തിരുവനന്തപുരം: നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി കുറയ്ക്കേണ്ടതില്ലെന്നു മന്ത്രിസഭാ തീരുമാനം. ഉദ്യാനത്തിന്റെ വിസ്തൃതി 3200 ഹെക്ടറായി നിലനിർത്തും. ആ മേഖലയിലെ പട്ടയഭൂമി വേർതിരിക്കാൻ സമഗ്ര സർവേ നടത്തും. ഉദ്യാനപ്രദേശം സന്ദർശിച്ച മന്ത്രിതല സംഘത്തിന്റെ റിപ്പോർട്ട് പരിഗണിച്ചാണു തീരുമാനം.
മറയൂർ, കാന്തല്ലൂർ, വട്ടവട, കീഴാന്തൂർ, കൊട്ടക്കാമ്പൂർ എന്നീ അഞ്ച് വില്ലേജുകളടങ്ങിയ അഞ്ചുനാട് പ്രദേശങ്ങളിലെ എല്ലാ യൂക്കാലി, കാറ്റാടി, അക്കേഷ്യ മരങ്ങളും പിഴുതുമാറ്റും. ഈ പ്രദേശത്ത് ഇവയുടെ കൃഷി നിരോധിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. റവന്യു ഭൂമിയിൽ വനം വകുപ്പ് ഇനി ഇത്തരം മരങ്ങൾ വച്ചു പിടിപ്പിക്കാൻ പാടില്ല. കേരള പ്രമോഷൻ ഓഫ് ട്രീ ഗ്രോത്ത് ഇൻ നോണ്‍ ഫോറസ്റ്റ് ഏരിയാസ് ആക്ട് ഭേദഗതി വരുത്തിയാണു നടപടി.
മരങ്ങൾ വെട്ടിമാറ്റാനുള്ള സമഗ്രപദ്ധതി ജില്ലാ കളക്ടർ തയാറാക്കും. പട്ടയഭൂമിയിലെ ഇത്തരം മരങ്ങൾ ഉടമ തന്നെ മുറിച്ചു മാറ്റണം, ഇല്ലെങ്കിൽ കളക്ടർക്ക് മുറിച്ചു മാറ്റാനുള്ള അധികാരമുണ്ടാകും. ഈ പ്രദേശങ്ങളിൽ ജലമൂറ്റുന്ന മരങ്ങൾ വളർത്താൻ അനുവാദം ഉണ്ടാകില്ല. പട്ടയഭൂമിയും വനഭൂമിയും വേർതിരിക്കാൻ സമഗ്രസർവേ നടത്തും.
കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി കുറഞ്ഞത് 3200 ഹെക്ടർ ആയിരിക്കണമെന്നാണ് മന്ത്രിസഭാ തീരുമാനം. പട്ടയഭൂമിയും വനഭൂമിയും വേർതിരിക്കാൻ ഡ്രോണ്‍ ഉപയോഗിച്ചു സർവേ നടത്തും. ഇത് ജൂണിനു മുൻപ് പൂർത്തിയാക്കും. വേർതിരിക്കുന്ന വനഭൂമി ജണ്ടയിട്ട് സംരക്ഷിക്കും. ജനവാസമേഖലകൾ ഒഴിവാക്കിയാൽ, പകരം ആൾതാമസമില്ലാത്ത സ്ഥലങ്ങൾ ഉദ്യാനത്തോട് കൂട്ടിച്ചേർക്കും. സെറ്റിൽമെന്റ് ഓഫീസറായി ഐഎഎസ് ഉദ്യോഗസ്ഥനെ നിയമിക്കും. പ്രദേശം സന്ദർശിച്ച വനം, റവന്യൂ, വൈദ്യുതി മന്ത്രിമാരുടെ ശിപാർശയുടെ അടിസ്ഥാനത്തിലാണു തീരുമാനം.
മറയൂർ, കാന്തല്ലൂർ, വട്ടവട, കീഴാന്തൂർ, കൊട്ടക്കാമ്പൂർ എന്നീ അഞ്ച് വില്ലേജുകളടങ്ങിയ അഞ്ചുനാട് പ്രദേശങ്ങളിലെ എല്ലാ യൂക്കാലി, കാറ്റാടി, അക്കേഷ്യ മരങ്ങളും പിഴുതുമാറ്റും. ഈ പ്രദേശത്ത് ഇവയുടെ കൃഷി നിരോധിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. റവന്യു ഭൂമിയിൽ വനം വകുപ്പ് ഇനി ഇത്തരം മരങ്ങൾ വച്ചു പിടിപ്പിക്കാൻ പാടില്ല. കേരള പ്രമോഷൻ ഓഫ് ട്രീ ഗ്രോത്ത് ഇൻ നോണ്‍ ഫോറസ്റ്റ് ഏരിയാസ് ആക്ട് ഭേദഗതി വരുത്തിയാണു നടപടി.
മരങ്ങൾ വെട്ടിമാറ്റാനുള്ള സമഗ്രപദ്ധതി ജില്ലാ കളക്ടർ തയാറാക്കും. പട്ടയഭൂമിയിലെ ഇത്തരം മരങ്ങൾ ഉടമ തന്നെ മുറിച്ചു മാറ്റണം, ഇല്ലെങ്കിൽ കളക്ടർക്ക് മുറിച്ചു മാറ്റാനുള്ള അധികാരമുണ്ടാകും. ഈ പ്രദേശങ്ങളിൽ ജലമൂറ്റുന്ന മരങ്ങൾ വളർത്താൻ അനുവാദം ഉണ്ടാകില്ല. പട്ടയഭൂമിയും വനഭൂമിയും വേർതിരിക്കാൻ സമഗ്രസർവേ നടത്തും.
കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി കുറഞ്ഞത് 3200 ഹെക്ടർ ആയിരിക്കണമെന്നാണ് മന്ത്രിസഭാ തീരുമാനം. പട്ടയഭൂമിയും വനഭൂമിയും വേർതിരിക്കാൻ ഡ്രോണ്‍ ഉപയോഗിച്ചു സർവേ നടത്തും. ഇത് ജൂണിനു മുൻപ് പൂർത്തിയാക്കും. വേർതിരിക്കുന്ന വനഭൂമി ജണ്ടയിട്ട് സംരക്ഷിക്കും. ജനവാസമേഖലകൾ ഒഴിവാക്കിയാൽ, പകരം ആൾതാമസമില്ലാത്ത സ്ഥലങ്ങൾ ഉദ്യാനത്തോട് കൂട്ടിച്ചേർക്കും. സെറ്റിൽമെന്റ് ഓഫീസറായി ഐഎഎസ് ഉദ്യോഗസ്ഥനെ നിയമിക്കും. പ്രദേശം സന്ദർശിച്ച വനം, റവന്യൂ, വൈദ്യുതി മന്ത്രിമാരുടെ ശിപാർശയുടെ അടിസ്ഥാനത്തിലാണു തീരുമാനം.