കോട്ടയം: ചെങ്ങന്നൂർ ഇലക്ഷനിലെ രാഷ്ട്രീയനിലപാട് നിശ്ചയിക്കാൻ കേരള കോണ്ഗ്രസ് -എം സ്റ്റിയറിംഗ് കമ്മിറ്റി നിയോഗിച്ച സബ് കമ്മിറ്റി ഇന്നലെ യോഗം ചേർന്നില്ല. ഇടതു മുന്നണിയെ പിന്തുണയ്ക്കുന്നതിൽ അഭിപ്രായ ഏകീകരണമുണ്ടാകാത്ത സാഹചര്യത്തിൽ യോഗം ചേരാനിടയില്ലെന്നു പാർട്ടിയിലെ മുതിർന്ന നേതാവ് സൂചിപ്പിച്ചു. 20നു മുൻപ് ഇക്കാര്യത്തിൽ പൊതുനിലപാട് പ്രഖ്യാപിക്കാനേ സാധ്യതയുള്ളൂ.
പി.ജെ. ജോസഫും സി.എഫ്. തോമസും മോൻസ് ജോസഫും ഇടതിനൊപ്പമില്ലെന്നു നിലപാടെടുത്ത സാഹചര്യത്തിൽ സബ് കമ്മിറ്റി ചേർന്നാലും ഭിന്നിച്ചു പിരിയാനാണു സാധ്യത. വൈകാതെ സബ് കമ്മിറ്റി ചേർന്ന് രാഷ്ട്രീയ നിലപാട് തയാറാക്കി സ്റ്റിയറിംഗ് കമ്മിറ്റിയിൽ സമർപ്പിക്കുമെന്നാണ് കെ.എം. മാണി കഴിഞ്ഞ വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നത്.
സ്റ്റിയറിംഗ് കമ്മിറ്റിയിലെ പ്രമുഖരായ ജോസ് കെ. മാണിയും ജോയി എബ്രഹാമും സംസ്ഥാനത്തില്ല. ഒരു മുന്നണിയിലുമല്ലാതിരിക്കെ ഇടതിനെ പരസ്യമായി പിന്തുണയ്ക്കാൻ തയാറല്ലെന്ന ഉറച്ച നിലപാടിലാണ് പി.ജെ. ജോസഫ്.
പി.ജെ. ജോസഫും സി.എഫ്. തോമസും മോൻസ് ജോസഫും ഇടതിനൊപ്പമില്ലെന്നു നിലപാടെടുത്ത സാഹചര്യത്തിൽ സബ് കമ്മിറ്റി ചേർന്നാലും ഭിന്നിച്ചു പിരിയാനാണു സാധ്യത. വൈകാതെ സബ് കമ്മിറ്റി ചേർന്ന് രാഷ്ട്രീയ നിലപാട് തയാറാക്കി സ്റ്റിയറിംഗ് കമ്മിറ്റിയിൽ സമർപ്പിക്കുമെന്നാണ് കെ.എം. മാണി കഴിഞ്ഞ വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നത്.
സ്റ്റിയറിംഗ് കമ്മിറ്റിയിലെ പ്രമുഖരായ ജോസ് കെ. മാണിയും ജോയി എബ്രഹാമും സംസ്ഥാനത്തില്ല. ഒരു മുന്നണിയിലുമല്ലാതിരിക്കെ ഇടതിനെ പരസ്യമായി പിന്തുണയ്ക്കാൻ തയാറല്ലെന്ന ഉറച്ച നിലപാടിലാണ് പി.ജെ. ജോസഫ്.