ന്യൂഡൽഹി/തിരുവനന്തപുരം: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് മേയ് 28ന്. മേയ് 31നു ഫലം അറിയാം. വിജ്ഞാപനം മേയ് മൂന്നിനു പുറത്തിറക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ അറിയിച്ചു. മേയ് പത്തിനാണ് നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി. പതിനൊന്നിന് സൂക്ഷ്മപരിശോധന നടക്കും. മേയ് 14നാണു പത്രിക പിൻവലിക്കാനുള്ള അവസാന തീയതി.
വിവിധ സംസ്ഥാനങ്ങളിലെ മറ്റ് ഒന്പത് നിയമസഭാ മണ്ഡലങ്ങളിലും ഉത്തർപ്രദേശിലെ കെയ്റാന, മഹാരാഷ്ട്രയിലെ ബാന്ദ്ര-ഗോണ്ടിയ, പാൽഗഡ്, നാഗാലാൻഡ്, എന്നീ നാലു ലോക്സഭ മണ്ഡലങ്ങളിലും ഇതോടൊ പ്പം ഉപതെരഞ്ഞെടുപ്പ് നടക്കും.
വിവി പാറ്റ്
ഏത് സ്ഥാനാർഥിക്കാണ് വോട്ട് ചെയ്തതെന്ന് വോട്ടർമാർക്ക് ഉറപ്പിക്കാവുന്ന വിവി പാറ്റ് സംവിധാനത്തിലാണ് ചെങ്ങന്നൂരിൽ വോട്ടെടുപ്പ് നടക്കുക. വോട്ട് ആർക്ക് ചെയ്തുവെന്നു വ്യക്തമാക്കുന്ന കടലാസ് സ്ലിപ്പ് വോട്ട ർക്ക് കാണാം. എന്നാൽ, ഈ സ്ലിപ്പ് വോട്ടർക്ക് എടുക്കാൻ കഴിയില്ല.
പെരുമാറ്റച്ചട്ടം
ചെങ്ങന്നൂർ മണ്ഡലം ഉൾപ്പെടുന്ന ആലപ്പുഴ ജില്ലയിൽ ഇന്നലെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. ആലപ്പുഴ ജില്ലയുമായി ബന്ധപ്പെട്ട സർക്കാരിന്റെ എല്ലാ പരിപാടികൾക്കും പെരുമാറ്റച്ചട്ടം ബാധകമായിരിക്കുമെന്നു സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർ ടിക്കാറാം മീണ അറിയിച്ചു.
എൽഡിഎഫ് സർക്കാരിന്റെ ആലപ്പുഴ ജില്ലാതല വാർഷികാഘോഷ പരിപാടികളെയും മാതൃകാ പെരുമാറ്റച്ചട്ടം ബാധിക്കും. ജില്ലയുമായി ബന്ധപ്പെട്ടു വോട്ടർമാരെ സ്വാധീനിക്കും വിധം പുതിയ പദ്ധതികൾ പ്രഖ്യാപിക്കാൻ കഴിയില്ല. ഇക്കാര്യം സംസ്ഥാന ചീഫ് സെക്രട്ടറിയെ അറിയിച്ചതായി ടിക്കറാം മീണ പറഞ്ഞു.
1,88,802 വോട്ടർമാരാണ് ചെങ്ങന്നൂർ മണ്ഡലത്തിലുള്ളത്. ഇതിൽ 87, 795 പുരുഷൻമാരും 101,007 സ്ത്രീകളും. വിദേശ മലയാളികളായി 228 വോട്ടർമാരും മണ്ഡലത്തിലുണ്ട്. 164 പോളിംഗ് സ്റ്റേഷനുകളാണ് ഇവിടെ സജ്ജീകരിക്കുന്നത്.
സ്ഥാനാർഥികൾ
യുഡിഎഫ് സ്ഥാനാർഥിയായി കോണ്ഗ്രസിലെ ഡി. വിജയകുമാറും എൽഡിഎഫ് സ്ഥാനാർഥിയായി സിപിഎമ്മിലെ സജി ചെറിയാനും ബിജെപിയുടെ പി.എസ്. ശ്രീധരൻപിള്ളയും തമ്മിലാണു പ്രധാനമത്സരം. ഏറെ നാൾ മുൻപു പ്രചാരണം തുടങ്ങിയെങ്കിലും കർണാടക നിയമസഭാ തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചിട്ടും ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കാതിരുന്നത് സ്ഥാനാർഥികളെയും രാഷ്ട്രീയ പാർട്ടികളെ ആശങ്കാകുലരാക്കിയിരുന്നു.
