപുരം: നിലവിൽ കാർഡില്ലാതിരുന്ന 75,000 കുടുംബങ്ങൾക്ക് ജൂണിൽ പുതിയ റേഷൻ കാർഡ് നൽകുമെന്ന് മന്ത്രി പി. തിലോത്തമൻ പത്രസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്ത് ഭക്ഷ്യഭദ്രതാ നിയമം പൂർത്തീകരിച്ചതിന്റെ പ്രഖ്യാപനം 18ന് കണ്ണൂർ തലാപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
മുഴുവൻ റേഷൻകടകളും നവീകരിക്കും. പെയിന്റ് ചെയ്ത് പുതിയ ബോർഡും എംബ്ലവും വയ്ക്കും. റേഷൻകട ഉടമയ്ക്കു യൂണിഫോം ഏർപ്പെടുത്തും. സപ്ളൈകോ സാധനങ്ങൾകൂടി റേഷൻകടവഴി വിതരണംചെയ്യും. മുഴുവൻ റേഷൻ കാർഡ് ഉടമകളേയും റേഷൻ വാങ്ങാനായി എത്തിക്കുകയാണ് ലക്ഷ്യം. നിലവിലെ കാർഡിൽനിന്ന് പിരിഞ്ഞ് പുതിയ കാർഡ് ലഭിക്കാനായി ജൂണ്‍ മുതൽ അപേക്ഷ സ്വീകരിച്ചു തുടങ്ങും.
റേഷൻ വിതരണ സമ്പ്രദായം ഉറപ്പാക്കാൻ ഈ വർഷം സോഷ്യൽ ഓഡിറ്റ് നടപ്പാക്കും. ഇതിലേക്കായി ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസുമായി ധാരണാപത്രം ഒപ്പിട്ടു. റേഷൻ മുൻഗണനാപട്ടികയിൽ അനധികൃതമായി കയറിക്കൂടിയ 1,68,567 പേരെ പട്ടികയിൽനിന്ന് നീക്കി. അത്രയും അർഹരെ ഉൾപ്പെടുത്തി.സംസ്ഥാനത്ത് 14,374 റേഷൻകടകളിലും ഇ പോസ് മെഷീൻ വച്ച് റേഷൻ വിതരണം ആരംഭിച്ചു. ഇതിലേക്കായി 3.41 കോടി ഗുണഭോക്താക്കളൈയും ആധാർ ഡേറ്റാബേസുമായി ബന്ധിപ്പിച്ചു. 39,385 പേർക്ക് ഇഷ്ടമുള്ള കടയിൽനിന്നു വാങ്ങാൻ സൗകര്യം ഒരുക്കി. ഇ പോസ് മെഷീൻ പ്രാവർത്തികമാക്കാനായി കേരളത്തിലെ 14,374 റേഷൻകടക്കാരേയും സഹായികളേയും 348 കേന്ദ്രങ്ങളിലായി ഒരു ദിവസത്തെ പരിശീലനം നൽകി. വകുപ്പിലെ 1500 ഓളം ജീവനക്കാർക്കും പരിശീലനം നൽകിയതായി മന്ത്രി പറഞ്ഞു.
മുഴുവൻ റേഷൻകടകളും നവീകരിക്കും. പെയിന്റ് ചെയ്ത് പുതിയ ബോർഡും എംബ്ലവും വയ്ക്കും. റേഷൻകട ഉടമയ്ക്കു യൂണിഫോം ഏർപ്പെടുത്തും. സപ്ളൈകോ സാധനങ്ങൾകൂടി റേഷൻകടവഴി വിതരണംചെയ്യും. മുഴുവൻ റേഷൻ കാർഡ് ഉടമകളേയും റേഷൻ വാങ്ങാനായി എത്തിക്കുകയാണ് ലക്ഷ്യം. നിലവിലെ കാർഡിൽനിന്ന് പിരിഞ്ഞ് പുതിയ കാർഡ് ലഭിക്കാനായി ജൂണ്‍ മുതൽ അപേക്ഷ സ്വീകരിച്ചു തുടങ്ങും.
റേഷൻ വിതരണ സമ്പ്രദായം ഉറപ്പാക്കാൻ ഈ വർഷം സോഷ്യൽ ഓഡിറ്റ് നടപ്പാക്കും. ഇതിലേക്കായി ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസുമായി ധാരണാപത്രം ഒപ്പിട്ടു. റേഷൻ മുൻഗണനാപട്ടികയിൽ അനധികൃതമായി കയറിക്കൂടിയ 1,68,567 പേരെ പട്ടികയിൽനിന്ന് നീക്കി. അത്രയും അർഹരെ ഉൾപ്പെടുത്തി.സംസ്ഥാനത്ത് 14,374 റേഷൻകടകളിലും ഇ പോസ് മെഷീൻ വച്ച് റേഷൻ വിതരണം ആരംഭിച്ചു. ഇതിലേക്കായി 3.41 കോടി ഗുണഭോക്താക്കളൈയും ആധാർ ഡേറ്റാബേസുമായി ബന്ധിപ്പിച്ചു. 39,385 പേർക്ക് ഇഷ്ടമുള്ള കടയിൽനിന്നു വാങ്ങാൻ സൗകര്യം ഒരുക്കി. ഇ പോസ് മെഷീൻ പ്രാവർത്തികമാക്കാനായി കേരളത്തിലെ 14,374 റേഷൻകടക്കാരേയും സഹായികളേയും 348 കേന്ദ്രങ്ങളിലായി ഒരു ദിവസത്തെ പരിശീലനം നൽകി. വകുപ്പിലെ 1500 ഓളം ജീവനക്കാർക്കും പരിശീലനം നൽകിയതായി മന്ത്രി പറഞ്ഞു.