യുവകർഷകർ പറയുന്നു -5 / ബിജു കുര്യന്
അടൂര്‍: മനു തയ്യിൽ, യുവരാഷ്ട്രീയക്കാർക്കിടയിലെ കർഷകനെ തെരഞ്ഞാൽ മുൻനിരയിൽ ഈ പേരുണ്ടാകും.
പ്രധാന്യം കൃഷിക്കോ രാഷ്ട്രീയത്തിനോ എന്നു ചോദിച്ചാല്‍ കൃഷിക്കു തന്നെയെന്നുത്തരം.
കോണ്‍ഗ്രസുകാരനായ മനുവിനു ഗ്രൂപ്പുണ്ട്. തന്റെ കൃഷിക്കും ഗ്രൂപ്പുണ്ടെന്ന് ഈ യുവകർഷകർ പറയുന്നു. വ്യത്യസ്ത ഇനം പച്ചക്കറിയും മറ്റും കാലാവസ്ഥയ്ക്കനുസൃതമായി വളർത്തി വിളവെടുക്കുന്നത് ഒരു ഗ്രൂപ്പ് രാഷ്ട്രീയം തന്നെയാണെന്നാണ് മനുവിന്റെ പക്ഷം.
മണ്ണ് അറിഞ്ഞ് കൃഷി ഇറക്കുകയെന്നതാണു കഴിഞ്ഞ എട്ടു വര്‍ഷമായി മനുവിന്റെ രീതി. അടൂര്‍ നഗരസഭയുടെ 15-ാം വാര്‍ഡില്‍ പിതൃസ്വത്തായി ലഭിച്ച 1.07 ഏക്കറിലെ അഞ്ചു സെന്റില്‍ കൃഷി ഇറക്കിക്കൊണ്ടായിരുന്നു തുടക്കം. ഒരു പശുവിനെയും വാങ്ങി. കൃഷിയിടത്തില്‍ ആവശ്യത്തിനു വെള്ളം ലഭിക്കാന്‍ കുളം കുത്തി. വാഴക്കൃഷിക്കു പറ്റിയ മണ്ണല്ലെന്നു കണ്ടതോടെ പച്ചക്കറി കൃഷിയിലൂടെയായിരുന്നു തുടക്കം. പിന്നീടു വെറ്റിലകൃഷി തുടങ്ങിയതോടെ സ്ഥലത്തേക്കു വ്യാപിപ്പിച്ചു. ഇന്ന് ഈ 32കാരന് ഒന്നാന്തരം ജൈവകര്‍ഷകനാണ്. ആറ് പശുക്കൾ, ഇവയുടെ ചാണകവും മൂത്രവുമെല്ലാം ഉപയോഗപ്പെടുത്തി വിജയകരമായ ജൈവകൃഷി..
ഈ കൃഷിയിടം പരീക്ഷണശാല
മണ്ണിനെ മനസിലാക്കാന്‍ തുടക്കത്തില്‍ വെറ്റിലക്കൊടിയും വാഴയും പരീക്ഷിച്ചു. ഒപ്പം പലതരം പച്ചക്കറികളും. ഒടുവിൽ മണ്ണിന്റെ ഗുണം തിരിച്ചറിഞ്ഞ് പച്ചക്കറിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. രണ്ടു വര്‍ഷം മുമ്പ് സര്‍ക്കാര്‍ നടപ്പാക്കിയ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി അടൂരില്‍ വിജയകരമായി അദ്ദേഹം നടപ്പാക്കി. കൃഷിവകുപ്പുമായി ഒത്തുചേർന്നാണ് പ്രവർത്തനം, അവിടെ രാഷ്ട്രീയം ഇല്ല.
പച്ചക്കറിയെ മാറ്റി നിര്‍ത്തേണ്ട
ഒരു പച്ചക്കറിയും കേരളത്തില്‍ വിളയില്ലെന്നു പറഞ്ഞു മാറ്റി നിര്‍ത്തേണ്ടതില്ലെന്നാണ് മനുവിന്റെ അഭിപ്രായം. വഴുതന കൃഷിയിലൂടെയാണ് തുടക്കമിട്ടതെങ്കിലും പിന്നീട് എല്ലാം പരീക്ഷിച്ചു. അവസാനം ചോളക്കൃഷിയിലേക്കും തിരിഞ്ഞു. കാലാവസ്ഥ അനുകൂലമെങ്കില്‍ എല്ലാ പച്ചക്കറിയും കൃഷി ചെയ്യാം. പയര്‍, വെണ്ട, ചീര, പച്ചമുളക്, വെള്ളരി തുടങ്ങി നാടന്‍ കൃഷികളോടായിരുന്നു തുടക്കത്തില്‍ പ്രിയം. പിന്നീടു കാബേജും കോളിഫ്ളവറും ചെയ്തു. കഴിഞ്ഞ വര്‍ഷം കാരറ്റ് വിളവെടുത്തു. കീടനാശിനികള്‍ തന്റെ കൃഷിയിടത്തില്‍ കയറ്റിയിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. പുകയില കഷായം, വേപ്പിന് നീര്, പഴച്ചാര്‍ കെണി എന്നിവയാണ് കീടങ്ങൾക്കെതിരേയുള്ള ആയുധം.
