കൊച്ചി: ഡീസൽ വിലവർധന കാരണം റൂട്ടുകൾ നഷ്ടത്തിലാണെന്നു കാണിച്ചു ബസുകൾ റോഡിൽനിന്നു പിൻവലിക്കാനൊരുങ്ങി സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ. സമരം പ്രഖാപിക്കുന്നതിനു പകരം ജി ഫോം ഉപയോഗിച്ചു സർവീസുകൾ പിൻവലിക്കുന്നതിനെക്കുറിച്ചാണു ബസുടമകൾ ആലോചിക്കുന്നത്. ബസുടമ സംഘടനകളുടെ കോ ഓർഡിനേഷൻ കമ്മിറ്റി യോഗം ഇന്നു കൊച്ചിയിൽ ചേർന്ന് ഇക്കാര്യത്തിൽ തീരുമാനമെടുക്കും.
വിദ്യാർഥികളുടെ കണ്സഷൻ ചാർജ് വർധിപ്പിക്കുക, ബസ് വ്യവസായത്തിന്റെ നിലനിൽപിന് ഡീസൽ വിലയിൽ ഇളവ് അനുവദിക്കുക, യാത്രാക്കൂലി വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണു ബസുടമകൾ ഉന്നയിക്കുന്നത്.
കഴിഞ്ഞ ബസ് ചാർജ് വർധനയ്ക്കുശേഷം ഡീസൽ വിലയിൽ മാത്രം ലിറ്ററിന് ഒന്പത് രൂപയുടെ വർധനയുണ്ടായതായി ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ പറഞ്ഞു. ബസുടമകൾ ഫെബ്രുവരിയിൽ അഞ്ചു ദിവസത്തെ സമരം നടത്തിയെങ്കിലും ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയാറായിരുന്നില്ല.
വിദ്യാർഥികളുടെ കണ്സഷൻ ചാർജ് വർധിപ്പിക്കുക, ബസ് വ്യവസായത്തിന്റെ നിലനിൽപിന് ഡീസൽ വിലയിൽ ഇളവ് അനുവദിക്കുക, യാത്രാക്കൂലി വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണു ബസുടമകൾ ഉന്നയിക്കുന്നത്.
കഴിഞ്ഞ ബസ് ചാർജ് വർധനയ്ക്കുശേഷം ഡീസൽ വിലയിൽ മാത്രം ലിറ്ററിന് ഒന്പത് രൂപയുടെ വർധനയുണ്ടായതായി ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ പറഞ്ഞു. ബസുടമകൾ ഫെബ്രുവരിയിൽ അഞ്ചു ദിവസത്തെ സമരം നടത്തിയെങ്കിലും ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയാറായിരുന്നില്ല.