കൊച്ചി: നിസ്വാർഥമായ സ്നേഹത്തിന്റെ തനതുഭാവമായ കാരുണ്യത്തിന്റെ മനുഷ്യനായിരുന്നു ധന്യപദവിയിലേക്കുയർത്തപ്പെട്ട ഫാ. വർഗീസ് പയ്യപ്പിള്ളിയെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുസ്മരിച്ചു. ധന്യപദവി പ്രഖ്യാപനത്തോടനുബന്ധിച്ചു ദിവ്യബലിയിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
ഫാ. പയ്യപ്പിള്ളിയുടെ വീരോചിതമായ പുണ്യങ്ങളിൽ കരുണ സുപ്രധാനമായിരുന്നു. ആന്തരികമായ മനുഷ്യന്റെ വളർച്ചയ്ക്കാണ് അദ്ദേഹം പ്രാമുഖ്യം നൽകിയത്. ധന്യന്റെ വീരോചിത സുകൃതങ്ങൾ പഠനത്തിനും പ്രാർഥനയ്ക്കും ജീവിതത്തിൽ അനുകരിക്കുന്നതിനും ഇടയാകണം. ഫാ. പയ്യപ്പിള്ളി സ്ഥാപിച്ച എസ്ഡി സന്യാസിനി സമൂഹത്തിന്റെ വളർച്ചയിലും പ്രവർത്തനശൈലിയിലും സഭയൊന്നാകെ അഭിമാനിക്കുന്നു.
ധന്യനെപ്പോലെ സ്നേഹം, ആനന്ദം, ക്ഷമ, സൗമ്യത, ആത്മസംയമനം എന്നീ പുണ്യങ്ങളിൽ നാം വളരുന്നുണ്ടോ എന്ന് ആത്മപരിശോധന നടത്തണം. സന്തോഷിക്കുന്നവർക്കൊപ്പം സന്തോഷിക്കാനും ദുഃഖിക്കുന്നവർക്കൊപ്പം ദുഃഖിക്കാനുമുള്ള ആത്മീയ ചൈതന്യം കുടുംബങ്ങളിൽ രൂപപ്പെടുത്തണം. ജീവിതത്തിലെ വിശുദ്ധി സമഹത്തിലേക്കു കൂടി പടർത്തുന്പോഴാണു നമ്മുടെ സാക്ഷ്യം അർഥപൂർണമാകുന്നതെന്നും കർദിനാൾ മാർ ആലഞ്ചേരി ഓർമിപ്പിച്ചു.
ഫാ. പയ്യപ്പിള്ളിയുടെ വീരോചിതമായ പുണ്യങ്ങളിൽ കരുണ സുപ്രധാനമായിരുന്നു. ആന്തരികമായ മനുഷ്യന്റെ വളർച്ചയ്ക്കാണ് അദ്ദേഹം പ്രാമുഖ്യം നൽകിയത്. ധന്യന്റെ വീരോചിത സുകൃതങ്ങൾ പഠനത്തിനും പ്രാർഥനയ്ക്കും ജീവിതത്തിൽ അനുകരിക്കുന്നതിനും ഇടയാകണം. ഫാ. പയ്യപ്പിള്ളി സ്ഥാപിച്ച എസ്ഡി സന്യാസിനി സമൂഹത്തിന്റെ വളർച്ചയിലും പ്രവർത്തനശൈലിയിലും സഭയൊന്നാകെ അഭിമാനിക്കുന്നു.
ധന്യനെപ്പോലെ സ്നേഹം, ആനന്ദം, ക്ഷമ, സൗമ്യത, ആത്മസംയമനം എന്നീ പുണ്യങ്ങളിൽ നാം വളരുന്നുണ്ടോ എന്ന് ആത്മപരിശോധന നടത്തണം. സന്തോഷിക്കുന്നവർക്കൊപ്പം സന്തോഷിക്കാനും ദുഃഖിക്കുന്നവർക്കൊപ്പം ദുഃഖിക്കാനുമുള്ള ആത്മീയ ചൈതന്യം കുടുംബങ്ങളിൽ രൂപപ്പെടുത്തണം. ജീവിതത്തിലെ വിശുദ്ധി സമഹത്തിലേക്കു കൂടി പടർത്തുന്പോഴാണു നമ്മുടെ സാക്ഷ്യം അർഥപൂർണമാകുന്നതെന്നും കർദിനാൾ മാർ ആലഞ്ചേരി ഓർമിപ്പിച്ചു.