തിരുവനന്തപുരം: ദീപിക, മിജാർക്, കെസിവൈഎം, ഹോം ഗ്രോണ്‍ ബയോടെക് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഫല സമൃദ്ധി- 2018 പദ്ധതിയുടെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. വിഷരഹിത ഫലങ്ങൾ... ആരോഗ്യമുള്ള ജനത എന്ന സന്ദേശം കേരള ജനതയിലേക്ക് എത്തിക്കുന്നതിനായാണു ഫലസമൃദ്ധി പദ്ധതി.
കേരള കത്തോലിക്കാ സഭ യുവജനവർഷം പ്രഖ്യാപിച്ചതിനോട് അനുബന്ധിച്ച് യുവജന കാർഷിക മുന്നേറ്റം ലക്ഷ്യമാക്കി, കേരളത്തിലെ 32 രൂപതകളിലെ 4500 ഇടവകകളിലായി പത്തുലക്ഷം യുവജനങ്ങളിലേക്ക് നേരിട്ടും അഞ്ചുലക്ഷം കുടുംബങ്ങളിലേക്കു പരോക്ഷമായും കെസിവൈഎം പ്രവർത്തകരുടെയും ദീപികയുടെയും നേതൃത്വത്തിൽ സന്ദേശം എത്തിക്കുകയാണു ഫല സമൃദ്ധി പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി എല്ലാ ഇടവകകളിലും സെമിനാറുകൾ, ചർച്ചകൾ, പഠന ക്യാംപുകൾ എന്നിവ സംഘടിപ്പിക്കും.
വിഷരഹിത പഴവർഗ കൃഷിയുടെ സന്ദേശം ജനങ്ങളിൽ എത്തിക്കാനുള്ള ഫലസമൃദ്ധി പദ്ധതി മാതൃകാപരമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദീപികയുടെയും മിജാർക്കിന്റെയും കെസിവൈഎമ്മിന്റെയും ഹോം ഗ്രോണ്‍ ബയോ ടെക് എന്നിവയുടെ നേതൃത്വത്തിൽ നടക്കുന്ന ഫലസമൃദ്ധി പദ്ധതിക്ക് അദ്ദേഹം എല്ലാ ആശംസയും നേർന്നു.
തിരുവനന്തപുരത്തു നടന്ന പ്രകാശന ചടങ്ങിൽ കെസിവൈഎം സംസ്ഥാന ഡയറക്ടർ ഫാ. മാത്യു ജേക്കബ് തിരുവാലിൽ, രാഷ്ട്രദീപിക ലിമിറ്റഡ് ഡപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ഡോ. താർസിസ് ജോസഫ്, ഫലസമൃദ്ധി ജനറൽ കണ്‍വീനറും മിജാർക് കോ- ഓർഡിനേറ്ററുമായ സിറിയക് ചാഴികാടൻ, കെസിവൈഎം സംസ്ഥാന പ്രസിഡന്റ് ഇമ്മാനുവേൽ മൈക്കിൾ, ജനറൽ സെക്രട്ടറി എബിൻ കണിവയലിൽ, ഹോം ഗ്രോണ്‍ എംഡി ജോസ് ജേക്കബ്, ജേക്കബ് ജോസ് തുടങ്ങിയവർ പങ്കെടുത്തു.
സംസ്ഥാന തലത്തിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ സുൽത്താൻ ബത്തേരിയിൽ നടന്ന പരിപാടിയിൽ നിർവഹിച്ചിരുന്നു.
ഫലസമൃദ്ധി സന്ദേശ വാഹനത്തിന്റെ ഫ്ളാഗ് ഓഫ് കർമം സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവ എന്നിവർ ചേർന്നു നിർവഹിച്ചിരുന്നു. ഫലസമൃദ്ധി ബ്രോഷർ പ്രകാശനം തിരുവനന്തപുരം ലത്തീൻ അതിരൂപതാ അധ്യക്ഷൻ ആർച്ച് ബിഷപ് ഡോ. എം. സൂസപാക്യം നിർവഹിച്ചിരുന്നു.
കേരള കത്തോലിക്കാ സഭ യുവജനവർഷം പ്രഖ്യാപിച്ചതിനോട് അനുബന്ധിച്ച് യുവജന കാർഷിക മുന്നേറ്റം ലക്ഷ്യമാക്കി, കേരളത്തിലെ 32 രൂപതകളിലെ 4500 ഇടവകകളിലായി പത്തുലക്ഷം യുവജനങ്ങളിലേക്ക് നേരിട്ടും അഞ്ചുലക്ഷം കുടുംബങ്ങളിലേക്കു പരോക്ഷമായും കെസിവൈഎം പ്രവർത്തകരുടെയും ദീപികയുടെയും നേതൃത്വത്തിൽ സന്ദേശം എത്തിക്കുകയാണു ഫല സമൃദ്ധി പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി എല്ലാ ഇടവകകളിലും സെമിനാറുകൾ, ചർച്ചകൾ, പഠന ക്യാംപുകൾ എന്നിവ സംഘടിപ്പിക്കും.
വിഷരഹിത പഴവർഗ കൃഷിയുടെ സന്ദേശം ജനങ്ങളിൽ എത്തിക്കാനുള്ള ഫലസമൃദ്ധി പദ്ധതി മാതൃകാപരമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദീപികയുടെയും മിജാർക്കിന്റെയും കെസിവൈഎമ്മിന്റെയും ഹോം ഗ്രോണ്‍ ബയോ ടെക് എന്നിവയുടെ നേതൃത്വത്തിൽ നടക്കുന്ന ഫലസമൃദ്ധി പദ്ധതിക്ക് അദ്ദേഹം എല്ലാ ആശംസയും നേർന്നു.
തിരുവനന്തപുരത്തു നടന്ന പ്രകാശന ചടങ്ങിൽ കെസിവൈഎം സംസ്ഥാന ഡയറക്ടർ ഫാ. മാത്യു ജേക്കബ് തിരുവാലിൽ, രാഷ്ട്രദീപിക ലിമിറ്റഡ് ഡപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ഡോ. താർസിസ് ജോസഫ്, ഫലസമൃദ്ധി ജനറൽ കണ്‍വീനറും മിജാർക് കോ- ഓർഡിനേറ്ററുമായ സിറിയക് ചാഴികാടൻ, കെസിവൈഎം സംസ്ഥാന പ്രസിഡന്റ് ഇമ്മാനുവേൽ മൈക്കിൾ, ജനറൽ സെക്രട്ടറി എബിൻ കണിവയലിൽ, ഹോം ഗ്രോണ്‍ എംഡി ജോസ് ജേക്കബ്, ജേക്കബ് ജോസ് തുടങ്ങിയവർ പങ്കെടുത്തു.
സംസ്ഥാന തലത്തിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ സുൽത്താൻ ബത്തേരിയിൽ നടന്ന പരിപാടിയിൽ നിർവഹിച്ചിരുന്നു.
ഫലസമൃദ്ധി സന്ദേശ വാഹനത്തിന്റെ ഫ്ളാഗ് ഓഫ് കർമം സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവ എന്നിവർ ചേർന്നു നിർവഹിച്ചിരുന്നു. ഫലസമൃദ്ധി ബ്രോഷർ പ്രകാശനം തിരുവനന്തപുരം ലത്തീൻ അതിരൂപതാ അധ്യക്ഷൻ ആർച്ച് ബിഷപ് ഡോ. എം. സൂസപാക്യം നിർവഹിച്ചിരുന്നു.