തിരുവനന്തപുരം: സരിതയുടെ കത്ത് ഹൈക്കോടതി ഒഴിവാക്കിയതോടെ സോളാർ കമ്മീഷൻ റിപ്പോർട്ടിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. രാഷ്ട്രീയ എതിരാളികളെ വേട്ടയാടാനും തേജോവധം ചെയ്യാനുമുള്ള ഇടതു സർക്കാരിന്റെ ശ്രമം ഈ വിധിയോടുകൂടി പരാജയപ്പെട്ടു. കത്ത് ഉയർത്തിക്കാട്ടി എല്ലാപേർക്കുമെതിരേ കേസ് എടുക്കുമെന്നു പറഞ്ഞ മുഖ്യമന്ത്രിക്ക് ഏറ്റ കനത്ത തിരിച്ചടിയാണ് വിധിയെന്ന് രമേശ് ചെന്നിത്തല പ്രസ്താവനയിൽ പറഞ്ഞു.