കൊച്ചി: വരാപ്പുഴയിൽ കസ്റ്റഡിയിലിരിക്കെ ശ്രീജിത്ത് എന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ മുൻ എറണാകുളം റൂറൽ എസ്പി എ.വി. ജോർജിനെ വീണ്ടും ചോദ്യം ചെയ്തു. സംഭവത്തിൽ മുൻ എസ്പിക്കു വീഴ്ച പറ്റിയതായി അന്വേഷണ സംഘം റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിൽ എ.വി. ജോർജിനെ കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തിരുന്നു. ഇതിനുശേഷമാണ് അദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തിയത്.
എറണാകുളം സെൻട്രൽ സ്റ്റേഷനു സമീപമുള്ള പോലീസ് സേഫ് ഹൗസിലായിരുന്നു ചോദ്യംചെയ്യൽ. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നരയോടെ എത്തിയ എ.വി. ജോർജിനെ രാത്രി എട്ടോടെയാണു വിട്ടയച്ചത്. കേസിൽ എ.വി. ജോർജിനെ പ്രതിയാക്കണോ വേണ്ടയോയെന്നുള്ള തീരുമാനം എടുക്കുന്നതിനായാണു വീണ്ടും ചോദ്യം ചെയ്തത്. ഇതിനുപുറമെ വകുപ്പുതല നടപടിയും അന്വേഷണവും നടക്കുന്നുണ്ട്.
ഗുരുതര ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ പ്രത്യേക അന്വേഷണ സംഘം ഒന്നിലേറെത്തവണ എ.വി. ജോർജിൽനിന്നു മൊഴിയെടുത്തിരുന്നു. എസ്പി സ്ഥാനത്തുനിന്നു നീക്കിയശേഷം ചില ഫോണ് രേഖകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആലുവ പോലീസ് ക്ലബിലേക്കു വിളിച്ചുവരുത്തിയും വിശദാംശങ്ങൾ ശേഖരിച്ചു. തുടർന്നാണു എ.വി. ജോർജിന്റെ വീഴ്ചകൾ വ്യക്തമാക്കി സംസ്ഥാന പോലീസ് മേധാവിക്കു റിപ്പോർട്ട് നൽകിയതും സസ്പെൻഡ് ചെയ്തതും.
കേസുമായി ബന്ധപ്പെട്ട് എസ്പി ചില ഇടപെടലുകൾ നടത്തിയതു സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘത്തിന് വിവരങ്ങൾ ലഭിച്ചിരുന്നു. പോലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിനെ കസ്റ്റഡിയിൽ എടുത്ത ആർടിഎഫ് ഉദ്യോഗസ്ഥരെ വഴിവിട്ട് സഹായിച്ചതിന്റെയും പോലീസ് മർദനം മറച്ചുവയ്ക്കാൻ ഇടപെടലുകൾ നടത്തിയതിന്റെയും തെളിവുകളും ലഭിച്ചിരുന്നു. ഇതിലധികമായി എസ്പി ചെയ്തിട്ടുണ്ടോയെന്നാണു നിലവിൽ പരിശോധിക്കുന്നത്.
എറണാകുളം സെൻട്രൽ സ്റ്റേഷനു സമീപമുള്ള പോലീസ് സേഫ് ഹൗസിലായിരുന്നു ചോദ്യംചെയ്യൽ. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നരയോടെ എത്തിയ എ.വി. ജോർജിനെ രാത്രി എട്ടോടെയാണു വിട്ടയച്ചത്. കേസിൽ എ.വി. ജോർജിനെ പ്രതിയാക്കണോ വേണ്ടയോയെന്നുള്ള തീരുമാനം എടുക്കുന്നതിനായാണു വീണ്ടും ചോദ്യം ചെയ്തത്. ഇതിനുപുറമെ വകുപ്പുതല നടപടിയും അന്വേഷണവും നടക്കുന്നുണ്ട്.
ഗുരുതര ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ പ്രത്യേക അന്വേഷണ സംഘം ഒന്നിലേറെത്തവണ എ.വി. ജോർജിൽനിന്നു മൊഴിയെടുത്തിരുന്നു. എസ്പി സ്ഥാനത്തുനിന്നു നീക്കിയശേഷം ചില ഫോണ് രേഖകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആലുവ പോലീസ് ക്ലബിലേക്കു വിളിച്ചുവരുത്തിയും വിശദാംശങ്ങൾ ശേഖരിച്ചു. തുടർന്നാണു എ.വി. ജോർജിന്റെ വീഴ്ചകൾ വ്യക്തമാക്കി സംസ്ഥാന പോലീസ് മേധാവിക്കു റിപ്പോർട്ട് നൽകിയതും സസ്പെൻഡ് ചെയ്തതും.
കേസുമായി ബന്ധപ്പെട്ട് എസ്പി ചില ഇടപെടലുകൾ നടത്തിയതു സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘത്തിന് വിവരങ്ങൾ ലഭിച്ചിരുന്നു. പോലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിനെ കസ്റ്റഡിയിൽ എടുത്ത ആർടിഎഫ് ഉദ്യോഗസ്ഥരെ വഴിവിട്ട് സഹായിച്ചതിന്റെയും പോലീസ് മർദനം മറച്ചുവയ്ക്കാൻ ഇടപെടലുകൾ നടത്തിയതിന്റെയും തെളിവുകളും ലഭിച്ചിരുന്നു. ഇതിലധികമായി എസ്പി ചെയ്തിട്ടുണ്ടോയെന്നാണു നിലവിൽ പരിശോധിക്കുന്നത്.