തിരുവനന്തപുരം: ക്ഷേമപെൻഷനുകൾ കൈപ്പറ്റുന്നവരിൽ ഏറിയ പങ്കും അനർഹരെന്നു റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പെൻഷൻ കൈപ്പറ്റുന്നവരുടെ പട്ടിക വെട്ടിച്ചുരുക്കാനുള്ള ഒരുക്കത്തിലാണ് സംസ്ഥാന സർക്കാരും തിരുവനന്തപുരം കോർപറേഷനും. ഗുലാത്തി ഇൻസ്റ്റിട്യൂട്ടിന്റെ നേതൃത്വത്തിൽ നടക്കുന്ന സർവേ പല വാർഡുകളിലും പുരോഗമിക്കുകയാണ്.
നിലവിലെ പട്ടികയിൽ നിന്ന് അനർഹരെ ഒഴിവാക്കിയ ശേഷം പുതിയ ഗുണഭോക്തൃ പട്ടിക തയാറാക്കാനാണു തീരുമാനമെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ വർഷത്തെ കണക്കു പ്രകാരം ഏകദേശം 95000 ഗുണഭോക്താക്കളാണ് കോർപറേഷൻ പരിധിയിൽ മാത്രമുള്ളത്. എന്നാൽ, പെൻഷൻ കൈപ്പറ്റുന്നവരിൽ അനർഹർ കടന്നുകൂടിയതോടെ അർഹരായവരിലേക്ക് ആനുകൂല്യങ്ങൾ എത്താതെയായി.
അനധികൃതമായി ക്ഷേമപെൻഷന് അപേക്ഷിക്കുന്നവരുടെ എണ്ണം വർധിച്ചതോടെ ധനവകുപ്പ് വെബ്സൈറ്റ് ബ്ലോക്ക് ചെയ്തു. ഇതോടെ പുതിയ അപേക്ഷകൾ നൽകാൻ സാധിക്കാത്ത അവസ്ഥയാണിപ്പോൾ. ക്ഷേമ പെൻഷൻ കൈപ്പറ്റുന്നവരിൽ കടന്നുകൂടിയ അനർഹരെ കണ്ടെത്തുന്നതിനായി സർവേ നടത്തുമെന്ന് മേയർ വി.കെ. പ്രശാന്ത് കഴിഞ്ഞ നഗരസഭ കൗണ്‍സിലിൽ അറിയിച്ചിരുന്നു.
വാർധക്യ, വിധവാ പെൻഷനുകളിലാണ് കൂടുതൽ കൃത്രിമം നടന്നിട്ടുള്ളതെന്നു വ്യക്തമാണെങ്കിലും ഇതു പരിഹരിക്കാൻ സമയം വേണ്ടി വരുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. മരിച്ചുപോയവരുടെ അക്കൗണ്ടുകളിലേക്ക് ഇപ്പോഴും പണം എത്തുന്നുണ്ട്. ഇവരുടെ മക്കളാണ് എടിഎം കാർഡ് ഉപയോഗിച്ച് പണം എടുക്കുന്നതും ചെലവാക്കുന്നതും. പെൻഷൻ വിതരണം ബാങ്കു വഴി ആയതിനാൽ ഗുണഭോക്താക്കൾ ആരെന്ന് അറിയാൻ സാധിക്കുന്നില്ല എന്നതും പ്രധാന വീഴ്ചയാണ്.
നിലവിലെ പട്ടികയിൽ നിന്ന് അനർഹരെ ഒഴിവാക്കിയ ശേഷം പുതിയ ഗുണഭോക്തൃ പട്ടിക തയാറാക്കാനാണു തീരുമാനമെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ വർഷത്തെ കണക്കു പ്രകാരം ഏകദേശം 95000 ഗുണഭോക്താക്കളാണ് കോർപറേഷൻ പരിധിയിൽ മാത്രമുള്ളത്. എന്നാൽ, പെൻഷൻ കൈപ്പറ്റുന്നവരിൽ അനർഹർ കടന്നുകൂടിയതോടെ അർഹരായവരിലേക്ക് ആനുകൂല്യങ്ങൾ എത്താതെയായി.
അനധികൃതമായി ക്ഷേമപെൻഷന് അപേക്ഷിക്കുന്നവരുടെ എണ്ണം വർധിച്ചതോടെ ധനവകുപ്പ് വെബ്സൈറ്റ് ബ്ലോക്ക് ചെയ്തു. ഇതോടെ പുതിയ അപേക്ഷകൾ നൽകാൻ സാധിക്കാത്ത അവസ്ഥയാണിപ്പോൾ. ക്ഷേമ പെൻഷൻ കൈപ്പറ്റുന്നവരിൽ കടന്നുകൂടിയ അനർഹരെ കണ്ടെത്തുന്നതിനായി സർവേ നടത്തുമെന്ന് മേയർ വി.കെ. പ്രശാന്ത് കഴിഞ്ഞ നഗരസഭ കൗണ്‍സിലിൽ അറിയിച്ചിരുന്നു.
വാർധക്യ, വിധവാ പെൻഷനുകളിലാണ് കൂടുതൽ കൃത്രിമം നടന്നിട്ടുള്ളതെന്നു വ്യക്തമാണെങ്കിലും ഇതു പരിഹരിക്കാൻ സമയം വേണ്ടി വരുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. മരിച്ചുപോയവരുടെ അക്കൗണ്ടുകളിലേക്ക് ഇപ്പോഴും പണം എത്തുന്നുണ്ട്. ഇവരുടെ മക്കളാണ് എടിഎം കാർഡ് ഉപയോഗിച്ച് പണം എടുക്കുന്നതും ചെലവാക്കുന്നതും. പെൻഷൻ വിതരണം ബാങ്കു വഴി ആയതിനാൽ ഗുണഭോക്താക്കൾ ആരെന്ന് അറിയാൻ സാധിക്കുന്നില്ല എന്നതും പ്രധാന വീഴ്ചയാണ്.