തിരുവനന്തപുരം: ഇടുക്കി ജില്ല യിൽ ഭൂമി പതിവു ചട്ടങ്ങൾ പ്രകാരം പട്ടയം ലഭിച്ച ഭൂമിയിൽ കർഷകർ വച്ചുപിടിപ്പിച്ച മരങ്ങളിൽ ചന്ദനം ഒഴികെയുള്ളവ മുറിച്ചുനീക്കുന്നത് അനുവദിക്കും. ഇതിനു വനം വകുപ്പിന്റെ വിജ്ഞാപനത്തിൽ ഭേദഗതി വരുത്താൻ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി. 1964, 1993 വർഷങ്ങളിലെ ഭൂമി പതിവു ചട്ടങ്ങൾ പ്രകാരം പട്ടയം ലഭിച്ച ഭൂമിയിലെ മരങ്ങൾ മുറിക്കുന്നതിനു വനം വകുപ്പിന്റെ വിജ്ഞാപനത്തിൽ തന്നെ ഭേദഗതി വരുത്താനാണു നിർദേശം.
സിഎച്ച്ആർ (ഏലമല) പ്രദേശത്തെ കർഷകർക്കു പതിച്ചുകിട്ടിയ ഭൂമിയിൽ വച്ചു പിടിപ്പിച്ച മരങ്ങൾ മുറിക്കുന്നതിനു വനം വകുപ്പ് ഉത്തരവിറക്കണം. മരങ്ങൾ മുറിക്കുന്നതിനു തടസമായി നിൽക്കുന്ന നിബന്ധനകൾ മുൻകാല പ്രാബല്യത്തോടെ നീക്കുന്നതിനു നടപടിയെടുക്കണമെന്നും ഭൂനിയമങ്ങളും ചട്ടങ്ങളുമായി ബന്ധപ്പെട്ടു പതിറ്റാണ്ടുകളായി ഇടുക്കി, മൂന്നാർ മേഖലയിലെ കർഷകർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി ചേർന്ന യോഗത്തിൽ നിർദേശമുയർന്നു. ഇതിനായി നിയമത്തിൽ ഭേദഗതി കൊണ്ടുവരണം. വനം വകുപ്പു ഭേദഗതി കൊണ്ടുവന്നാൽ ചന്ദനം ഒഴികെയുള്ള മരങ്ങൾ കർഷകർക്കു മുറിച്ചുനീക്കാം.
മൂന്നാർ പ്രദേശത്തു കെട്ടിട നിർമാണം അനുമതിക്ക് കെ ട്ടിക്കിടക്കുന്ന അപേക്ഷകളിൽ ഒരു മാസത്തിനുള്ളിൽ ജില്ലാ കളക്ടർ അനുമതി നൽകണം. പട്ടയ ഭൂമിയിലുള്ള വീടുകൾക്കു നിലവിലുള്ള വ്യാപ്തി വർധിപ്പിക്കാതെയും അധിക നിർമാണ പ്രവർത്തനങ്ങൾ നടത്താതെയുമുള്ള അറ്റകുറ്റപ്പണിക്കു പ്രത്യേക അനുമതിയുടെ ആവശ്യമില്ലെന്നു റവന്യു അഡീഷണൽ ചീഫ് സെക്രട്ടറി ഉത്തരവിറക്കണം. എൻഒസി സംബന്ധിച്ച കേസുകൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിൽ ഇരിക്കുന്നതിനാൽ എൻഒസിയുമായി ബന്ധപ്പെട്ടു ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് എന്തൊക്കെ തീരുമാനം എടുക്കാൻ കഴിയുമെന്ന് അഡ്വക്കേറ്റ് ജനറലുമായി കൂടിയാലോചിച്ച ശേഷം തീരുമാനിക്കണമെന്നും യോഗത്തിൽ ധാരണയായി.
