തിരുവനന്തപുരം: കടൽക്ഷോഭത്തിൽ പൂർണമായി വീടു തകർന്നവർക്കു നാലു ലക്ഷം രൂപ വീതം സഹായം നൽകും. കേടുപാടു സംഭവിച്ച വീടുകൾക്ക് 50,000 രൂപയും അടച്ചുറപ്പില്ലാത്ത മോശം വീടുകൾക്ക് 15,000 രൂപയും നഷ്ടപരിഹാരം നൽകാനും മന്ത്രിസഭ തീരുമാനിച്ചു.
കേരളത്തിന്റെ തീരമേഖലയിൽ കടൽക്ഷോഭം രൂക്ഷമായ സാഹചര്യത്തിലാണ് മന്ത്രിസഭായോഗത്തിന്റെ അജൻഡയിൽ ഉൾപ്പെടുത്താതെ ഇക്കാര്യം പ്രത്യേകമായി ചർച്ചചെയ്തത്. തകർന്ന തീരദേശ റോഡുകളുടെ അറ്റകുറ്റപ്പണി നടത്താൻ അടിയന്തര നിർദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഫിഷറീസ്, റവന്യു, ജലവിഭവ, പൊതുമരാമത്ത് മന്ത്രിമാർ നാശനഷ്ടം സംബന്ധിച്ച റിപ്പോർട്ടുകൾ തയാറാക്കിയിരുന്നു. തിരുവനന്തപുരം ജില്ലയിൽ പത്തുവീടുകൾ പൂർണമായും 35 വീടുകൾ ഭാഗികമായും തകർന്നുവെന്നാണ് ഇതുവരെയുള്ള റിപ്പോർട്ട്. ആലപ്പുഴയിൽ രണ്ടുവീടുകളും തകർന്നു.
മറ്റു ജില്ലകളിലെ റിപ്പോർട്ടുകൾ ജില്ലാ കളക്ടർമാർ തയാറാക്കി വരികയാണ്. അവരുടെ റിപ്പോർട്ടുകൾ ലഭിക്കുന്ന മുറയ്ക്ക് തുടർനടപടികൾ സ്വീകരിക്കും. ഇക്കാര്യത്തിൽ കൂടുതൽ കേന്ദ്രസഹായം ആവശ്യപ്പെടുമെന്നും ഇപ്പോഴത്തെ മാനദണ്ഡം അനുസരിച്ച് ലഭിക്കുന്നതുക തുച്ഛമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
തീരത്തോടു ചേർന്നു താമസിക്കുന്ന മത്സ്യത്തൊഴിലാളികളെ സ്ഥിരമായി മാറ്റിപ്പാർപ്പിക്കുന്നതിനുള്ള പദ്ധതി മത്സ്യവകുപ്പ് തയാറാക്കിയിട്ടുണ്ട്. സ്ഥലം, വീട് എന്നിവയ്ക്കായി പത്തുലക്ഷം രൂപവരെ സഹായം നൽകുന്നതാണ് പദ്ധതി. മത്സ്യത്തൊഴിലാളികളുമായി സമവായത്തിലെത്തിയശേഷമാകും പദ്ധതി നടപ്പാക്കുക. തീരത്തുനിന്ന് 50 മീറ്റർ മാറ്റിപ്പാർപ്പിക്കാനാണ് ആലോചിക്കുന്നത്. ഇതിനായി മാസ്റ്റർപ്ലാൻ തയാറാക്കുമെന്ന് മുഖ്യമന്ത്രിക്കൊപ്പം മാധ്യമങ്ങളെക്കണ്ട മന്ത്രിമാരായ ജെ. മേഴ്സിക്കുട്ടിയമ്മയും ഇ. ചന്ദ്രശേഖരനും പറഞ്ഞു.
വലിയതുറയിൽ പൂർത്തിയായ ഭവനസമുച്ചയം ഗുണഭോക്താക്കൾക്ക് കൈമാറും. തിരുവനന്തപുരം ജില്ലയിൽ കാരോട്, അടിമലത്തുറ, മുട്ടത്തറ, അഞ്ചുതെങ്ങ് എന്നിവിടങ്ങളിലായി 350 ഓളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടതുണ്ട്.
കൽക്ഷോഭം രൂക്ഷമായ മേഖലകളിൽ കടൽഭിത്തി നിർമിക്കുന്നതിനു നിശ്ചിത അളവിലെ കല്ലുകൾ നല്കാൻ സംസ്ഥാനത്തെ ക്വാറി ഉടമകളോട് ആവശ്യപ്പെടും. ദുരന്തനിവാരണ പദ്ധതിയുടെ ഭാഗമായി ഇത്തരം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകി. സിമന്റ് ഉപയോഗിച്ച് കൃത്രിമക്കല്ലുകൾ (ടെട്രാപോഡ്) നിർമിക്കാൻ ഹാർബർ എൻജിനിയറിംഗ് വകുപ്പിന് അനുമതി നൽകാനും മന്ത്രിസഭ തീരുമാനിച്ചു.
