ആലപ്പുഴ: പ്രസിദ്ധമായ എടത്വ തിരുനാളിന് ഇന്ന് കൊടിയേറും. രാവിലെ ആറിനു മധ്യസ്ഥ പ്രാർഥനയ്ക്കും വിശുദ്ധ കുർബാനയ്ക്കും ശേഷം ഏഴരയോടെ പള്ളി വികാരി ഫാ. ജോണ്‍ മണക്കുന്നേൽ കൊടിയേറ്റ് കർമം നിർവഹിക്കും. തുടർന്നു നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് സീറോ മലബാർ സഭാ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ മുഖ്യകാർമികനാകും. പത്തിനു തമിഴിൽ നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് ഫാ. ഇഗ്നേഷ്യസ് കാർമികനാകും.
വൈകുന്നേരം നാലിന് മധ്യസ്ഥപ്രാർഥന, ലദിഞ്ഞ്, വിശുദ്ധ കുർബാന. ഫാ. ജെനി ഇരുപതിൽ കാർമികനാകും. ആറിനു തമിഴിൽ നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് ഫാ. ജയശീലൻ കാർമികത്വം വഹിക്കും. മേയ് മൂന്നിന് രാവിലെ ഏഴരയ്ക്കു നടക്കുന്ന വിശുദ്ധ കുർബാനയ്ക്കു ശേഷം തിരുസ്വരൂപം ദേവാലയ കവാടത്തിൽ പ്രതിഷ്ഠിക്കുമെന്ന് വികാരി ഫാ. ജോണ്‍ മണക്കുന്നേൽ പത്രസമ്മേളനത്തിൽ പറഞ്ഞു. ആറിന് വൈകുന്നേരം 5.30ന് വിശുദ്ധ ഗീവർഗീസ് സഹദയുടെ ചെറിയ രൂപം എഴുന്നള്ളിച്ചുകൊണ്ടുള്ള പ്രദക്ഷിണവും നടക്കും.
തിരുനാൾ ദിനമായ ഏഴിന് വൈകുന്നേരം നാലിന് വിശുദ്ധ ഗീവർഗീസ് സഹദയുടെ അദ്ഭുത തിരുസ്വരൂപവും എഴുന്നള്ളിച്ചുള്ള പ്രദക്ഷിണം. മേയ് 14ന് എട്ടാമിടത്തോടെ തിരുനാളാഘോഷങ്ങൾ സമാപിക്കും. എട്ടാമിടത്തിനു വൈകുന്നേരം നാലിന് വിശുദ്ധ ഗീവർഗീസ് സഹദയുടെ ചെറിയ രൂപം എഴുന്നള്ളിച്ചുകൊണ്ടുള്ള പ്രദക്ഷിണം പള്ളിപ്പാലം കടന്ന് കുരിശടിയിൽ എത്തിയ ശേഷം കൊടിയിറക്കും. രാത്രി ഒന്‍പതിന് അദ്ഭുത തിരുസ്വരൂപം തിരുനടയിൽ പ്രതിഷ്ഠിക്കുന്നതോടെ തിരുനാളിനു സമാപനമാകും.
നാളെ മുതൽ മേയ് ഏഴുവരെ രാവിലെ അഞ്ചുമുതലും മേയ് എട്ടുമുതൽ 14 വരെ രാവിലെ ആറുമുതലും വിശുദ്ധ കുർബാനയും വിശുദ്ധനോടുള്ള പ്രത്യേക പ്രാർഥനാ ശുശ്രൂഷാ-നൊവേനയും ലദീഞ്ഞുമുണ്ടാകും. ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചാണ് ആഘോഷങ്ങൾ. വെടിക്കെട്ട് ഒഴിവാക്കി തുക ഭവന നിർമാണത്തിനായി നല്‍കും.
വിവിധ ദിവസങ്ങളിൽ ചങ്ങനാശേരി അതിരൂപത ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, സഹായമെത്രാൻ മാർ തോമസ് തറയിൽ, തക്കല രൂപതാധ്യക്ഷൻ മാർ ജോർജ് രാജേന്ദ്രൻ, മാവേലിക്കര രൂപതാധ്യക്ഷൻ ഡോ. ജോഷ്വ മാർ ഇഗ്നാത്തിയോസ്, തിരുവനന്തപുരം അതിരൂപത സഹായമെത്രാൻ ഡോ. ക്രിസ്തുദാസ്, കോട്ടാർ രൂപത ബിഷപ് മാർ പീറ്റർ റെമിജിയൂസ്, ചങ്ങനാശേരി അതിരൂപത വികാരിജനറാൾമാരായ റവ. ഡോ. ജെയിംസ് പാലയ്ക്കൽ, റവ. ഡോ. മാണി പുതിയിടം, റവ. ഡോ. ഫിലിപ്സ് വടക്കേക്കളം, റവ. ഡോ. ജോസഫ് മുണ്ടകത്തിൽ, തക്കല രൂപത വികാരിജനറാൾ ഫാ. ജോസഫ് മുട്ടത്തുപാടം, ചാൻസലർ റവ. ഡോ. ഐസക് ആലഞ്ചേരി തുടങ്ങി നിരവധി പേർ വിവിധ ദിവസങ്ങളിലായി നടക്കുന്ന ചടങ്ങുകളിൽ പങ്കെടുക്കും. കൈക്കാരൻ കെ.വി. കുര്യൻ കൊച്ചുപറന്പിൽ, ജനറൽ കണ്‍വീനർ ജെ.റ്റി. റാംസെ മെതിക്കളം, പബ്ലിസിറ്റി കണ്‍വീനർ ബിൽബി മാത്യു കണ്ടത്തിൽ, ജോയിന്റ് കണ്‍വീനർ ബിനോമോൻ ദേവസ്യ പഴയമഠം എന്നിവരും പത്രസമ്മേളനത്തിൽ സംബന്ധിച്ചു.
