തൃശൂർ: മണ്ണിലും വിണ്ണിലും മതിവരാച്ചന്തം നിറച്ച മഹാപൂരം. വടക്കുന്നാഥന്റെ തിരുമുറ്റത്തും തേക്കിൻകാട്ടിലും ആവേശത്തിരയടിച്ചെത്തിയ ജനസാഗരം. പൂമണമൊഴുക്കി ഇലഞ്ഞിയും തലയാട്ടി ആലിലകളും അഴകെഴുതി വർണക്കുടകളും നാദധാരകൾക്കൊപ്പിച്ച് ചെവിയാട്ടി ഗജവീരന്മാരും. ഒരു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആഘോഷത്തിന്റെ തനിമയും ആചാരത്തിന്റെ പെരുമയുമായി പൂരം വീണ്ടും മനസുനിറച്ചു.
കുടമാറ്റം കാണാൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയെന്നത് ഇത്തവണത്തെ പ്രത്യേകതയായി. മുഖ്യമന്ത്രിമാർ പൂരം കുടമാറ്റം കാണാനെത്തുന്നത് അപൂർവമാണ്. മന്ത്രി വി.എസ്. സുനിൽകുമാറും ഡിജിപി ലോക്നാഥ് ബെഹ്റയും കുടമാറ്റം കാണാൻ തെക്കേഗോപുര നടയിലെത്തി. കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനവും പൂരനഗരിയിലെത്തിയിരുന്നു.
കോങ്ങാട് മധുവിന്റെ നേതൃത്വത്തിൽ നടന്ന മഠത്തിൽ വരവും ഇലഞ്ഞിത്തറയിൽ പദ്മശ്രീ പെരുവനം കുട്ടൻമാരാരുടെ പ്രാമാണികത്വത്തിൽ അരങ്ങേറിയ സിംഫണിയും തെക്കേഗോപുരനടയിലെ വർണക്കാഴ്ചയും കണ്ട് മതിവരാതെ ജനം പിരിഞ്ഞുപോകാൻ മടിച്ചു.
പാറമേക്കാവും തിരുവമ്പാടിയും മുഖാമുഖംനിന്ന് കുടകൾ മാറിയപ്പോൾ ആവേശത്തിന്റെ തിരമാല അലയടിച്ചുയർന്നു. ആനപ്പുറത്ത് സ്പെഷൽ കുടകളായി ആനയുടെ രൂപം കയറ്റിയതോടെ പൂരപ്രേമികൾ ഹർഷാരവമുയർത്തി. അടുത്തയിടെ ചരിഞ്ഞ കൊമ്പൻ ശിവസുന്ദറിന് പ്രണാമമർപ്പിച്ചാണ് തിരുവമ്പാടി ഈ സ്പെഷൽ കുടകൾ ഉയർത്തിയത്.
മേളവും കാഴ്ചകളും ആസ്വദിച്ച് പുരുഷാരം വടക്കുന്നാഥനു ചുറ്റും നിറഞ്ഞു. പതിറ്റാണ്ടുകളായി ആവർത്തിക്കുന്ന ചടങ്ങുകളാണെങ്കിലും ജനസാഗരത്തിന് ഓരോന്നും അത്ഭുതങ്ങൾ സമ്മാനിച്ചുകൊണ്ടിരുന്നു. രാത്രിയിൽ പകൽപ്പൂരങ്ങളുടെ തനിയാവർത്തനം. പിന്നെ കാത്തിരിപ്പ്. ആകാശം പങ്കിട്ടെടുത്ത് തിരുവമ്പാടിയും പാറമേക്കാവും ഒരുക്കുന്ന കരിമരുന്നിന്റെ ഇന്ദ്രജാലപ്പൂരത്തിനായി. ഇന്നുച്ചയ്ക്ക് ഉപചാരം ചൊല്ലിപ്പിരിയുമ്പോൾ അടുത്തവർഷം വരെ കാത്തിരിക്കാമെന്ന വാഗ്ദാനത്തോടെ പൂരം സഫല സമാപ്തിയിലേക്ക്.
ഇന്നലെ രാവിലെ നെയ്തലക്കാവിലമ്മ തുറന്നിട്ട തെക്കേ ഗോപുരവാതിലിലൂടെ കണിമംഗലം ശാസ്താവെത്തി വടക്കുന്നാഥനെ വണങ്ങിയതോടെയാണ് ശക്തൻ തട്ടകത്തിലെ നടവഴികളിൽ പൂരക്കിലുക്കം തുടങ്ങിയത്. പിന്നെ ചെറുപൂരങ്ങളുടെ വരവായി. പനമുക്കുംപിള്ളി ശാസ്താവും, ചെന്പൂക്കാവ്, കാരമുക്ക്, ലാലൂർ, ചുരക്കോട്ടുകാവ്, അയ്യന്തോൾ, നെയ്തലക്കാവ് ഭഗവതിമാരും തേക്കിൻകാട്ടിലെത്തി. ശ്രീമൂലസ്ഥാനത്തെത്തുന്ന ചെറുപൂരങ്ങൾക്കൊപ്പം ജനസഹസ്രങ്ങളും കൂടി.
ചെറുപൂരങ്ങൾ അവസാനിക്കുമ്പോഴേക്കും മഠത്തിൽ വരവിലേക്കായി പുരുഷാരത്തിന്റെ ഒഴുക്ക്. പഞ്ചവാദ്യത്തിന്റെ പഞ്ചാമൃതവുമായി കോങ്ങാട് മധുവും സംഘവും എത്തിയതോടെ ജനങ്ങൾ ആവേശക്കടലിലായി. തിരുവമ്പാടി ചെറിയ ചന്ദ്രശേഖരന്റെ പുറത്തേറി ഭഗവതിയെത്തുന്നതു കാത്ത് ആയിരങ്ങളാണ് ബ്രഹ്മസ്വം മഠത്തിലേക്കുള്ള വഴിയരികിൽ നിന്നിരുന്നത്.
