രാജകുമാരി: കൂട്ടംതെറ്റി നാട്ടിലിറങ്ങിയ കുട്ടിയാന ചിന്നക്കനാൽ ടൗണിലെത്തി. വാഹനങ്ങൾക്കിടയിലൂടെ ആളുകളോടും ഇണങ്ങിയും കുണുങ്ങിയും നടന്ന കുഞ്ഞനാനയെ വനംവകുപ്പ് ഉദ്യോഗസ്ഥർ വനാതിർത്തിയിൽ സിമന്റ്പാലത്തെ താൽക്കാലിക കൂട്ടിലേക്കു മാറ്റി. കുട്ടിയാന ഇന്നലെ രണ്ടുതവണ വനത്തിലേക്ക് പോയെങ്കിലും വേഗത്തിൽ ഉദ്യോഗസ്ഥരുടെ സമീപത്തേക്കു മടങ്ങിയെത്തി.
തേക്കടിയിൽനിന്നു വനംവകുപ്പ് വെറ്ററിനറി ഡോക്ടർ അബ്ദുൾ സത്താറിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ആനയെ പരിശോധിച്ചു. കുട്ടിയാനയ്ക്ക് ആരോഗ്യപ്രശനങ്ങളൊന്നുമില്ലെന്നാണു വിലയിരുത്തൽ. പാലും ദ്രവരൂപത്തിലുള്ള ഭക്ഷണവും നൽകുന്നുണ്ട്. കാട്ടിലേക്ക് മടങ്ങുന്നില്ലെങ്കിൽ ഏതെങ്കിലും ആനവളർത്തൽ കേന്ദ്രത്തിലേക്ക് ആനയെ മാറ്റും. ആനക്കൂട്ടം തിരികെയെത്തുമെന്ന പ്രതീക്ഷയിൽ ദേവികുളം റേഞ്ച് ഓഫീസർ നിബു കിരണിന്റെ നേതൃത്വത്തിൽ വനപാലകസംഘം സ്ഥലത്ത് ക്യാന്പ് ചെയ്യുന്നുണ്ട്.
തേക്കടിയിൽനിന്നു വനംവകുപ്പ് വെറ്ററിനറി ഡോക്ടർ അബ്ദുൾ സത്താറിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ആനയെ പരിശോധിച്ചു. കുട്ടിയാനയ്ക്ക് ആരോഗ്യപ്രശനങ്ങളൊന്നുമില്ലെന്നാണു വിലയിരുത്തൽ. പാലും ദ്രവരൂപത്തിലുള്ള ഭക്ഷണവും നൽകുന്നുണ്ട്. കാട്ടിലേക്ക് മടങ്ങുന്നില്ലെങ്കിൽ ഏതെങ്കിലും ആനവളർത്തൽ കേന്ദ്രത്തിലേക്ക് ആനയെ മാറ്റും. ആനക്കൂട്ടം തിരികെയെത്തുമെന്ന പ്രതീക്ഷയിൽ ദേവികുളം റേഞ്ച് ഓഫീസർ നിബു കിരണിന്റെ നേതൃത്വത്തിൽ വനപാലകസംഘം സ്ഥലത്ത് ക്യാന്പ് ചെയ്യുന്നുണ്ട്.