കൊച്ചി: ശക്തമായ വേനൽമഴയും കാറ്റും മൂലം സംസ്ഥാനത്തൊട്ടാകെ വ്യാപകമായി വൈദ്യുതി തടസമുണ്ടാകുന്നതു പരിഹരിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കുമെന്നു കെഎസ്ഇബി. ഡെപ്യൂട്ടി ചീഫ് എൻജിനിയർമാരുടെ മേൽനോട്ടത്തിൽ വൈദ്യുതി പുനഃസ്ഥാപന പുരോഗതി നിരീക്ഷിക്കും. വൈദ്യുതി മന്ത്രി എം.എം. മണി വിളിച്ചു ചേർത്ത ഉന്നത ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിലാണു തീരുമാനം.
മഴക്കാലത്തിനു മുന്നോടിയായി നടത്തുന്ന അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കാത്ത ഇടങ്ങളിൽ അടിയന്തരമായി അവ പൂർത്തീകരിക്കാൻ മന്ത്രി നിർദേശിച്ചു.
ആവശ്യമായ സാധനസാമഗ്രികൾ സമയബന്ധിതമായി എത്തിക്കാൻ എല്ലാതലങ്ങളിലുമുള്ള ഉദ്യോഗസ്ഥരും അവരുടെ അധികാര പരിധി ഉപയോഗിച്ച് അടിയന്തരമായി സാധനസാമഗ്രികൾ വാങ്ങണം.
അപ്രതീക്ഷിതമായി ഉണ്ടാകുന്ന വൈദ്യുതി തടസങ്ങൾ നീക്കുന്നതിന്റെ പുരോഗതി വിലയിരുത്താൻ ചീഫ് എൻജിനിയർ ഓഫീസ് കേന്ദ്രീകരിച്ചു കണ്ട്രോൾ റൂമുകൾ പ്രവർത്തിക്കണമെന്നും മന്ത്രി നിർദേശിച്ചു.
കലൂർ ഇൻസ്പെക്ഷൻ ബംഗ്ലാവിൽ ചേർന്ന യോഗത്തിൽ കെഎസ്ഇബി വിതരണ വിഭാഗം ഡയറക്ടർ പി. കുമാരൻ, ചീഫ് എൻജിനിയർമാരായ സി.വി. നന്ദൻ, മോഹനനാഥ പണിക്കർ, പരമേശ്വരൻ, സൂസൻ പി. ജേക്കബ് എന്നിവരും ഡെപ്യൂട്ടി ചീഫ് എൻജിനിയർമാരും പങ്കെടുത്തു.
മഴക്കാലത്തിനു മുന്നോടിയായി നടത്തുന്ന അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കാത്ത ഇടങ്ങളിൽ അടിയന്തരമായി അവ പൂർത്തീകരിക്കാൻ മന്ത്രി നിർദേശിച്ചു.
ആവശ്യമായ സാധനസാമഗ്രികൾ സമയബന്ധിതമായി എത്തിക്കാൻ എല്ലാതലങ്ങളിലുമുള്ള ഉദ്യോഗസ്ഥരും അവരുടെ അധികാര പരിധി ഉപയോഗിച്ച് അടിയന്തരമായി സാധനസാമഗ്രികൾ വാങ്ങണം.
അപ്രതീക്ഷിതമായി ഉണ്ടാകുന്ന വൈദ്യുതി തടസങ്ങൾ നീക്കുന്നതിന്റെ പുരോഗതി വിലയിരുത്താൻ ചീഫ് എൻജിനിയർ ഓഫീസ് കേന്ദ്രീകരിച്ചു കണ്ട്രോൾ റൂമുകൾ പ്രവർത്തിക്കണമെന്നും മന്ത്രി നിർദേശിച്ചു.
കലൂർ ഇൻസ്പെക്ഷൻ ബംഗ്ലാവിൽ ചേർന്ന യോഗത്തിൽ കെഎസ്ഇബി വിതരണ വിഭാഗം ഡയറക്ടർ പി. കുമാരൻ, ചീഫ് എൻജിനിയർമാരായ സി.വി. നന്ദൻ, മോഹനനാഥ പണിക്കർ, പരമേശ്വരൻ, സൂസൻ പി. ജേക്കബ് എന്നിവരും ഡെപ്യൂട്ടി ചീഫ് എൻജിനിയർമാരും പങ്കെടുത്തു.