വൈകുന്നേരം നാലിന് മധ്യസ്ഥപ്രാർഥന, ലദിഞ്ഞ്, വിശുദ്ധ കുർബാന. ഫാ. ജെനി ഇരുപതിൽ കാർമികനാകും. ആറിനു തമിഴിൽ നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് ഫാ. ജയശീലൻ കാർമികത്വം വഹിക്കും. മേയ് മൂന്നിന് രാവിലെ ഏഴരയ്ക്കു നടക്കുന്ന വിശുദ്ധ കുർബാനയ്ക്കു ശേഷം തിരുസ്വരൂപം ദേവാലയ കവാടത്തിൽ പ്രതിഷ്ഠിക്കുമെന്ന് വികാരി ഫാ. ജോണ്‍ മണക്കുന്നേൽ പത്രസമ്മേളനത്തിൽ പറഞ്ഞു. ആറിന് വൈകുന്നേരം 5.30ന് വിശുദ്ധ ഗീവർഗീസ് സഹദയുടെ ചെറിയ രൂപം എഴുന്നള്ളിച്ചുകൊണ്ടുള്ള പ്രദക്ഷിണവും നടക്കും.
തിരുനാൾ ദിനമായ ഏഴിന് വൈകുന്നേരം നാലിന് വിശുദ്ധ ഗീവർഗീസ് സഹദയുടെ അദ്ഭുത തിരുസ്വരൂപവും എഴുന്നള്ളിച്ചുള്ള പ്രദക്ഷിണം. മേയ് 14ന് എട്ടാമിടത്തോടെ തിരുനാളാഘോഷങ്ങൾ സമാപിക്കും. എട്ടാമിടത്തിനു വൈകുന്നേരം നാലിന് വിശുദ്ധ ഗീവർഗീസ് സഹദയുടെ ചെറിയ രൂപം എഴുന്നള്ളിച്ചുകൊണ്ടുള്ള പ്രദക്ഷിണം പള്ളിപ്പാലം കടന്ന് കുരിശടിയിൽ എത്തിയ ശേഷം കൊടിയിറക്കും. രാത്രി ഒന്‍പതിന് അദ്ഭുത തിരുസ്വരൂപം തിരുനടയിൽ പ്രതിഷ്ഠിക്കുന്നതോടെ തിരുനാളിനു സമാപനമാകും.
നാളെ മുതൽ മേയ് ഏഴുവരെ രാവിലെ അഞ്ചുമുതലും മേയ് എട്ടുമുതൽ 14 വരെ രാവിലെ ആറുമുതലും വിശുദ്ധ കുർബാനയും വിശുദ്ധനോടുള്ള പ്രത്യേക പ്രാർഥനാ ശുശ്രൂഷാ-നൊവേനയും ലദീഞ്ഞുമുണ്ടാകും. ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചാണ് ആഘോഷങ്ങൾ. വെടിക്കെട്ട് ഒഴിവാക്കി തുക ഭവന നിർമാണത്തിനായി നല്‍കും.
വിവിധ ദിവസങ്ങളിൽ ചങ്ങനാശേരി അതിരൂപത ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, സഹായമെത്രാൻ മാർ തോമസ് തറയിൽ, തക്കല രൂപതാധ്യക്ഷൻ മാർ ജോർജ് രാജേന്ദ്രൻ, മാവേലിക്കര രൂപതാധ്യക്ഷൻ ഡോ. ജോഷ്വ മാർ ഇഗ്നാത്തിയോസ്, തിരുവനന്തപുരം അതിരൂപത സഹായമെത്രാൻ ഡോ. ക്രിസ്തുദാസ്, കോട്ടാർ രൂപത ബിഷപ് മാർ പീറ്റർ റെമിജിയൂസ്, ചങ്ങനാശേരി അതിരൂപത വികാരിജനറാൾമാരായ റവ. ഡോ. ജെയിംസ് പാലയ്ക്കൽ, റവ. ഡോ. മാണി പുതിയിടം, റവ. ഡോ. ഫിലിപ്സ് വടക്കേക്കളം, റവ. ഡോ. ജോസഫ് മുണ്ടകത്തിൽ, തക്കല രൂപത വികാരിജനറാൾ ഫാ. ജോസഫ് മുട്ടത്തുപാടം, ചാൻസലർ റവ. ഡോ. ഐസക് ആലഞ്ചേരി തുടങ്ങി നിരവധി പേർ വിവിധ ദിവസങ്ങളിലായി നടക്കുന്ന ചടങ്ങുകളിൽ പങ്കെടുക്കും. കൈക്കാരൻ കെ.വി. കുര്യൻ കൊച്ചുപറന്പിൽ, ജനറൽ കണ്‍വീനർ ജെ.റ്റി. റാംസെ മെതിക്കളം, പബ്ലിസിറ്റി കണ്‍വീനർ ബിൽബി മാത്യു കണ്ടത്തിൽ, ജോയിന്റ് കണ്‍വീനർ ബിനോമോൻ ദേവസ്യ പഴയമഠം എന്നിവരും പത്രസമ്മേളനത്തിൽ സംബന്ധിച്ചു.