പോൾ മാത്യു
കുടമാറ്റം കാണാൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയെന്നത് ഇത്തവണത്തെ പ്രത്യേകതയായി. മുഖ്യമന്ത്രിമാർ പൂരം കുടമാറ്റം കാണാനെത്തുന്നത് അപൂർവമാണ്. മന്ത്രി വി.എസ്. സുനിൽകുമാറും ഡിജിപി ലോക്നാഥ് ബെഹ്റയും കുടമാറ്റം കാണാൻ തെക്കേഗോപുര നടയിലെത്തി. കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനവും പൂരനഗരിയിലെത്തിയിരുന്നു.
കോങ്ങാട് മധുവിന്റെ നേതൃത്വത്തിൽ നടന്ന മഠത്തിൽ വരവും ഇലഞ്ഞിത്തറയിൽ പദ്മശ്രീ പെരുവനം കുട്ടൻമാരാരുടെ പ്രാമാണികത്വത്തിൽ അരങ്ങേറിയ സിംഫണിയും തെക്കേഗോപുരനടയിലെ വർണക്കാഴ്ചയും കണ്ട് മതിവരാതെ ജനം പിരിഞ്ഞുപോകാൻ മടിച്ചു.
പാറമേക്കാവും തിരുവമ്പാടിയും മുഖാമുഖംനിന്ന് കുടകൾ മാറിയപ്പോൾ ആവേശത്തിന്റെ തിരമാല അലയടിച്ചുയർന്നു. ആനപ്പുറത്ത് സ്പെഷൽ കുടകളായി ആനയുടെ രൂപം കയറ്റിയതോടെ പൂരപ്രേമികൾ ഹർഷാരവമുയർത്തി. അടുത്തയിടെ ചരിഞ്ഞ കൊമ്പൻ ശിവസുന്ദറിന് പ്രണാമമർപ്പിച്ചാണ് തിരുവമ്പാടി ഈ സ്പെഷൽ കുടകൾ ഉയർത്തിയത്.
മേളവും കാഴ്ചകളും ആസ്വദിച്ച് പുരുഷാരം വടക്കുന്നാഥനു ചുറ്റും നിറഞ്ഞു. പതിറ്റാണ്ടുകളായി ആവർത്തിക്കുന്ന ചടങ്ങുകളാണെങ്കിലും ജനസാഗരത്തിന് ഓരോന്നും അത്ഭുതങ്ങൾ സമ്മാനിച്ചുകൊണ്ടിരുന്നു. രാത്രിയിൽ പകൽപ്പൂരങ്ങളുടെ തനിയാവർത്തനം. പിന്നെ കാത്തിരിപ്പ്. ആകാശം പങ്കിട്ടെടുത്ത് തിരുവമ്പാടിയും പാറമേക്കാവും ഒരുക്കുന്ന കരിമരുന്നിന്റെ ഇന്ദ്രജാലപ്പൂരത്തിനായി. ഇന്നുച്ചയ്ക്ക് ഉപചാരം ചൊല്ലിപ്പിരിയുമ്പോൾ അടുത്തവർഷം വരെ കാത്തിരിക്കാമെന്ന വാഗ്ദാനത്തോടെ പൂരം സഫല സമാപ്തിയിലേക്ക്.
ഇന്നലെ രാവിലെ നെയ്തലക്കാവിലമ്മ തുറന്നിട്ട തെക്കേ ഗോപുരവാതിലിലൂടെ കണിമംഗലം ശാസ്താവെത്തി വടക്കുന്നാഥനെ വണങ്ങിയതോടെയാണ് ശക്തൻ തട്ടകത്തിലെ നടവഴികളിൽ പൂരക്കിലുക്കം തുടങ്ങിയത്. പിന്നെ ചെറുപൂരങ്ങളുടെ വരവായി. പനമുക്കുംപിള്ളി ശാസ്താവും, ചെന്പൂക്കാവ്, കാരമുക്ക്, ലാലൂർ, ചുരക്കോട്ടുകാവ്, അയ്യന്തോൾ, നെയ്തലക്കാവ് ഭഗവതിമാരും തേക്കിൻകാട്ടിലെത്തി. ശ്രീമൂലസ്ഥാനത്തെത്തുന്ന ചെറുപൂരങ്ങൾക്കൊപ്പം ജനസഹസ്രങ്ങളും കൂടി.
ചെറുപൂരങ്ങൾ അവസാനിക്കുമ്പോഴേക്കും മഠത്തിൽ വരവിലേക്കായി പുരുഷാരത്തിന്റെ ഒഴുക്ക്. പഞ്ചവാദ്യത്തിന്റെ പഞ്ചാമൃതവുമായി കോങ്ങാട് മധുവും സംഘവും എത്തിയതോടെ ജനങ്ങൾ ആവേശക്കടലിലായി. തിരുവമ്പാടി ചെറിയ ചന്ദ്രശേഖരന്റെ പുറത്തേറി ഭഗവതിയെത്തുന്നതു കാത്ത് ആയിരങ്ങളാണ് ബ്രഹ്മസ്വം മഠത്തിലേക്കുള്ള വഴിയരികിൽ നിന്നിരുന്നത്.
പോൾ മാത്യു