വരാപ്പുഴ: പോലീസ് കസ്റ്റഡിയിൽ മർദനമേറ്റ് കൊല്ലപ്പെട്ട ദേവസ്വംപാടം സ്വദേശി ശ്രീജിത്തിന്റെ മൂക്കിൽ കാണപ്പെട്ട മുറിവും നെഞ്ചിൽ കാണപ്പെട്ട സിഗരറ്റ് കുറ്റികൊണ്ടു കുത്തിയ മുറിവും എങ്ങനെ ഉണ്ടായി എന്നത് ഇപ്പോഴും സംശയത്തിന്റെ നിഴലിലാണ്. ഈ കൃത്യം ചെയ്തതു പ്രതിക്കൂട്ടിൽ നിൽക്കുന്ന വരാപ്പുഴ എസ്ഐ ജി.എസ്. ദീപക്കോ അതോ ആർടിഎഫ് ഉദ്യോഗസ്ഥരോ എന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.
ശ്രീജിത്ത് പോലീസ് കസ്റ്റഡിയിൽ മരിക്കുന്നതിനു മുൻപ് വരാപ്പുഴ പോലീസ് സ്റ്റേഷനിലെ സെല്ലിൽ കഴിയുന്പോൾ അസഹ്യമായ വയറുവേദനയെത്തുടർന്നു സെല്ലിൽനിന്നു പുറത്തേക്ക് മാറ്റിയിരുന്നു. പിന്നീട് പോലീസുകാർ വരാപ്പുഴ മെഡിക്കൽ സെന്ററിലേക്ക് പരിശോധനയ്ക്കായി കൊണ്ടുപോയി. തിരികെ സ്റ്റേഷനിൽ എത്തിച്ചപ്പോൾ ശ്രീജിത്തിന്റെ മുഖത്തു മുറിവൊന്നും ഉണ്ടായിരുന്നില്ലെന്നാണ് അവിടെ കാത്തുനിന്നിരുന്ന അമ്മ ശ്യാമളയും കൂട്ടുപ്രതികളും വ്യക്തമാക്കുന്നത്. പിന്നീട് വയറുവേദന ശക്തമായതോടെ പറവൂർ താലൂക്ക് ആശുപത്രിയിൽ കൊണ്ടുപോയി തിരികെ സ്റ്റേഷനിൽ എത്തിച്ചപ്പോഴും ശ്രീജിത്തിന്റെ മുഖത്ത് പാടുകളൊന്നും ഉണ്ടായിരുന്നില്ലെന്നും ശ്യാമളയും ബന്ധുക്കളും ഓർത്തു പറയുന്നു.
തുടർന്ന് ഡോക്ടറുടെ നിർദേശപ്രകാരം വിദഗ്ധ പരിശോധനയ്ക്കായി കളമശേരി മെഡിക്കൽ കോളജിലേക്കു കൊണ്ടുപോകുംവഴിയാണു ശ്രീജിത്തിന്റെ മുഖത്ത് പാടുകൾ ഉണ്ടായത്. അപ്പോൾ പോലീസ് ജീപ്പിൽ ശ്രീജിത്തിനൊപ്പം എസ്ഐ ദീപക്കും സ്റ്റേഷനിലെ പോലീസുകാരും മാത്രമാണുണ്ടായിരുന്നത്. പിന്നീട് കളമശേരി മെഡിക്കൽ കോളജിൽനിന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കു ശ്രീജിത്തിനെ മാറ്റി.
