തിരുവനന്തപുരം: കർഷകരുടെ താല്പര്യംകൂടി പരിഗണിച്ചുമാത്രമേ ഒട്ടുപാൽ ഇറക്കുമതി കാര്യത്തിൽ തീരുമാനമെടുക്കുകയുള്ളുവെന്ന് കേന്ദ്ര സർക്കാർ അറിയിച്ചതായി മന്ത്രി വി.എസ്. സുനിൽകുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഏകപക്ഷീയമായി ഒട്ടുപാൽ ഇറക്കുമതി അനുവദിക്കില്ലെന്ന് കേന്ദ്ര വാണിജ്യ, വ്യവസായ വകുപ്പ് മന്ത്രി സുരേഷ് പ്രഭു നിവേദനത്തിന് മറുപടിയായി അറിയിച്ചിട്ടുണ്ട്. കേന്ദ്ര വാണിജ്യമന്ത്രാലയത്തിന്റെ ഉത്തരവു പ്രകാരം ബിഐഎസ് സ്റ്റാൻഡേർഡ് ഉള്ള റബർ മാത്രമേ ഇറക്കുമതി അനുവദിച്ചിട്ടുള്ളു.
എന്നാൽ, ഒട്ടുപാലിന് ഈ സ്റ്റാൻഡേർഡുകൾ ഒന്നുമില്ല. ഒട്ടുപാലിന്റെ അംഗീകാരത്തിനുള്ള നിർദേശം വളരെ മുമ്പേതന്നെ ബിഐഎസ് നിരസിച്ചിട്ടുള്ളതാണ്.
ഇറക്കുമതി സംബന്ധിച്ച് പുതിയ നിർദേശം വന്നതിന്റെ അടിസ്ഥാനത്തിൽ ഇതുസംബന്ധിച്ച് വിശദമായ പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. കമ്മിറ്റി റിപ്പോർട്ട് വന്നശേഷം മാത്രമേ ഇറക്കുമതിയെക്കുറിച്ച് ആലോചിക്കുകയുള്ളു.
ഒട്ടുപാൽ ഇറക്കുമതി പാടില്ലെന്ന നിലപാട് അറിയിച്ച് കേന്ദ്രത്തിന് വീണ്ടും കത്തയയ്ക്കുമെന്നും മന്ത്രി പറഞ്ഞു.
ഏകപക്ഷീയമായി ഒട്ടുപാൽ ഇറക്കുമതി അനുവദിക്കില്ലെന്ന് കേന്ദ്ര വാണിജ്യ, വ്യവസായ വകുപ്പ് മന്ത്രി സുരേഷ് പ്രഭു നിവേദനത്തിന് മറുപടിയായി അറിയിച്ചിട്ടുണ്ട്. കേന്ദ്ര വാണിജ്യമന്ത്രാലയത്തിന്റെ ഉത്തരവു പ്രകാരം ബിഐഎസ് സ്റ്റാൻഡേർഡ് ഉള്ള റബർ മാത്രമേ ഇറക്കുമതി അനുവദിച്ചിട്ടുള്ളു.
എന്നാൽ, ഒട്ടുപാലിന് ഈ സ്റ്റാൻഡേർഡുകൾ ഒന്നുമില്ല. ഒട്ടുപാലിന്റെ അംഗീകാരത്തിനുള്ള നിർദേശം വളരെ മുമ്പേതന്നെ ബിഐഎസ് നിരസിച്ചിട്ടുള്ളതാണ്.
ഇറക്കുമതി സംബന്ധിച്ച് പുതിയ നിർദേശം വന്നതിന്റെ അടിസ്ഥാനത്തിൽ ഇതുസംബന്ധിച്ച് വിശദമായ പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. കമ്മിറ്റി റിപ്പോർട്ട് വന്നശേഷം മാത്രമേ ഇറക്കുമതിയെക്കുറിച്ച് ആലോചിക്കുകയുള്ളു.
ഒട്ടുപാൽ ഇറക്കുമതി പാടില്ലെന്ന നിലപാട് അറിയിച്ച് കേന്ദ്രത്തിന് വീണ്ടും കത്തയയ്ക്കുമെന്നും മന്ത്രി പറഞ്ഞു.