വിവിധ സംസ്ഥാനങ്ങളിലെ മറ്റ് ഒന്പത് നിയമസഭാ മണ്ഡലങ്ങളിലും ഉത്തർപ്രദേശിലെ കെയ്റാന, മഹാരാഷ്ട്രയിലെ ബാന്ദ്ര-ഗോണ്ടിയ, പാൽഗഡ്, നാഗാലാൻഡ്, എന്നീ നാലു ലോക്സഭ മണ്ഡലങ്ങളിലും ഇതോടൊ പ്പം ഉപതെരഞ്ഞെടുപ്പ് നടക്കും.
വിവി പാറ്റ്
ഏത് സ്ഥാനാർഥിക്കാണ് വോട്ട് ചെയ്തതെന്ന് വോട്ടർമാർക്ക് ഉറപ്പിക്കാവുന്ന വിവി പാറ്റ് സംവിധാനത്തിലാണ് ചെങ്ങന്നൂരിൽ വോട്ടെടുപ്പ് നടക്കുക. വോട്ട് ആർക്ക് ചെയ്തുവെന്നു വ്യക്തമാക്കുന്ന കടലാസ് സ്ലിപ്പ് വോട്ട ർക്ക് കാണാം. എന്നാൽ, ഈ സ്ലിപ്പ് വോട്ടർക്ക് എടുക്കാൻ കഴിയില്ല.
പെരുമാറ്റച്ചട്ടം
ചെങ്ങന്നൂർ മണ്ഡലം ഉൾപ്പെടുന്ന ആലപ്പുഴ ജില്ലയിൽ ഇന്നലെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. ആലപ്പുഴ ജില്ലയുമായി ബന്ധപ്പെട്ട സർക്കാരിന്റെ എല്ലാ പരിപാടികൾക്കും പെരുമാറ്റച്ചട്ടം ബാധകമായിരിക്കുമെന്നു സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർ ടിക്കാറാം മീണ അറിയിച്ചു.
എൽഡിഎഫ് സർക്കാരിന്റെ ആലപ്പുഴ ജില്ലാതല വാർഷികാഘോഷ പരിപാടികളെയും മാതൃകാ പെരുമാറ്റച്ചട്ടം ബാധിക്കും. ജില്ലയുമായി ബന്ധപ്പെട്ടു വോട്ടർമാരെ സ്വാധീനിക്കും വിധം പുതിയ പദ്ധതികൾ പ്രഖ്യാപിക്കാൻ കഴിയില്ല. ഇക്കാര്യം സംസ്ഥാന ചീഫ് സെക്രട്ടറിയെ അറിയിച്ചതായി ടിക്കറാം മീണ പറഞ്ഞു.
1,88,802 വോട്ടർമാരാണ് ചെങ്ങന്നൂർ മണ്ഡലത്തിലുള്ളത്. ഇതിൽ 87, 795 പുരുഷൻമാരും 101,007 സ്ത്രീകളും. വിദേശ മലയാളികളായി 228 വോട്ടർമാരും മണ്ഡലത്തിലുണ്ട്. 164 പോളിംഗ് സ്റ്റേഷനുകളാണ് ഇവിടെ സജ്ജീകരിക്കുന്നത്.
സ്ഥാനാർഥികൾ
യുഡിഎഫ് സ്ഥാനാർഥിയായി കോണ്ഗ്രസിലെ ഡി. വിജയകുമാറും എൽഡിഎഫ് സ്ഥാനാർഥിയായി സിപിഎമ്മിലെ സജി ചെറിയാനും ബിജെപിയുടെ പി.എസ്. ശ്രീധരൻപിള്ളയും തമ്മിലാണു പ്രധാനമത്സരം. ഏറെ നാൾ മുൻപു പ്രചാരണം തുടങ്ങിയെങ്കിലും കർണാടക നിയമസഭാ തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചിട്ടും ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കാതിരുന്നത് സ്ഥാനാർഥികളെയും രാഷ്ട്രീയ പാർട്ടികളെ ആശങ്കാകുലരാക്കിയിരുന്നു.