തൊടുപുഴ: മൈലേജ് അറിയുന്നതിനു കെ എസ്ആർടിസി ബസുകളിൽ ഡീസൽ നിറയ്ക്കുന്നത് രാവിലെയും വൈകുന്നേരവും മാത്രം മതിയെന്ന നിർദേശം ദീർഘദൂര ബസുകളുടെ സമയക്രമം തെറ്റിക്കുന്നു. മുൻ കാലങ്ങളിൽ ഇടവേളകളിലായിരുന്നു ഡിപ്പോകളിലെ പന്പുകളിൽനിന്നും ഡീസൽ നിറച്ചിരുന്നത്. എന്നാൽ പുതിയ നിർദേശപ്രകാരം രാവിലെ മുതൽ പന്പുകൾക്കു മുന്നിൽ ബസുകൾ നിരനിരയായി കിടക്കേണ്ടിവരുന്നു. ദീർഘദൂരങ്ങളിൽനിന്ന് ഓടിയെത്തുന്ന ബസുകൾ മണിക്കൂറുകൾ വൈകിയാണ് ഡിപ്പോകളിൽനിന്ന് ഇന്ധനം നിറച്ചു പുറപ്പെടുന്നത്. തൊടുപുഴ മൂലമറ്റത്തുനിന്ന് തിരുവന്പാടിക്കു പുറപ്പെടേണ്ട കെ എസ്ആർടിസി ബസ് ഡീസൽ അടിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് ഇന്നലെ പെരുന്പാവൂർ ഡിപ്പോയിൽ ഒരു മണിക്കൂർ വൈകി.
തൊടുപുഴയിൽനിന്നു പുലർച്ചെ 5.10നാണ് തിരുവന്പാടി ബസ് പെരുന്പാവൂരിലെത്തിയത്. ബസ് എത്തിയപ്പോൾ പ്രാദേശിക സർവീസ് നടത്തുന്ന നാലു ലോ ഫ്ളോർ ജൻറം ബസുകൾ ഡീസൽ നിറയ്ക്കാനായി കാത്തു കിടപ്പുണ്ടായിരുന്നു. തിരുവന്പാടി ബസ് ദീർഘദൂര സർവീസായതിനാൽ ഡീസൽ നിറയ്ക്കാൻ പന്പിൽ കയറ്റിയപ്പോൾ പിന്നിലുണ്ടായിരുന്ന ചിറങ്ങനാൽ റൂട്ടിൽ സർവീസ് നടത്തുന്ന ബസിന്റെ ഡ്രൈവർ ഇതു തടഞ്ഞു.
ഇതേത്തുടർന്ന് ഡിപ്പോയിൽ ഇന്നലെ വാക്കുതർക്കമുണ്ടായി. ഇതിനിടെ യാത്രക്കാർ ഡിപ്പോ അധികൃതരോട് പ്രശ്നത്തിൽ ഇടപെടാൻ ആവശ്യപ്പെട്ടെങ്കിലും ആരും എത്തിയില്ല.
തർക്കം മൂലം ഒരു മണിക്കൂറോളം വൈകിയാണ് തിരുവന്പാടി ബസിനു പന്പിൽനിന്ന് ഇറങ്ങാനായത്. ഇതേത്തുടർന്ന് യാത്രക്കാർ കെ എസ്ആർടിസി അധികൃതർക്കു പരാതി നൽകി.
കെ എസ്ആർടിസി ബസുകളിൽ ഡീസലിന്റെ മൈലേജ് അറിയുന്നതിനാണ് ബസ് യാത്ര പുറപ്പെടുന്നതിനു മുൻപോ സർവീസ് അവസാനിപ്പിച്ചതിനു ശേഷമോ ഡീസൽ നിറക്കണമെന്ന നിർദേശം നല്കിയിരിക്കുന്നത്. ഡീസൽ പന്പുകളില്ലാത്ത ഡിപ്പോകളിൽനിന്നു സർവീസ് നടത്തുന്നദീർഘദൂര ബസുകളിലെ യാത്രക്കാരെയാണ് ഇതു കൂടുതൽ ബാധിക്കുക. ക്യൂ പാലിച്ച് ഡീസൽ നിറയ്ക്കേണ്ടിവരുന്നതിനാൽ സമയക്രമം പാലിക്കാൻ കഴിയില്ലെന്നു ബസ് ജീവനക്കാർ പറയുന്നു.
ടി.പി.സന്തോഷ്കുമാർ
തൊടുപുഴയിൽനിന്നു പുലർച്ചെ 5.10നാണ് തിരുവന്പാടി ബസ് പെരുന്പാവൂരിലെത്തിയത്. ബസ് എത്തിയപ്പോൾ പ്രാദേശിക സർവീസ് നടത്തുന്ന നാലു ലോ ഫ്ളോർ ജൻറം ബസുകൾ ഡീസൽ നിറയ്ക്കാനായി കാത്തു കിടപ്പുണ്ടായിരുന്നു. തിരുവന്പാടി ബസ് ദീർഘദൂര സർവീസായതിനാൽ ഡീസൽ നിറയ്ക്കാൻ പന്പിൽ കയറ്റിയപ്പോൾ പിന്നിലുണ്ടായിരുന്ന ചിറങ്ങനാൽ റൂട്ടിൽ സർവീസ് നടത്തുന്ന ബസിന്റെ ഡ്രൈവർ ഇതു തടഞ്ഞു.
ഇതേത്തുടർന്ന് ഡിപ്പോയിൽ ഇന്നലെ വാക്കുതർക്കമുണ്ടായി. ഇതിനിടെ യാത്രക്കാർ ഡിപ്പോ അധികൃതരോട് പ്രശ്നത്തിൽ ഇടപെടാൻ ആവശ്യപ്പെട്ടെങ്കിലും ആരും എത്തിയില്ല.
തർക്കം മൂലം ഒരു മണിക്കൂറോളം വൈകിയാണ് തിരുവന്പാടി ബസിനു പന്പിൽനിന്ന് ഇറങ്ങാനായത്. ഇതേത്തുടർന്ന് യാത്രക്കാർ കെ എസ്ആർടിസി അധികൃതർക്കു പരാതി നൽകി.
കെ എസ്ആർടിസി ബസുകളിൽ ഡീസലിന്റെ മൈലേജ് അറിയുന്നതിനാണ് ബസ് യാത്ര പുറപ്പെടുന്നതിനു മുൻപോ സർവീസ് അവസാനിപ്പിച്ചതിനു ശേഷമോ ഡീസൽ നിറക്കണമെന്ന നിർദേശം നല്കിയിരിക്കുന്നത്. ഡീസൽ പന്പുകളില്ലാത്ത ഡിപ്പോകളിൽനിന്നു സർവീസ് നടത്തുന്നദീർഘദൂര ബസുകളിലെ യാത്രക്കാരെയാണ് ഇതു കൂടുതൽ ബാധിക്കുക. ക്യൂ പാലിച്ച് ഡീസൽ നിറയ്ക്കേണ്ടിവരുന്നതിനാൽ സമയക്രമം പാലിക്കാൻ കഴിയില്ലെന്നു ബസ് ജീവനക്കാർ പറയുന്നു.
ടി.പി.സന്തോഷ്കുമാർ