പാലക്കാട്: സ്റ്റേഷനിൽനിന്നു പുറപ്പെട്ട ട്രെയിനിലേക്ക് ചാടിക്കയറവേ കാൽതെന്നിവീണ് പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽപ്പെട്ട യുവാവ് ദാരുണമായി മരിച്ചു. ഇടുക്കി മുട്ടം പള്ളിവാതുക്കൽ അജു തോമസ് (46) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാലിന് ഒലവക്കോട് റെയിൽവേ സ്റ്റേഷനിലാണ് സംഭവം.
കോയമ്പത്തൂരിൽനിന്നു കണ്ണൂരിലേക്ക് പോവുകയായിരുന്ന പാസഞ്ചർ ട്രെയിനിലേക്കു ചാടിക്കയറുമ്പോഴാണ് അപകടം. കാൽതെന്നി പ്ലാറ്റ് ഫോമിനിടയിലൂടെ താഴേക്ക് വീഴുകയായിരുന്നു. യാത്രക്കാർ ഉടൻതന്നെ അപായച്ചങ്ങലവലിച്ച് ട്രെയിൻ നിർത്തി. റെയിൽവേ പോലീസെത്തി പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു.
ഇൻക്വസ്റ്റിനുശേഷം മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പാലക്കാട് പാലക്കയത്തുള്ള തോട്ടത്തിലേക്കു വന്നശേഷം തിരിച്ചുപോവുകയായിരുന്നു.
സംസ്കാരം നാളെ രാവിലെ ഒമ്പതരയ്ക്കു മുട്ടം സിബിഗിരി ദേവാലയത്തിൽ. പിതാവ്: പി.എ. തോമസ്. അമ്മ: ആഗ്നസ് . തീക്കോയി വലിയവീട്ടിൽ കുടുംബാംഗം. ഭാര്യ: മിൽജി. മക്കൾ: തോമസ് അജു, നേഹ അജു.
കോയമ്പത്തൂരിൽനിന്നു കണ്ണൂരിലേക്ക് പോവുകയായിരുന്ന പാസഞ്ചർ ട്രെയിനിലേക്കു ചാടിക്കയറുമ്പോഴാണ് അപകടം. കാൽതെന്നി പ്ലാറ്റ് ഫോമിനിടയിലൂടെ താഴേക്ക് വീഴുകയായിരുന്നു. യാത്രക്കാർ ഉടൻതന്നെ അപായച്ചങ്ങലവലിച്ച് ട്രെയിൻ നിർത്തി. റെയിൽവേ പോലീസെത്തി പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു.
ഇൻക്വസ്റ്റിനുശേഷം മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പാലക്കാട് പാലക്കയത്തുള്ള തോട്ടത്തിലേക്കു വന്നശേഷം തിരിച്ചുപോവുകയായിരുന്നു.
സംസ്കാരം നാളെ രാവിലെ ഒമ്പതരയ്ക്കു മുട്ടം സിബിഗിരി ദേവാലയത്തിൽ. പിതാവ്: പി.എ. തോമസ്. അമ്മ: ആഗ്നസ് . തീക്കോയി വലിയവീട്ടിൽ കുടുംബാംഗം. ഭാര്യ: മിൽജി. മക്കൾ: തോമസ് അജു, നേഹ അജു.