കൊച്ചി: കാസർഗോഡ് യൂത്ത് കോണ്ഗ്രസ് നേതാവിരുന്ന ജബാറിനെ കൊലപ്പെടുത്തിയ കേസിൽ വിചാരണക്കോടതി ജീവപര്യന്തം കഠിന തടവിനു ശിക്ഷിച്ച രണ്ടു സിപിഎം നേതാക്കൾ ഉൾപ്പെടെ മൂന്നുപേരെ കുറ്റക്കാരല്ലെന്ന് കണ്ടെത്തി ഹൈക്കോടതി വെറുതേവിട്ടു. സംശയത്തിന്റെ ആനുകൂല്യം നൽകി ഈ മൂന്നു പ്രതികളെ വെറുതെ വിട്ടെങ്കിലും മറ്റു പ്രതികളുടെ അപ്പീൽ ഹൈക്കോടതി തള്ളി.
കേസിലെ നാലാം പ്രതിയായ കുന്പളം മുൻ ഏരിയാ സെക്രട്ടറി സുധാകര എന്ന സുധാകരൻ മാസ്റ്റർ, സിപിഎം മുൻ ലോക്കൽ കമ്മിറ്റിയംഗവും ആറാം പ്രതിയുമായ നടുവിൽ അബ്ദുള്ള കുഞ്ഞി, 13-ാം പ്രതി യശ്വന്ത് കുമാർ എന്നിവരെയാണ് ഡിവിഷൻ ബെഞ്ച് വെറുതെ വിട്ടത്.
2008 നവംബർ മൂന്നിന് രാത്രിയാണ് ജബാർ എന്ന അബ്ദുൾ ബഷീറിനെ ഒരു സംഘം വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. രാഷ്ട്രീയ വൈരാഗ്യം നിമിത്തമാണ് ജബാറിനെ പ്രതികൾ കൊന്നതെന്ന് കണ്ടെത്തിയ അന്വേഷണ സംഘം സുധാകരൻ മാസ്റ്റർ ഉൾപ്പെടെ 14 പേരെ പ്രതികളാക്കിയാണ് കുറ്റപത്രം നൽകിയത്.
ആദ്യം ലോക്കൽ പോലീസും പിന്നീട് സിബിഐയും അന്വേഷിച്ച കേസിൽ 2012 നവംബർ മാർച്ച് 29 നാണ് എറണാകുളം പ്രത്യേക സിബിഐ കോടതി വിധി പറഞ്ഞത്. രണ്ടു പ്രതികൾ മാപ്പു സാക്ഷിയായ കേസിൽ സുധാകരൻ മാസ്റ്റർ ഉൾപ്പെടെ ഏഴു പ്രതികൾക്ക് കോടതി ശിക്ഷ വിധിച്ചിരുന്നു. അഞ്ചു പേരെ വെറുതേവിട്ടു.
തുടർന്നാണ് സുധാകരൻ മാസ്റ്റർ ഉൾപ്പെടെയുള്ള പ്രതികൾ അപ്പീൽ നൽകിയത്. മാപ്പു സാക്ഷികളായ അഷറഫ് അസൈനാരുടെയും അബ്ദുൾ റസാഖിന്റെയും മൊഴികൾ കൊണ്ട് സുധാകരൻ മാസ്റ്റർ, അബ്ദുള്ള കുഞ്ഞി, യശ്വന്ത് കുമാർ എന്നിവർക്കെതിരെ ചുമത്തിയ ഗൂഢാലോചനക്കുറ്റം തെളിയിക്കാനാവില്ലെന്ന് ഡിവിഷൻ ബെഞ്ച് വിലയിരുത്തി.
കേസിലെ നാലാം പ്രതിയായ കുന്പളം മുൻ ഏരിയാ സെക്രട്ടറി സുധാകര എന്ന സുധാകരൻ മാസ്റ്റർ, സിപിഎം മുൻ ലോക്കൽ കമ്മിറ്റിയംഗവും ആറാം പ്രതിയുമായ നടുവിൽ അബ്ദുള്ള കുഞ്ഞി, 13-ാം പ്രതി യശ്വന്ത് കുമാർ എന്നിവരെയാണ് ഡിവിഷൻ ബെഞ്ച് വെറുതെ വിട്ടത്.
2008 നവംബർ മൂന്നിന് രാത്രിയാണ് ജബാർ എന്ന അബ്ദുൾ ബഷീറിനെ ഒരു സംഘം വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. രാഷ്ട്രീയ വൈരാഗ്യം നിമിത്തമാണ് ജബാറിനെ പ്രതികൾ കൊന്നതെന്ന് കണ്ടെത്തിയ അന്വേഷണ സംഘം സുധാകരൻ മാസ്റ്റർ ഉൾപ്പെടെ 14 പേരെ പ്രതികളാക്കിയാണ് കുറ്റപത്രം നൽകിയത്.
ആദ്യം ലോക്കൽ പോലീസും പിന്നീട് സിബിഐയും അന്വേഷിച്ച കേസിൽ 2012 നവംബർ മാർച്ച് 29 നാണ് എറണാകുളം പ്രത്യേക സിബിഐ കോടതി വിധി പറഞ്ഞത്. രണ്ടു പ്രതികൾ മാപ്പു സാക്ഷിയായ കേസിൽ സുധാകരൻ മാസ്റ്റർ ഉൾപ്പെടെ ഏഴു പ്രതികൾക്ക് കോടതി ശിക്ഷ വിധിച്ചിരുന്നു. അഞ്ചു പേരെ വെറുതേവിട്ടു.
തുടർന്നാണ് സുധാകരൻ മാസ്റ്റർ ഉൾപ്പെടെയുള്ള പ്രതികൾ അപ്പീൽ നൽകിയത്. മാപ്പു സാക്ഷികളായ അഷറഫ് അസൈനാരുടെയും അബ്ദുൾ റസാഖിന്റെയും മൊഴികൾ കൊണ്ട് സുധാകരൻ മാസ്റ്റർ, അബ്ദുള്ള കുഞ്ഞി, യശ്വന്ത് കുമാർ എന്നിവർക്കെതിരെ ചുമത്തിയ ഗൂഢാലോചനക്കുറ്റം തെളിയിക്കാനാവില്ലെന്ന് ഡിവിഷൻ ബെഞ്ച് വിലയിരുത്തി.