കേരളത്തിന്റെ തീരമേഖലയിൽ കടൽക്ഷോഭം രൂക്ഷമായ സാഹചര്യത്തിലാണ് മന്ത്രിസഭായോഗത്തിന്റെ അജൻഡയിൽ ഉൾപ്പെടുത്താതെ ഇക്കാര്യം പ്രത്യേകമായി ചർച്ചചെയ്തത്. തകർന്ന തീരദേശ റോഡുകളുടെ അറ്റകുറ്റപ്പണി നടത്താൻ അടിയന്തര നിർദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഫിഷറീസ്, റവന്യു, ജലവിഭവ, പൊതുമരാമത്ത് മന്ത്രിമാർ നാശനഷ്ടം സംബന്ധിച്ച റിപ്പോർട്ടുകൾ തയാറാക്കിയിരുന്നു. തിരുവനന്തപുരം ജില്ലയിൽ പത്തുവീടുകൾ പൂർണമായും 35 വീടുകൾ ഭാഗികമായും തകർന്നുവെന്നാണ് ഇതുവരെയുള്ള റിപ്പോർട്ട്. ആലപ്പുഴയിൽ രണ്ടുവീടുകളും തകർന്നു.
മറ്റു ജില്ലകളിലെ റിപ്പോർട്ടുകൾ ജില്ലാ കളക്ടർമാർ തയാറാക്കി വരികയാണ്. അവരുടെ റിപ്പോർട്ടുകൾ ലഭിക്കുന്ന മുറയ്ക്ക് തുടർനടപടികൾ സ്വീകരിക്കും. ഇക്കാര്യത്തിൽ കൂടുതൽ കേന്ദ്രസഹായം ആവശ്യപ്പെടുമെന്നും ഇപ്പോഴത്തെ മാനദണ്ഡം അനുസരിച്ച് ലഭിക്കുന്നതുക തുച്ഛമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
തീരത്തോടു ചേർന്നു താമസിക്കുന്ന മത്സ്യത്തൊഴിലാളികളെ സ്ഥിരമായി മാറ്റിപ്പാർപ്പിക്കുന്നതിനുള്ള പദ്ധതി മത്സ്യവകുപ്പ് തയാറാക്കിയിട്ടുണ്ട്. സ്ഥലം, വീട് എന്നിവയ്ക്കായി പത്തുലക്ഷം രൂപവരെ സഹായം നൽകുന്നതാണ് പദ്ധതി. മത്സ്യത്തൊഴിലാളികളുമായി സമവായത്തിലെത്തിയശേഷമാകും പദ്ധതി നടപ്പാക്കുക. തീരത്തുനിന്ന് 50 മീറ്റർ മാറ്റിപ്പാർപ്പിക്കാനാണ് ആലോചിക്കുന്നത്. ഇതിനായി മാസ്റ്റർപ്ലാൻ തയാറാക്കുമെന്ന് മുഖ്യമന്ത്രിക്കൊപ്പം മാധ്യമങ്ങളെക്കണ്ട മന്ത്രിമാരായ ജെ. മേഴ്സിക്കുട്ടിയമ്മയും ഇ. ചന്ദ്രശേഖരനും പറഞ്ഞു.
വലിയതുറയിൽ പൂർത്തിയായ ഭവനസമുച്ചയം ഗുണഭോക്താക്കൾക്ക് കൈമാറും. തിരുവനന്തപുരം ജില്ലയിൽ കാരോട്, അടിമലത്തുറ, മുട്ടത്തറ, അഞ്ചുതെങ്ങ് എന്നിവിടങ്ങളിലായി 350 ഓളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടതുണ്ട്.
കൽക്ഷോഭം രൂക്ഷമായ മേഖലകളിൽ കടൽഭിത്തി നിർമിക്കുന്നതിനു നിശ്ചിത അളവിലെ കല്ലുകൾ നല്കാൻ സംസ്ഥാനത്തെ ക്വാറി ഉടമകളോട് ആവശ്യപ്പെടും. ദുരന്തനിവാരണ പദ്ധതിയുടെ ഭാഗമായി ഇത്തരം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകി. സിമന്റ് ഉപയോഗിച്ച് കൃത്രിമക്കല്ലുകൾ (ടെട്രാപോഡ്) നിർമിക്കാൻ ഹാർബർ എൻജിനിയറിംഗ് വകുപ്പിന് അനുമതി നൽകാനും മന്ത്രിസഭ തീരുമാനിച്ചു.