കൊച്ചി: സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ ഉൾപ്പെടെയുള്ള മുഴുവൻ ജീവനക്കാരുടെയും മിനിമം വേതനം പുതുക്കി നിശ്ചയിച്ച് സർക്കാർ പുറത്തിറക്കിയ ഉത്തരവ് അംഗീകരിക്കില്ലെന്ന് ആശുപത്രി ഉടമകൾ. എറണാകുളം അവന്യു റീജന്റ് ഹോട്ടലിൽ നടന്ന യോഗത്തിലാണ് ആശുപത്രി ഉടമകൾ നിലപാട് വ്യക്തമാക്കിയത്. കോടതി നിശ്ചയിച്ച കുറഞ്ഞ ശന്പള മാനദണ്ഡം പാലിക്കാതെയാണ് ഉത്തരവ്.
നഴ്സുമാരുടെ സമരത്തെ ഭയന്ന് സർക്കാർ എടുത്ത തീരുമാനമാണിത്. ഇത് അംഗീകരിക്കാനാകില്ലെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ സെക്രട്ടറി ഹുസൈൻ കോയ തങ്ങൾ യോഗത്തിനു ശേഷം പത്രസമ്മേളനത്തിൽ അറിയിച്ചു. ഏറ്റവും താഴ്ന്ന ജോലി എടുക്കുന്നവർക്കും 16,000 രൂപയും ആനുകൂല്യങ്ങളും നൽകേണ്ട സ്ഥിതിയാണ്. ഉത്തരവ് നടപ്പിലാക്കിയാൽ രോഗികളിൽനിന്ന് 120 ശതമാനം വരെ അധിക ഫീസ് വാങ്ങേണ്ട അവസ്ഥയുണ്ടാകുമെന്നും അദ്ദേ ഹം പറഞ്ഞു.
ഈ സാഹചര്യത്തിലാണ് സർക്കാർ ഉത്തരവിനോട് വിയോജിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അടിയന്തരമായി ഈ യോഗ തീരുമാനങ്ങൾ സർക്കാരിനെ അറിയിക്കും. എന്നിട്ടും സർക്കാർ നിലപാട് മാറ്റിയില്ലെങ്കിൽ നിയമപരമായി നേരിടും.
സംസ്ഥാനത്തെ അറുപത് ശതമാനത്തോളം ആശുപത്രികൾ അടച്ചുപൂട്ടൽ ഭീഷണിയിലാണ്. നിലവിലെ സാഹചര്യത്തിൽ ആശുപത്രി വരുമാനത്തിന്റെ 40 ശതമാനത്തോളമാണ് ജീവനക്കാരുടെ ശന്പളത്തിനായി നൽകുന്നത്. എന്നാൽ പുതുക്കിയ നിരക്ക് അനുസരിച്ച് ഇത് 64 ശതമാനമായി മാറും. ഇത് തരണം ചെയ്യണമെങ്കിൽ ചികിത്സാചെലവ് കൂട്ടുക എന്നത് മാത്രമാണ് മാർഗം. ഇത് ആരോഗ്യ മേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കും. അസോസിയേഷൻ തീരുമാനപ്രകാരം നഴ്സുമാർ സമരത്തിനിറങ്ങിയാൽ ബദൽ നടപടികൾ സ്വീകരിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
നഴ്സുമാരുടെ സമരത്തെ ഭയന്ന് സർക്കാർ എടുത്ത തീരുമാനമാണിത്. ഇത് അംഗീകരിക്കാനാകില്ലെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ സെക്രട്ടറി ഹുസൈൻ കോയ തങ്ങൾ യോഗത്തിനു ശേഷം പത്രസമ്മേളനത്തിൽ അറിയിച്ചു. ഏറ്റവും താഴ്ന്ന ജോലി എടുക്കുന്നവർക്കും 16,000 രൂപയും ആനുകൂല്യങ്ങളും നൽകേണ്ട സ്ഥിതിയാണ്. ഉത്തരവ് നടപ്പിലാക്കിയാൽ രോഗികളിൽനിന്ന് 120 ശതമാനം വരെ അധിക ഫീസ് വാങ്ങേണ്ട അവസ്ഥയുണ്ടാകുമെന്നും അദ്ദേ ഹം പറഞ്ഞു.
ഈ സാഹചര്യത്തിലാണ് സർക്കാർ ഉത്തരവിനോട് വിയോജിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അടിയന്തരമായി ഈ യോഗ തീരുമാനങ്ങൾ സർക്കാരിനെ അറിയിക്കും. എന്നിട്ടും സർക്കാർ നിലപാട് മാറ്റിയില്ലെങ്കിൽ നിയമപരമായി നേരിടും.
സംസ്ഥാനത്തെ അറുപത് ശതമാനത്തോളം ആശുപത്രികൾ അടച്ചുപൂട്ടൽ ഭീഷണിയിലാണ്. നിലവിലെ സാഹചര്യത്തിൽ ആശുപത്രി വരുമാനത്തിന്റെ 40 ശതമാനത്തോളമാണ് ജീവനക്കാരുടെ ശന്പളത്തിനായി നൽകുന്നത്. എന്നാൽ പുതുക്കിയ നിരക്ക് അനുസരിച്ച് ഇത് 64 ശതമാനമായി മാറും. ഇത് തരണം ചെയ്യണമെങ്കിൽ ചികിത്സാചെലവ് കൂട്ടുക എന്നത് മാത്രമാണ് മാർഗം. ഇത് ആരോഗ്യ മേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കും. അസോസിയേഷൻ തീരുമാനപ്രകാരം നഴ്സുമാർ സമരത്തിനിറങ്ങിയാൽ ബദൽ നടപടികൾ സ്വീകരിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.