തിരുവനന്തപുരം: കെ.ഇ. ഇസ്മയിലിന്റെ അടുപ്പക്കാരനായ മന്ത്രി വി.എസ്. സുനിൽകുമാർ ഉൾപ്പെടെ നാലുപേരെ ഒഴിവാക്കി സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് പുനഃസംഘടിപ്പിച്ചു. പി.കെ. കൃഷ്ണൻ, കമലാ സദാനന്ദൻ, വി.വി. ബിനു എന്നിവരാണു സുനിൽകുമാറിനെ കൂടാതെ എക്സിക്യൂട്ടീവിൽ നിന്ന് ഒഴിവാക്കപ്പെട്ടവർ. രാജാജി മാത്യു തോമസ്, എ.കെ. ചന്ദ്രൻ, പി.വസന്തം മലപ്പുറം ജില്ലാ സെക്രട്ടറി പി.പി. സുനീർ എന്നിവരാണു പുതുതായി സംസ്ഥാന എക്സിക്യൂട്ടീവിലെത്തിയത്. ഇന്നലെ ചേർന്ന സിപിഐ സംസ്ഥാന കൗണ്‍സിലാണു പുതിയ എക്സിക്യൂട്ടീവിനെ തെരഞ്ഞെടുത്തത്.
സി.ദിവാകരനേയും സി.എൻ.ചന്ദ്രനേയും സംസ്ഥാന എക്സിക്യൂട്ടീവിൽ നിലനിർത്തി. കെ.പ്രകാശ് ബാബുവും സത്യൻ മൊകേരിയും സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായി തുടരും. ഇന്നലെ സംസ്ഥാന കൗണ്‍സിലിനു മുന്‍പു സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ചേർന്നാണു പുതിയ എക്സിക്യൂട്ടീവിനെ സംബന്ധിച്ചുള്ള നിർദേശം വച്ചത്.
മന്ത്രി വി.എസ്. സുനിൽകുമാർ തന്നെ ഒഴിവാക്കുന്നതിന്റെ കാരണം എക്സിക്യൂട്ടീവിൽ ചോദിച്ചു. മന്ത്രിയായതിനാൽ ധാരാളം പണിയുള്ളതല്ലേ എന്നായിരുന്നു ഇതിനു പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നൽകിയ മറുപടി. ദേശീയ കൗണ്‍സിലിൽ നിന്ന് ഒഴിവാക്കപ്പെട്ട സി.ദിവാകരനേയും സി.എൻ.ചന്ദ്രനേയും സംസ്ഥാന എക്സിക്യൂട്ടീവിൽ നിന്ന് ഒഴിവാക്കരുതെന്ന നിർദേശം പാർട്ടി കേന്ദ്ര നേതൃത്വം നേരത്തേ തന്നെ സംസ്ഥാന നേതൃത്വത്തിനു നൽകിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണു രണ്ടുപേരേയും ഒഴിവാക്കാതിരുന്നത്.
സി.ദിവാകരനേയും സി.എൻ.ചന്ദ്രനേയും സംസ്ഥാന എക്സിക്യൂട്ടീവിൽ നിലനിർത്തി. കെ.പ്രകാശ് ബാബുവും സത്യൻ മൊകേരിയും സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായി തുടരും. ഇന്നലെ സംസ്ഥാന കൗണ്‍സിലിനു മുന്‍പു സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ചേർന്നാണു പുതിയ എക്സിക്യൂട്ടീവിനെ സംബന്ധിച്ചുള്ള നിർദേശം വച്ചത്.
മന്ത്രി വി.എസ്. സുനിൽകുമാർ തന്നെ ഒഴിവാക്കുന്നതിന്റെ കാരണം എക്സിക്യൂട്ടീവിൽ ചോദിച്ചു. മന്ത്രിയായതിനാൽ ധാരാളം പണിയുള്ളതല്ലേ എന്നായിരുന്നു ഇതിനു പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നൽകിയ മറുപടി. ദേശീയ കൗണ്‍സിലിൽ നിന്ന് ഒഴിവാക്കപ്പെട്ട സി.ദിവാകരനേയും സി.എൻ.ചന്ദ്രനേയും സംസ്ഥാന എക്സിക്യൂട്ടീവിൽ നിന്ന് ഒഴിവാക്കരുതെന്ന നിർദേശം പാർട്ടി കേന്ദ്ര നേതൃത്വം നേരത്തേ തന്നെ സംസ്ഥാന നേതൃത്വത്തിനു നൽകിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണു രണ്ടുപേരേയും ഒഴിവാക്കാതിരുന്നത്.