രാവിലെ ആറു മുതല്‍ 9.30 വരെയും വൈകുന്നേരങ്ങളില്‍ നാലു മുതല്‍ 6.30 വരെയുമാണ് മനുവിന്റെ കൃഷി സമയം. അവിവാഹിതനായ മനുവിന് മാതാവും സഹോദരിയുമാണു കൃഷിയിടത്തിൽ കൂട്ട്.
വിപണിയും വികസിപ്പിച്ചു
പച്ചക്കറിക്കും പാലിനുമൊക്കെ സ്വയം വിപണി വികസിപ്പിച്ചെടുക്കുകയായിരുന്നു ഈ ചെറുപ്പക്കാരൻ. ഉത്പാദിപ്പിക്കുന്ന പച്ചക്കറിക്കും പാലിനുമൊക്കെ ആവശ്യക്കാര്‍ വീട്ടില്‍ തന്നെ. വിഷം കലരാത്ത മായമില്ലാത്ത പച്ചക്കറിക്ക് ആവശ്യക്കാര്‍ ഏറെ. കൃഷിവകുപ്പുമായി ചേര്‍ന്നുള്ള വിപണന കേന്ദ്രങ്ങളിലും പച്ചക്കറി എത്തിക്കും. പാലിന്റെ വില്പനയിലും ഇതുതന്നെയാണ് അനുഭവം. ഓണത്തിന് ഒരു മുറം പച്ചക്കറിയിലൂടെ വിളവെടുത്ത ഉത്പന്നങ്ങള്‍ പൂര്‍ണമായി കൃഷിവകുപ്പ് ഏറ്റെടുത്തു. നല്ല കാര്‍ഷികോത്പന്നങ്ങള്‍ക്കു വിപണി ലഭിക്കില്ലെന്ന വാദത്തോടു മനുവിനു യോജിപ്പില്ല.
മിത്രങ്ങൾ
യൂത്ത് കോണ്‍ഗ്രസ് അടൂര്‍ നിയോജകമണ്ഡലം വൈസ് പ്രസിഡന്റാണ് അദ്ദേഹം. പറക്കോട് സര്‍വീസ് സഹകരണബാങ്ക് ഭരണസമിതിയംഗവുമാണ്. നേരത്തെ മണ്ഡലം പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്നു. അക്കാലത്ത് ഒരു സംഘം വീടുകയറി ആക്രമിച്ചു. എയര്‍ഗണ്‍ ഉപയോഗിച്ചു വെടിവച്ചു. തലയ്ക്കാണു വെടിയേറ്റത്. ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു. ഇപ്പോഴും ഇതിലെ ചില ഭാഗങ്ങള്‍ തലയ്ക്കുള്ളിലുണ്ട്. കീഴ്ത്താടി ഇളക്കി ഓപ്പറേഷന് ചെയ്യേണ്ടതിനാല്‍ വേണ്ടെന്നു വച്ചു. രാഷ്ട്രീയത്തില്‍ എതിരാളികളുണ്ടെങ്കിലും കൃഷിയില്‍ എല്ലാവരും മിത്രങ്ങളാണെന്നു മനു പറയുന്നു.
അംഗീകാരങ്ങള്‍
2015ല്‍ കൃഷിവകുപ്പിന്റെ മികച്ച യുവകര്‍ഷക അവാര്‍ഡ് മനു തയ്യിലിനായിരുന്നു. മറ്റ് നിരവധി സംഘടനകളുടെ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇക്കൊല്ലം പോളി ഹൗസ് പൂര്‍ത്തീകരിച്ചു. അടുത്ത ജൂണില്‍ കൃഷിഭവനുകള്‍ക്ക് പച്ചക്കറിത്തൈകള്‍ വിതരണം ചെയ്യാനുള്ള തിരക്കിലാണ് അദ്ദേഹം. അതിനുള്ള അനുമതിയും ലഭിച്ചു.