മന്ത്രിമാരായ കെ. രാജു, എം.എം. മണി, ജോയിസ് ജോർജ് എംപി, എംഎൽഎമാരായ റോഷി അഗസ്റ്റിൻ, ഇ.എസ്. ബിജിമോൾ, എസ് രാജേന്ദ്രൻ, റവന്യു അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ, ലാൻഡ് റവന്യു കമ്മീഷണർ എ.ടി.ജയിംസ്, പ്രിൻസിപ്പൽ സിസിഎഫ് ബെന്നിച്ചൻ തോമസ്, ഇടുക്കി ജില്ലാ കളക്ടർ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ എന്നിവരും യോ ഗത്തിൽ പങ്കെടുത്തു.
സിഎച്ച്ആർ (ഏലമല) പ്രദേശത്തെ കർഷകർക്കു പതിച്ചുകിട്ടിയ ഭൂമിയിൽ വച്ചു പിടിപ്പിച്ച മരങ്ങൾ മുറിക്കുന്നതിനു വനം വകുപ്പ് ഉത്തരവിറക്കണം. മരങ്ങൾ മുറിക്കുന്നതിനു തടസമായി നിൽക്കുന്ന നിബന്ധനകൾ മുൻകാല പ്രാബല്യത്തോടെ നീക്കുന്നതിനു നടപടിയെടുക്കണമെന്നും ഭൂനിയമങ്ങളും ചട്ടങ്ങളുമായി ബന്ധപ്പെട്ടു പതിറ്റാണ്ടുകളായി ഇടുക്കി, മൂന്നാർ മേഖലയിലെ കർഷകർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി ചേർന്ന യോഗത്തിൽ നിർദേശമുയർന്നു. ഇതിനായി നിയമത്തിൽ ഭേദഗതി കൊണ്ടുവരണം. വനം വകുപ്പു ഭേദഗതി കൊണ്ടുവന്നാൽ ചന്ദനം ഒഴികെയുള്ള മരങ്ങൾ കർഷകർക്കു മുറിച്ചുനീക്കാം.
മൂന്നാർ പ്രദേശത്തു കെട്ടിട നിർമാണം അനുമതിക്ക് കെ ട്ടിക്കിടക്കുന്ന അപേക്ഷകളിൽ ഒരു മാസത്തിനുള്ളിൽ ജില്ലാ കളക്ടർ അനുമതി നൽകണം. പട്ടയ ഭൂമിയിലുള്ള വീടുകൾക്കു നിലവിലുള്ള വ്യാപ്തി വർധിപ്പിക്കാതെയും അധിക നിർമാണ പ്രവർത്തനങ്ങൾ നടത്താതെയുമുള്ള അറ്റകുറ്റപ്പണിക്കു പ്രത്യേക അനുമതിയുടെ ആവശ്യമില്ലെന്നു റവന്യു അഡീഷണൽ ചീഫ് സെക്രട്ടറി ഉത്തരവിറക്കണം. എൻഒസി സംബന്ധിച്ച കേസുകൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിൽ ഇരിക്കുന്നതിനാൽ എൻഒസിയുമായി ബന്ധപ്പെട്ടു ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് എന്തൊക്കെ തീരുമാനം എടുക്കാൻ കഴിയുമെന്ന് അഡ്വക്കേറ്റ് ജനറലുമായി കൂടിയാലോചിച്ച ശേഷം തീരുമാനിക്കണമെന്നും യോഗത്തിൽ ധാരണയായി.
മന്ത്രിമാരായ കെ. രാജു, എം.എം. മണി, ജോയിസ് ജോർജ് എംപി, എംഎൽഎമാരായ റോഷി അഗസ്റ്റിൻ, ഇ.എസ്. ബിജിമോൾ, എസ് രാജേന്ദ്രൻ, റവന്യു അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ, ലാൻഡ് റവന്യു കമ്മീഷണർ എ.ടി.ജയിംസ്, പ്രിൻസിപ്പൽ സിസിഎഫ് ബെന്നിച്ചൻ തോമസ്, ഇടുക്കി ജില്ലാ കളക്ടർ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ എന്നിവരും യോ ഗത്തിൽ പങ്കെടുത്തു.