കൊച്ചി: സോളാർ തട്ടിപ്പ് കേസിൽ വ്യക്തമായ അഭിപ്രായം രൂപീകരിക്കാതെയാണ് അന്വേഷണ കമ്മീഷൻ രൂപീകരിച്ചതെന്ന ഉമ്മൻചാണ്ടിയുടെ വാദം ഹൈക്കോടതി അനുവദിച്ചില്ല. കമ്മീഷൻ രൂപീകരണ സമയത്ത് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയും തിരുവഞ്ചൂർ ആഭ്യന്തരമന്ത്രിയുമായിരുന്നു. മതിയായ നടപടിക്രമങ്ങൾ പാലിക്കാതെയാണ് കമ്മീഷൻ രൂപീകരിച്ചതെന്ന വാദം ഉയർത്താൻ ഇവർക്ക് കഴിയില്ലെന്നു കോടതി പറഞ്ഞു.
2013 ഓഗസ്റ്റ് 16ലെ മന്ത്രിസഭാ യോഗത്തിലാണ് കമ്മീഷൻ രൂപീകരിക്കാൻ തീരുമാനിച്ചത്. പിന്നീട് കമ്മീഷന്റെ പരിഗണനാ വിഷയങ്ങൾ ഭേദഗതി ചെയ്തു. ഇവർ രണ്ടു പേരും കമ്മീഷന്റെ നടപടി ക്രമങ്ങളിൽ വിശദമായി പങ്കെടുത്തിരുന്നു. ഇത്രയെല്ലാം ചെയ്തശേഷം അഭിപ്രായ രൂപീകരണം നടത്താതെയാണ് കമ്മീഷൻ രൂപീകരിച്ചതെന്നു വാദം ഉന്നയിക്കാനാവില്ല.
സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട ക്രിമിനൽ കേസുകളിൽ തെറ്റായ കുറ്റപത്രം സമർപ്പിക്കാൻ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയെന്നാണ് തിരുവഞ്ചൂരിനെതിരേ ഉന്നയിച്ചിരുന്ന ആരോപണമെന്നു കോടതി പറഞ്ഞു.
കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ നടപടികൾ സ്വീകരിക്കുകയാണെങ്കിൽ കമ്മീഷൻ എൻക്വയറി നിയമപ്രകാരമുള്ള പരിരക്ഷ അദ്ദേഹത്തിന് ലഭിക്കുമെന്നും കോടതി വ്യക്തമാക്കി.
കേസിൽ കക്ഷി ചേരാൻ ബിജെപി നേതാവ് കെ. സുരേന്ദ്രൻ, ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ, സി.എൽ. ആന്റോ, സരിത എസ്. നായർ, രഘുനാഥൻ എന്നിവർ സമർപ്പിച്ച ഹർജികൾ കോടതി തള്ളി.
2013 ഓഗസ്റ്റ് 16ലെ മന്ത്രിസഭാ യോഗത്തിലാണ് കമ്മീഷൻ രൂപീകരിക്കാൻ തീരുമാനിച്ചത്. പിന്നീട് കമ്മീഷന്റെ പരിഗണനാ വിഷയങ്ങൾ ഭേദഗതി ചെയ്തു. ഇവർ രണ്ടു പേരും കമ്മീഷന്റെ നടപടി ക്രമങ്ങളിൽ വിശദമായി പങ്കെടുത്തിരുന്നു. ഇത്രയെല്ലാം ചെയ്തശേഷം അഭിപ്രായ രൂപീകരണം നടത്താതെയാണ് കമ്മീഷൻ രൂപീകരിച്ചതെന്നു വാദം ഉന്നയിക്കാനാവില്ല.
സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട ക്രിമിനൽ കേസുകളിൽ തെറ്റായ കുറ്റപത്രം സമർപ്പിക്കാൻ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയെന്നാണ് തിരുവഞ്ചൂരിനെതിരേ ഉന്നയിച്ചിരുന്ന ആരോപണമെന്നു കോടതി പറഞ്ഞു.
കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ നടപടികൾ സ്വീകരിക്കുകയാണെങ്കിൽ കമ്മീഷൻ എൻക്വയറി നിയമപ്രകാരമുള്ള പരിരക്ഷ അദ്ദേഹത്തിന് ലഭിക്കുമെന്നും കോടതി വ്യക്തമാക്കി.
കേസിൽ കക്ഷി ചേരാൻ ബിജെപി നേതാവ് കെ. സുരേന്ദ്രൻ, ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ, സി.എൽ. ആന്റോ, സരിത എസ്. നായർ, രഘുനാഥൻ എന്നിവർ സമർപ്പിച്ച ഹർജികൾ കോടതി തള്ളി.