ശ്രീജിത്തിനെ ഭാര്യ അഖില ഐസിയുവിൽ കയറി കാണുന്പോൾ മൂക്കിനേറ്റ മുറിവും നെഞ്ചിലെ അടയാളവും എങ്ങനെ വന്നു എന്നു ചോദിച്ചിരുന്നു. പോലീസുകാർ മർദിച്ചതാണെന്നാണു ശ്രീജിത്ത് മറുപടി നൽകിയത്. എന്നാൽ, ഈ ക്രൂരത ആര് ചെയ്തുവെന്നും ഇതിൽ എസ്ഐ ദീപക്കിനും പോലീസുകാർക്കുമല്ലാതെ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നതും ഇപ്പോഴും സംശയത്തിന്റെ നിഴലിലാ8ണ്. ഇതെല്ലാം ചോദിച്ചറിയുന്നതിന്റെ ഭാഗമായാണ് പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടുള്ളത്.
ശ്രീജിത്ത് പോലീസ് കസ്റ്റഡിയിൽ മരിക്കുന്നതിനു മുൻപ് വരാപ്പുഴ പോലീസ് സ്റ്റേഷനിലെ സെല്ലിൽ കഴിയുന്പോൾ അസഹ്യമായ വയറുവേദനയെത്തുടർന്നു സെല്ലിൽനിന്നു പുറത്തേക്ക് മാറ്റിയിരുന്നു. പിന്നീട് പോലീസുകാർ വരാപ്പുഴ മെഡിക്കൽ സെന്ററിലേക്ക് പരിശോധനയ്ക്കായി കൊണ്ടുപോയി. തിരികെ സ്റ്റേഷനിൽ എത്തിച്ചപ്പോൾ ശ്രീജിത്തിന്റെ മുഖത്തു മുറിവൊന്നും ഉണ്ടായിരുന്നില്ലെന്നാണ് അവിടെ കാത്തുനിന്നിരുന്ന അമ്മ ശ്യാമളയും കൂട്ടുപ്രതികളും വ്യക്തമാക്കുന്നത്. പിന്നീട് വയറുവേദന ശക്തമായതോടെ പറവൂർ താലൂക്ക് ആശുപത്രിയിൽ കൊണ്ടുപോയി തിരികെ സ്റ്റേഷനിൽ എത്തിച്ചപ്പോഴും ശ്രീജിത്തിന്റെ മുഖത്ത് പാടുകളൊന്നും ഉണ്ടായിരുന്നില്ലെന്നും ശ്യാമളയും ബന്ധുക്കളും ഓർത്തു പറയുന്നു.
തുടർന്ന് ഡോക്ടറുടെ നിർദേശപ്രകാരം വിദഗ്ധ പരിശോധനയ്ക്കായി കളമശേരി മെഡിക്കൽ കോളജിലേക്കു കൊണ്ടുപോകുംവഴിയാണു ശ്രീജിത്തിന്റെ മുഖത്ത് പാടുകൾ ഉണ്ടായത്. അപ്പോൾ പോലീസ് ജീപ്പിൽ ശ്രീജിത്തിനൊപ്പം എസ്ഐ ദീപക്കും സ്റ്റേഷനിലെ പോലീസുകാരും മാത്രമാണുണ്ടായിരുന്നത്. പിന്നീട് കളമശേരി മെഡിക്കൽ കോളജിൽനിന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കു ശ്രീജിത്തിനെ മാറ്റി.
ശ്രീജിത്തിനെ ഭാര്യ അഖില ഐസിയുവിൽ കയറി കാണുന്പോൾ മൂക്കിനേറ്റ മുറിവും നെഞ്ചിലെ അടയാളവും എങ്ങനെ വന്നു എന്നു ചോദിച്ചിരുന്നു. പോലീസുകാർ മർദിച്ചതാണെന്നാണു ശ്രീജിത്ത് മറുപടി നൽകിയത്. എന്നാൽ, ഈ ക്രൂരത ആര് ചെയ്തുവെന്നും ഇതിൽ എസ്ഐ ദീപക്കിനും പോലീസുകാർക്കുമല്ലാതെ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നതും ഇപ്പോഴും സംശയത്തിന്റെ നിഴലിലാ8ണ്. ഇതെല്ലാം ചോദിച്ചറിയുന്നതിന്റെ ഭാഗമായാണ് പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടുള്ളത്.