ആലുവ: ബീവറേജ് ഔട്ട്ലെറ്റുകളിലെ ജീവനക്കാർക്ക് മറ്റ് ജീവനക്കാരെപ്പോലെ അവധികൾ ബാധകമാക്കാൻ തീരുമാനം. കേരള സംസ്ഥാന ബീവറേജ് കോർപറേഷൻ എംഡിയും ട്രേഡ് യൂണിയൻ പ്രതിനിധികളും തമ്മിൽ ഇന്നലെ തിരുവനന്തപുരത്ത് നടത്തിയ ചർച്ചയിലാണ് തീരുമാനം.
ഇതോടെ അവധി ദിവസങ്ങളിൽ ജോലി ചെയ്യേണ്ടിവന്നാൽ പ്രത്യേക അലവൻസ് ലഭിക്കും. വിദേശ മദ്യ വ്യവസായ തൊഴിലാളി ഫെഡറേഷൻ (ഐഎൻടിയുസി) കെഎസ്ബിസി മാനേജ്മെന്റിനു നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ ആസ്ഥാനത്ത് യോഗം ചേർന്നത്. ഹെഡ് ഓഫീസിലും വെയർഹൗസിലും ജോലി ചെയ്യുന്ന തൊഴിലാളികൾക്കു നൽകി വരുന്ന അവധികളും സർക്കാർ പ്രഖ്യാപിക്കുന്ന ആകസ്മികമായ അവധികളും ഇനി മുതൽ ചില്ലറ വിൽപന ശാലയിലെ ജീവനക്കാർക്കും ബാധകമാകും.
ജോലിത്തിരക്ക് ലഘൂകരിക്കാൻ കൗണ്ടിംഗ് മെഷീനുകൾ എല്ലാ ഷോപ്പുകൾക്കും നൽകാൻ തീരുമാനിച്ചു. നിലവിൽ 15 ലക്ഷം രൂപയ്ക്ക് മുകളിൽ വരുമാനമുള്ള ചില്ലറ വില്പനശാലകൾക്ക് മാത്രമേ കൗണ്ടിംഗ് മെഷീൻ ഉള്ളൂ. കൂടാതെ ഷോപ്പുകൾ കംപ്യൂട്ടർവത്കരിക്കാനും തീരുമാനിച്ചു. സ്പെഷൽ റൂൾ കെഎസ്ബിസിയിലെ അബ്കാരി തൊഴിലാളികൾക്കും ബാധകമാക്കുന്നതിൽ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കും. സ്റ്റാഫ് പാറ്റേൺ നടപ്പാക്കാനും സംഘടനകൾ ആവശ്യപ്പെട്ട മറ്റ് കാര്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താനും യോഗം തീരുമാനിച്ചു.
അഡീഷണൽ അലവൻസ് വർധിപ്പിക്കണമെന്ന ഫെഡറേഷന്റെ ആവശ്യം മാനേജ്മെന്റ് അംഗീകരിക്കാൻ തയാറാകാത്ത സാഹചര്യത്തിൽ സർക്കാരിനോട് ശിപാർശ ചെയ്യാൻ തീരുമാനിച്ചു.
തിരുവനന്തപുരത്തെ കെഎസ്ബിസി ആസ്ഥാനത്ത് എംഡി വിളിച്ചു ചേർത്ത യോഗത്തിൽ ഫെഡറേഷൻ പ്രതിനിധികളായി സംസ്ഥാന പ്രസിഡന്റ് സി.കെ. രാജൻ, വൈസ് പ്രസിഡന്റ് ആർ. ശിശുകുമാർ, ജനറൽ സെക്രട്ടറിമാരായ ബാബു ജോർജ്, എ. ജേക്കബ്, സി.കെ. മണിശങ്കർ (സിഐടിയു), എം.എം. വർഗീസ്, കെ.വി. രാമചന്ദ്രൻ, സബീഷ് തുടങ്ങിയവർ പങ്കെടുത്തു.
ഇതോടെ അവധി ദിവസങ്ങളിൽ ജോലി ചെയ്യേണ്ടിവന്നാൽ പ്രത്യേക അലവൻസ് ലഭിക്കും. വിദേശ മദ്യ വ്യവസായ തൊഴിലാളി ഫെഡറേഷൻ (ഐഎൻടിയുസി) കെഎസ്ബിസി മാനേജ്മെന്റിനു നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ ആസ്ഥാനത്ത് യോഗം ചേർന്നത്. ഹെഡ് ഓഫീസിലും വെയർഹൗസിലും ജോലി ചെയ്യുന്ന തൊഴിലാളികൾക്കു നൽകി വരുന്ന അവധികളും സർക്കാർ പ്രഖ്യാപിക്കുന്ന ആകസ്മികമായ അവധികളും ഇനി മുതൽ ചില്ലറ വിൽപന ശാലയിലെ ജീവനക്കാർക്കും ബാധകമാകും.
ജോലിത്തിരക്ക് ലഘൂകരിക്കാൻ കൗണ്ടിംഗ് മെഷീനുകൾ എല്ലാ ഷോപ്പുകൾക്കും നൽകാൻ തീരുമാനിച്ചു. നിലവിൽ 15 ലക്ഷം രൂപയ്ക്ക് മുകളിൽ വരുമാനമുള്ള ചില്ലറ വില്പനശാലകൾക്ക് മാത്രമേ കൗണ്ടിംഗ് മെഷീൻ ഉള്ളൂ. കൂടാതെ ഷോപ്പുകൾ കംപ്യൂട്ടർവത്കരിക്കാനും തീരുമാനിച്ചു. സ്പെഷൽ റൂൾ കെഎസ്ബിസിയിലെ അബ്കാരി തൊഴിലാളികൾക്കും ബാധകമാക്കുന്നതിൽ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കും. സ്റ്റാഫ് പാറ്റേൺ നടപ്പാക്കാനും സംഘടനകൾ ആവശ്യപ്പെട്ട മറ്റ് കാര്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താനും യോഗം തീരുമാനിച്ചു.
അഡീഷണൽ അലവൻസ് വർധിപ്പിക്കണമെന്ന ഫെഡറേഷന്റെ ആവശ്യം മാനേജ്മെന്റ് അംഗീകരിക്കാൻ തയാറാകാത്ത സാഹചര്യത്തിൽ സർക്കാരിനോട് ശിപാർശ ചെയ്യാൻ തീരുമാനിച്ചു.
തിരുവനന്തപുരത്തെ കെഎസ്ബിസി ആസ്ഥാനത്ത് എംഡി വിളിച്ചു ചേർത്ത യോഗത്തിൽ ഫെഡറേഷൻ പ്രതിനിധികളായി സംസ്ഥാന പ്രസിഡന്റ് സി.കെ. രാജൻ, വൈസ് പ്രസിഡന്റ് ആർ. ശിശുകുമാർ, ജനറൽ സെക്രട്ടറിമാരായ ബാബു ജോർജ്, എ. ജേക്കബ്, സി.കെ. മണിശങ്കർ (സിഐടിയു), എം.എം. വർഗീസ്, കെ.വി. രാമചന്ദ്രൻ, സബീഷ് തുടങ്ങിയവർ പങ്കെടുത്തു.