തിരുവനന്തപുരം: സംസ്ഥാനത്തെ 14374 റേഷന്‍ കടകളിലും ഇ-പോസ് മെഷീന് മുഖേന റേഷന്‍ വിതരണം ആരംഭിച്ചതായി ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി പി. തിലോത്തമന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പൊതുവിതരണ രംഗത്തെ ഒരു പ്രധാന നവീകരണ ശ്രമമാണിത്. സംസ്ഥാനത്തെ 3.41 കോടി ഗുണഭോക്താക്കളെയും ആധാര്‍ ഡേറ്റാബേസ് വഴി റേഷന്‍കാര്‍ഡ് മാനേജ്മെന്റ് സിസ്റ്റവുമായി ബന്ധിപ്പിച്ചാണ് സിവില്‍ സപ്ലൈസ് വകുപ്പ് പൂര്‍ത്തിയാക്കിയത്. കേരളത്തിലെ മുഴുവന്‍ കുടുംബാംഗങ്ങളുടെയും ആധാര്‍ വിവരങ്ങള്‍ ഇതിനായി ശേഖരിച്ചു.
രണ്ടു വ്യത്യസ്ത സിം കാര്‍ഡുകള്‍ ബിഎസ്എന്‍എലിനു പുറമേ ഏറ്റവും കൂടുതല്‍ കവറേജുള്ള മറ്റൊരു ടെലിഫോണ്‍ കമ്പനിയേയും കൃത്യമായ സര്‍വേയ്ക്കു ശേഷം ഓരോ കടയ്ക്കും നല്കി. തുടര്‍ന്നും പ്രശ്നമുള്ളവര്‍ക്ക് പ്രത്യേക ആന്റിന നല്കി. കേരളത്തിലെ 14374 റേഷന്‍ കടക്കാർക്കും അവരുടെ സഹായികൾക്കും 348 കേന്ദ്രങ്ങളിലായി ഒരു ദിവസത്തെ പരിശീലനം നല്കി.
രണ്ടു വ്യത്യസ്ത സിം കാര്‍ഡുകള്‍ ബിഎസ്എന്‍എലിനു പുറമേ ഏറ്റവും കൂടുതല്‍ കവറേജുള്ള മറ്റൊരു ടെലിഫോണ്‍ കമ്പനിയേയും കൃത്യമായ സര്‍വേയ്ക്കു ശേഷം ഓരോ കടയ്ക്കും നല്കി. തുടര്‍ന്നും പ്രശ്നമുള്ളവര്‍ക്ക് പ്രത്യേക ആന്റിന നല്കി. കേരളത്തിലെ 14374 റേഷന്‍ കടക്കാർക്കും അവരുടെ സഹായികൾക്കും 348 കേന്ദ്രങ്ങളിലായി ഒരു ദിവസത്തെ പരിശീലനം നല്കി.