തിരുവനന്തപുരം: സോളാർ കമ്മീഷൻ റിപ്പോർട്ടിൽ കേന്ദ്ര സ്ഥാനത്തുണ്ടായിരുന്ന സരിതയുടെ കത്ത് ഹൈക്കോടതി തള്ളിയതോടെ ഫലത്തിൽ റിപ്പോർട്ട് അപ്രസക്തമായെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി.
കോടതിവിധി പഠിച്ച ശേഷം ഇതേക്കുറിച്ച് കൂടുതൽ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു. സോളാർ റിപ്പോർട്ട് സംബന്ധിച്ച സർക്കാർ നടപടികൾ ജനം വിലയിരുത്തട്ടെ. സോളാർ കമ്മീഷൻ റിപ്പോർട്ടിൽ കത്തല്ലാതെ മറ്റൊരു തെളിവും തനിക്കെതിരായി ഉണ്ടായിരുന്നില്ല. കോടതി വിധിയുടെ പശ്ചാത്തലത്തിൽ സ്ഥാനമാനങ്ങൾ ഏറ്റെടുക്കില്ല എന്ന നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. കർണാടകയിലെ തെരഞ്ഞെടുപ്പ് ഫലം ഒരു തരത്തിലും ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
കോടതിവിധി പഠിച്ച ശേഷം ഇതേക്കുറിച്ച് കൂടുതൽ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു. സോളാർ റിപ്പോർട്ട് സംബന്ധിച്ച സർക്കാർ നടപടികൾ ജനം വിലയിരുത്തട്ടെ. സോളാർ കമ്മീഷൻ റിപ്പോർട്ടിൽ കത്തല്ലാതെ മറ്റൊരു തെളിവും തനിക്കെതിരായി ഉണ്ടായിരുന്നില്ല. കോടതി വിധിയുടെ പശ്ചാത്തലത്തിൽ സ്ഥാനമാനങ്ങൾ ഏറ്റെടുക്കില്ല എന്ന നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. കർണാടകയിലെ തെരഞ്ഞെടുപ്പ് ഫലം ഒരു തരത്തിലും ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു.