തിരുവനന്തപുരം: കെടിഡിഎഫ്സി ഭവനവായ്പ അഴിമതി കേസിൽ മുൻ എംഡി രാജശ്രീ അജിത് ഉൾപ്പെടെ ഏഴു പേരെ പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചു. തിരുവനതപുരം വിജിലൻസ് പ്രത്യേക കോടതി കുറ്റപത്രം ഫയലിൽ സ്വീകരിച്ചു.
കെടിഡിഎഫ്സി സാമ്പത്തിക വിഭാഗം മുൻ ചീഫ് മാനേജർ പി. നിർമല ദേവി, മുൻ അഡ്മിനിസ്ട്രേറ്റർ ശ്രീകുമാരൻ നായർ, എംഡിയുടെ പിഎ അജിത കുമാരി, മുൻ സീനിയർ അസിസ്റ്റന്റ് ശാലിനി ദേവി, മുൻ കമ്പനി സെക്രട്ടറി ഹരി കൃഷ്ണൻ, മുൻ നിയമ ഉപദേശകൻ വഴുതക്കാട് നരേന്ദ്രൻ , രാജശ്രീ അജിത്തിന്റെ ഭർത്താവ് അജിത് കുമാർ എന്നിവരാണ് കേസിലെ പ്രതികൾ. വഞ്ചന,വ്യാജരേഖ ചമയ്ക്കൽ ,ഗൂഢാലോചന എന്നീ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകൾക്ക് പുറമെ അഴിമതി നിരോധന നിയമ പ്രകാരമുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
2005 കാലഘട്ടത്തിൽ കെടിഡിഎഫ്സി നടപ്പിലാക്കിയ ‘ഐശ്വര്യ ഗൃഹ’ ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് വായ്പ അനുവദിച്ചതിൽ ക്രമക്കേട് നടത്തി സ്ഥാപനത്തിന് 76,33,893 രൂപയുടെ നഷ്ടം വരുത്തി എന്നാണ് വിജിലൻസ് കേസ്.
രാജശ്രീ അജിത്ത് എംഡിആയിരുന്ന 1996 മുതൽ 2008 കാലഘട്ടത്തിൽ ഇവരുടെ ഭർത്താവും എട്ടാം പ്രതിയുമായ അജിത് കുമാറിന്റെ തൈക്കാടുള്ള 17.25 സെന്റ് വസ്തു ഈടുവച്ചു 46 ലക്ഷം രൂപ വായ്പ അനുവദിച്ചു. എന്നാൽ, ഈ വസ്തു തന്നെ ഈടുനൽകി1995ൽ പഞ്ചാബ് നാഷണൽ ബാങ്കിന്റെ കോഴിക്കോട് ശാഖയിൽ നിന്നും 75 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ഈ കേസിൽ നിയമനടപടികൾ തുടരുമ്പോഴാണ് ഇക്കാര്യം മറച്ചുവച്ച് കെടിഡിഎഫ്സിയിൽ നിന്നും ഭവന വായ്പ അനുവദിച്ചു നൽകിയത്.
വ്യാജ ഹർത്താൽ ആഹ്വാനം: കേസ് 17ലേക്കു മാറ്റി
തിരുവനന്തപുരം:വ്യാജ ഹർത്താൽ ആഹ്വാനം ആറു പ്രതികളുടെയും ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി വിധി പറയുന്നത് 17ലേക്ക് മാറ്റി. അമർനാഥ്, ശ്യാം (സുധീഷ്), അഖിൽ, ഗോകുൽ, എം.ജി.സിറിൾ, സൗരവ് എന്നിവരുടെ ജാമ്യ അപേക്ഷയിലാണ് കോടതി വിധി പറയുന്നത്.
കെടിഡിഎഫ്സി സാമ്പത്തിക വിഭാഗം മുൻ ചീഫ് മാനേജർ പി. നിർമല ദേവി, മുൻ അഡ്മിനിസ്ട്രേറ്റർ ശ്രീകുമാരൻ നായർ, എംഡിയുടെ പിഎ അജിത കുമാരി, മുൻ സീനിയർ അസിസ്റ്റന്റ് ശാലിനി ദേവി, മുൻ കമ്പനി സെക്രട്ടറി ഹരി കൃഷ്ണൻ, മുൻ നിയമ ഉപദേശകൻ വഴുതക്കാട് നരേന്ദ്രൻ , രാജശ്രീ അജിത്തിന്റെ ഭർത്താവ് അജിത് കുമാർ എന്നിവരാണ് കേസിലെ പ്രതികൾ. വഞ്ചന,വ്യാജരേഖ ചമയ്ക്കൽ ,ഗൂഢാലോചന എന്നീ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകൾക്ക് പുറമെ അഴിമതി നിരോധന നിയമ പ്രകാരമുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
2005 കാലഘട്ടത്തിൽ കെടിഡിഎഫ്സി നടപ്പിലാക്കിയ ‘ഐശ്വര്യ ഗൃഹ’ ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് വായ്പ അനുവദിച്ചതിൽ ക്രമക്കേട് നടത്തി സ്ഥാപനത്തിന് 76,33,893 രൂപയുടെ നഷ്ടം വരുത്തി എന്നാണ് വിജിലൻസ് കേസ്.
രാജശ്രീ അജിത്ത് എംഡിആയിരുന്ന 1996 മുതൽ 2008 കാലഘട്ടത്തിൽ ഇവരുടെ ഭർത്താവും എട്ടാം പ്രതിയുമായ അജിത് കുമാറിന്റെ തൈക്കാടുള്ള 17.25 സെന്റ് വസ്തു ഈടുവച്ചു 46 ലക്ഷം രൂപ വായ്പ അനുവദിച്ചു. എന്നാൽ, ഈ വസ്തു തന്നെ ഈടുനൽകി1995ൽ പഞ്ചാബ് നാഷണൽ ബാങ്കിന്റെ കോഴിക്കോട് ശാഖയിൽ നിന്നും 75 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ഈ കേസിൽ നിയമനടപടികൾ തുടരുമ്പോഴാണ് ഇക്കാര്യം മറച്ചുവച്ച് കെടിഡിഎഫ്സിയിൽ നിന്നും ഭവന വായ്പ അനുവദിച്ചു നൽകിയത്.
വ്യാജ ഹർത്താൽ ആഹ്വാനം: കേസ് 17ലേക്കു മാറ്റി
തിരുവനന്തപുരം:വ്യാജ ഹർത്താൽ ആഹ്വാനം ആറു പ്രതികളുടെയും ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി വിധി പറയുന്നത് 17ലേക്ക് മാറ്റി. അമർനാഥ്, ശ്യാം (സുധീഷ്), അഖിൽ, ഗോകുൽ, എം.ജി.സിറിൾ, സൗരവ് എന്നിവരുടെ ജാമ്യ അപേക്ഷയിലാണ് കോടതി വിധി പറയുന്നത്.