കൊച്ചി: വിവിധ കത്തോലിക്കാ രൂപതകൾ, സന്ന്യാസ സമൂഹങ്ങൾ, സംഘടനകൾ, വ്യക്തികൾ എന്നിവകളുടെ സംഭാവനയായി കേരള കത്തോലിക്കാ മെത്രാൻ സമിതി ഓഖി ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി രൂപ സമാഹരിച്ചു.
ദുരിതബാധിത പ്രദേശങ്ങളിലെ കത്തോലിക്കാ രൂപതകളിലെ സാമൂഹികക്ഷേമ വിഭാഗവുമായി സഹകരിച്ച് പുനരധിവാസ പ്രവർത്തനങ്ങൾ നടത്തുന്നതിനായി, കെസിബിസിയുടെ സാമൂഹികക്ഷേമ വിഭാഗമായ ജസ്റ്റീസ്, പീസ് ആൻഡ് ഡെവലപ്മെന്റ് (ജെപിഡി) കമ്മീഷന് തുക കൈമാറി.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി, വരാപ്പുഴ രൂപതകളിലെ ദുരിത ബാധിത പ്രദേശങ്ങളിൽ ഉണ്ടായ നാശനഷ്ടങ്ങളുടെ വിശദാംശങ്ങളും സർക്കാരിന്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ നടക്കുന്ന പുനരധിവാസ പ്രവർത്തനങ്ങളും വിലയിരുത്തിയും അവയോടു സഹകരിച്ചും ഓരോ പ്രദേശത്തും നിശ്ചിത പദ്ധതികൾക്ക് സഹായമെത്തിക്കാനാണ് തീരുമാനം.
വിശദമായ പദ്ധതിരേഖ, കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരള സോഷ്യൽ സർവീസ് ഫോറത്തിന്റെ സഹകരണത്തോടെ, ജെപിഡി കമ്മീഷൻ തയാറാക്കിയിട്ടുണ്ട്. ആർച്ച്ബിഷപ് തോമസ് മാർ കൂറിലോസ്, ആർച്ച്ബിഷപ് ജോസഫ് കളത്തിപ്പറന്പിൽ, ബിഷപ് മാർ ജോസ് പൊരുന്നേടം എന്നിവരടങ്ങിയ സമിതി പദ്ധതി നടത്തിപ്പിന്റെ മേൽനോട്ടം നിർവഹിക്കും.
ദുരിതബാധിത പ്രദേശങ്ങളിലെ കത്തോലിക്കാ രൂപതകളിലെ സാമൂഹികക്ഷേമ വിഭാഗവുമായി സഹകരിച്ച് പുനരധിവാസ പ്രവർത്തനങ്ങൾ നടത്തുന്നതിനായി, കെസിബിസിയുടെ സാമൂഹികക്ഷേമ വിഭാഗമായ ജസ്റ്റീസ്, പീസ് ആൻഡ് ഡെവലപ്മെന്റ് (ജെപിഡി) കമ്മീഷന് തുക കൈമാറി.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി, വരാപ്പുഴ രൂപതകളിലെ ദുരിത ബാധിത പ്രദേശങ്ങളിൽ ഉണ്ടായ നാശനഷ്ടങ്ങളുടെ വിശദാംശങ്ങളും സർക്കാരിന്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ നടക്കുന്ന പുനരധിവാസ പ്രവർത്തനങ്ങളും വിലയിരുത്തിയും അവയോടു സഹകരിച്ചും ഓരോ പ്രദേശത്തും നിശ്ചിത പദ്ധതികൾക്ക് സഹായമെത്തിക്കാനാണ് തീരുമാനം.
വിശദമായ പദ്ധതിരേഖ, കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരള സോഷ്യൽ സർവീസ് ഫോറത്തിന്റെ സഹകരണത്തോടെ, ജെപിഡി കമ്മീഷൻ തയാറാക്കിയിട്ടുണ്ട്. ആർച്ച്ബിഷപ് തോമസ് മാർ കൂറിലോസ്, ആർച്ച്ബിഷപ് ജോസഫ് കളത്തിപ്പറന്പിൽ, ബിഷപ് മാർ ജോസ് പൊരുന്നേടം എന്നിവരടങ്ങിയ സമിതി പദ്ധതി നടത്തിപ്പിന്റെ മേൽനോട്ടം നിർവഹിക്കും.