കൊച്ചി: കൊച്ചി മെട്രോ നിർമാണത്തിനിടെയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വെൽഡിംഗ് തൊഴിലാളിക്ക് 4,94,064 രൂപ നഷ്ടപരിഹാരം നൽകാൻ ലോക് അദാലത്ത് ഉത്തരവിട്ടു. കൊച്ചി മെട്രോയ്ക്ക് വേണ്ടി കരാർ പ്രവൃത്തി നടത്തിയിരുന്ന സോമ എന്റർപ്രൈസസിലെ വെൽഡിംഗ് ജീവനക്കാരനായിരുന്ന ചിലവന്നൂർ സ്വദേശി ശക്തിധരന് അനുകൂലമായാണ് ഉത്തരവുണ്ടായത്.
2015 ഫെബ്രുവരി 11ന് ജോലി സ്ഥലത്ത് വച്ച് 120 കിലോഗ്രാം തൂക്കമുള്ള രണ്ട് ഇരുന്പു ഷീറ്റുകൾ ശരീരത്തിലേക്ക് വീണ് ശശിധരനു ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിത്സയ്ക്കായി ഒന്നേ കാൽ ലക്ഷത്തോളം രൂപ ചെലവായി. 90,000 രൂപ മാത്രമാണ് കന്പനി നൽകിയത്. തുടർന്നാണ് ശശിധരൻ ലോകായുക്തയെ സമീപിച്ചത്. ചികിത്സാ ചെലവിലെ ബാക്കി തുകയായ 35,000 രൂപയും ഒരു വർഷത്തെ ശന്പളമായി 1,20,000 രൂപയും തുടർചികിത്സയ്ക്കായി 30,000 രൂപയും നഷ്ടപരിഹാരമായി 50,000 രൂപയും അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പരാതി. ഇതു പരിഗണിച്ചാണ് അദാലത്തിന്റെ തീരുമാനം.
2015 ഫെബ്രുവരി 11ന് ജോലി സ്ഥലത്ത് വച്ച് 120 കിലോഗ്രാം തൂക്കമുള്ള രണ്ട് ഇരുന്പു ഷീറ്റുകൾ ശരീരത്തിലേക്ക് വീണ് ശശിധരനു ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിത്സയ്ക്കായി ഒന്നേ കാൽ ലക്ഷത്തോളം രൂപ ചെലവായി. 90,000 രൂപ മാത്രമാണ് കന്പനി നൽകിയത്. തുടർന്നാണ് ശശിധരൻ ലോകായുക്തയെ സമീപിച്ചത്. ചികിത്സാ ചെലവിലെ ബാക്കി തുകയായ 35,000 രൂപയും ഒരു വർഷത്തെ ശന്പളമായി 1,20,000 രൂപയും തുടർചികിത്സയ്ക്കായി 30,000 രൂപയും നഷ്ടപരിഹാരമായി 50,000 രൂപയും അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പരാതി. ഇതു പരിഗണിച്ചാണ് അദാലത്തിന്റെ തീരുമാനം.