അടൂര്‍: മനു തയ്യിൽ, യുവരാഷ്ട്രീയക്കാർക്കിടയിലെ കർഷകനെ തെരഞ്ഞാൽ മുൻനിരയിൽ ഈ പേരുണ്ടാകും.
പ്രധാന്യം കൃഷിക്കോ രാഷ്ട്രീയത്തിനോ എന്നു ചോദിച്ചാല്‍ കൃഷിക്കു തന്നെയെന്നുത്തരം.
കോണ്‍ഗ്രസുകാരനായ മനുവിനു ഗ്രൂപ്പുണ്ട്. തന്റെ കൃഷിക്കും ഗ്രൂപ്പുണ്ടെന്ന് ഈ യുവകർഷകർ പറയുന്നു. വ്യത്യസ്ത ഇനം പച്ചക്കറിയും മറ്റും കാലാവസ്ഥയ്ക്കനുസൃതമായി വളർത്തി വിളവെടുക്കുന്നത് ഒരു ഗ്രൂപ്പ് രാഷ്ട്രീയം തന്നെയാണെന്നാണ് മനുവിന്റെ പക്ഷം.
മണ്ണ് അറിഞ്ഞ് കൃഷി ഇറക്കുകയെന്നതാണു കഴിഞ്ഞ എട്ടു വര്‍ഷമായി മനുവിന്റെ രീതി. അടൂര്‍ നഗരസഭയുടെ 15-ാം വാര്‍ഡില്‍ പിതൃസ്വത്തായി ലഭിച്ച 1.07 ഏക്കറിലെ അഞ്ചു സെന്റില്‍ കൃഷി ഇറക്കിക്കൊണ്ടായിരുന്നു തുടക്കം. ഒരു പശുവിനെയും വാങ്ങി. കൃഷിയിടത്തില്‍ ആവശ്യത്തിനു വെള്ളം ലഭിക്കാന്‍ കുളം കുത്തി. വാഴക്കൃഷിക്കു പറ്റിയ മണ്ണല്ലെന്നു കണ്ടതോടെ പച്ചക്കറി കൃഷിയിലൂടെയായിരുന്നു തുടക്കം. പിന്നീടു വെറ്റിലകൃഷി തുടങ്ങിയതോടെ സ്ഥലത്തേക്കു വ്യാപിപ്പിച്ചു. ഇന്ന് ഈ 32കാരന് ഒന്നാന്തരം ജൈവകര്‍ഷകനാണ്. ആറ് പശുക്കൾ, ഇവയുടെ ചാണകവും മൂത്രവുമെല്ലാം ഉപയോഗപ്പെടുത്തി വിജയകരമായ ജൈവകൃഷി..
ഈ കൃഷിയിടം പരീക്ഷണശാല
മണ്ണിനെ മനസിലാക്കാന്‍ തുടക്കത്തില്‍ വെറ്റിലക്കൊടിയും വാഴയും പരീക്ഷിച്ചു. ഒപ്പം പലതരം പച്ചക്കറികളും. ഒടുവിൽ മണ്ണിന്റെ ഗുണം തിരിച്ചറിഞ്ഞ് പച്ചക്കറിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. രണ്ടു വര്‍ഷം മുമ്പ് സര്‍ക്കാര്‍ നടപ്പാക്കിയ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി അടൂരില്‍ വിജയകരമായി അദ്ദേഹം നടപ്പാക്കി. കൃഷിവകുപ്പുമായി ഒത്തുചേർന്നാണ് പ്രവർത്തനം, അവിടെ രാഷ്ട്രീയം ഇല്ല.
പച്ചക്കറിയെ മാറ്റി നിര്‍ത്തേണ്ട
ഒരു പച്ചക്കറിയും കേരളത്തില്‍ വിളയില്ലെന്നു പറഞ്ഞു മാറ്റി നിര്‍ത്തേണ്ടതില്ലെന്നാണ് മനുവിന്റെ അഭിപ്രായം. വഴുതന കൃഷിയിലൂടെയാണ് തുടക്കമിട്ടതെങ്കിലും പിന്നീട് എല്ലാം പരീക്ഷിച്ചു. അവസാനം ചോളക്കൃഷിയിലേക്കും തിരിഞ്ഞു. കാലാവസ്ഥ അനുകൂലമെങ്കില്‍ എല്ലാ പച്ചക്കറിയും കൃഷി ചെയ്യാം. പയര്‍, വെണ്ട, ചീര, പച്ചമുളക്, വെള്ളരി തുടങ്ങി നാടന്‍ കൃഷികളോടായിരുന്നു തുടക്കത്തില്‍ പ്രിയം. പിന്നീടു കാബേജും കോളിഫ്ളവറും ചെയ്തു. കഴിഞ്ഞ വര്‍ഷം കാരറ്റ് വിളവെടുത്തു. കീടനാശിനികള്‍ തന്റെ കൃഷിയിടത്തില്‍ കയറ്റിയിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. പുകയില കഷായം, വേപ്പിന് നീര്, പഴച്ചാര്‍ കെണി എന്നിവയാണ് കീടങ്ങൾക്കെതിരേയുള്ള ആയുധം.
രാവിലെ ആറു മുതല്‍ 9.30 വരെയും വൈകുന്നേരങ്ങളില്‍ നാലു മുതല്‍ 6.30 വരെയുമാണ് മനുവിന്റെ കൃഷി സമയം. അവിവാഹിതനായ മനുവിന് മാതാവും സഹോദരിയുമാണു കൃഷിയിടത്തിൽ കൂട്ട്.
വിപണിയും വികസിപ്പിച്ചു
പച്ചക്കറിക്കും പാലിനുമൊക്കെ സ്വയം വിപണി വികസിപ്പിച്ചെടുക്കുകയായിരുന്നു ഈ ചെറുപ്പക്കാരൻ. ഉത്പാദിപ്പിക്കുന്ന പച്ചക്കറിക്കും പാലിനുമൊക്കെ ആവശ്യക്കാര്‍ വീട്ടില്‍ തന്നെ. വിഷം കലരാത്ത മായമില്ലാത്ത പച്ചക്കറിക്ക് ആവശ്യക്കാര്‍ ഏറെ. കൃഷിവകുപ്പുമായി ചേര്‍ന്നുള്ള വിപണന കേന്ദ്രങ്ങളിലും പച്ചക്കറി എത്തിക്കും. പാലിന്റെ വില്പനയിലും ഇതുതന്നെയാണ് അനുഭവം. ഓണത്തിന് ഒരു മുറം പച്ചക്കറിയിലൂടെ വിളവെടുത്ത ഉത്പന്നങ്ങള്‍ പൂര്‍ണമായി കൃഷിവകുപ്പ് ഏറ്റെടുത്തു. നല്ല കാര്‍ഷികോത്പന്നങ്ങള്‍ക്കു വിപണി ലഭിക്കില്ലെന്ന വാദത്തോടു മനുവിനു യോജിപ്പില്ല.
മിത്രങ്ങൾ
യൂത്ത് കോണ്‍ഗ്രസ് അടൂര്‍ നിയോജകമണ്ഡലം വൈസ് പ്രസിഡന്റാണ് അദ്ദേഹം. പറക്കോട് സര്‍വീസ് സഹകരണബാങ്ക് ഭരണസമിതിയംഗവുമാണ്. നേരത്തെ മണ്ഡലം പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്നു. അക്കാലത്ത് ഒരു സംഘം വീടുകയറി ആക്രമിച്ചു. എയര്‍ഗണ്‍ ഉപയോഗിച്ചു വെടിവച്ചു. തലയ്ക്കാണു വെടിയേറ്റത്. ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു. ഇപ്പോഴും ഇതിലെ ചില ഭാഗങ്ങള്‍ തലയ്ക്കുള്ളിലുണ്ട്. കീഴ്ത്താടി ഇളക്കി ഓപ്പറേഷന് ചെയ്യേണ്ടതിനാല്‍ വേണ്ടെന്നു വച്ചു. രാഷ്ട്രീയത്തില്‍ എതിരാളികളുണ്ടെങ്കിലും കൃഷിയില്‍ എല്ലാവരും മിത്രങ്ങളാണെന്നു മനു പറയുന്നു.
അംഗീകാരങ്ങള്‍
2015ല്‍ കൃഷിവകുപ്പിന്റെ മികച്ച യുവകര്‍ഷക അവാര്‍ഡ് മനു തയ്യിലിനായിരുന്നു. മറ്റ് നിരവധി സംഘടനകളുടെ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇക്കൊല്ലം പോളി ഹൗസ് പൂര്‍ത്തീകരിച്ചു. അടുത്ത ജൂണില്‍ കൃഷിഭവനുകള്‍ക്ക് പച്ചക്കറിത്തൈകള്‍ വിതരണം ചെയ്യാനുള്ള തിരക്കിലാണ് അദ്ദേഹം. അതിനുള്ള അനുമതിയും ലഭിച്ചു.