തിരുവനന്തപുരം: സ്വകാര്യ ആശുപത്രി മേഖലയിൽ പുതുക്കി നിശ്ചയിച്ച മിനിമം വേതനം ജീവനക്കാർക്കു ലഭ്യമാകുന്നുണ്ടോ എന്നുറപ്പാക്കാൻ തൊഴിൽ വകുപ്പ് പരിശോധന നടത്തുമെന്ന് തൊഴിൽമന്ത്രി ടി.പി. രാമകൃഷ്ണൻ. മിനിമം വേതനം പുതുക്കി നിശ്ചയിച്ച സർക്കാർ തീരുമാനവുമായി സ്വകാര്യ ആശുപത്രി മാനേജ്മെന്റുകൾ സഹകരിക്കണമെന്നും മന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു.
സർക്കാർ തീരുമാനത്തിനെതിരേ മാനേജ്മെന്റുകൾ കോടതിയെ സമീപിക്കുമെന്നു പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ ഇടപെടൽ. സർക്കാർ തീരുമാനം അംഗീകരിക്കില്ലെന്ന് മാനേജ്മെന്റുകൾ സർക്കാരിനെ അറിയിച്ചിട്ടില്ല. അക്കാര്യം വരുന്പോൾ പരിശോധിക്കും. മാനേജ്മെന്റുകൾ കോടതിയെ സമീപിക്കുമെന്നു കരുതുന്നില്ല. മാനേജ്മെന്റുകൾ കോടതിയിൽ പോയാൽ സർക്കാരും നിയമപരമായ നേരിടും. സ്വകാര്യ ആശുപത്രി മേഖലയിലെ മിനിമം വേതനം പുതുക്കി നിശ്ചയിച്ച് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചതോടെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെയും മറ്റു ജീവനക്കാരുടെയും മിനിമം വേതനത്തിൽ 39 മുതൽ 102 ശതമാനം വരെ വർധന ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കിടക്കകളുടെ അടിസ്ഥാനത്തിൽ രണ്ടായിരം മുതൽ പതിനായിരം രൂപ വരെ അധിക അലവൻസും ഡിഎ, വാർഷിക ഇൻക്രിമെന്റ്, സർവീസ് വെയിറ്റേജ്, എന്നിവയും നഴ്സുമാർക്ക് ലഭിക്കും. ഉപഭോക്തൃവിലസൂചികയുടെ 321 പോയിന്റിനു മുകളിൽ വരുന്ന ഓരോ പോയിന്റിനും 26.65 രൂപ ഡിഎ ലഭിക്കും. ജീവനക്കാരുടെ വാർഷിക ഇൻക്രിമെന്റ് നിരക്കിലും ഇരട്ടിയിലധികം വർധന വരുത്തിയിട്ടുണ്ട്. കിടക്കകളുടെ അടകിസ്ഥാനത്തിൽ അഞ്ചു മുതൽ 33 ശതമാനം വരെ ലഭിച്ചിരുന്ന അലവൻസുകൾ പത്തുമുതൽ അൻപത് ശതമാനം വരെയായി ഉയർത്തിയിട്ടുണ്ട്. സുപ്രീംകോടതി മാർഗനിർദേശപ്രകാരമുള്ള വേതനപരിഷ്കരണം നടപ്പാക്കാൻ സർക്കാരിന് കഴിഞ്ഞുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സ്റ്റാഫ് നഴ്സുമാരുടെ അടിസ്ഥാനശന്പളം 8975-ൽ നിന്നാണ് ഇരുപതിനായിരം രൂപയായി ഉയരുന്നത്. കിടക്കകളുടെ എണ്ണത്തിന് ആനുപാതികമായി വേതനം മുപ്പതിനായിരം രൂപ വരെയാകും. മറ്റു ജീവനക്കാർക്ക് 16,000 രൂപ മുതൽ 22090 രൂപ വരെ അടിസ്ഥാന ശമ്പളവും 12.5 ശതമാനം വരെ അധിക അലവൻസുകളും ലഭിക്കും.
എല്ലാ മേഖലകളിലെയും തൊഴിലാളികൾക്ക് മെച്ചപ്പെട്ട വേതനം ഉറപ്പുവരുത്താനും അവരുടെ തൊഴിൽ അവകാശങ്ങൾ സംരക്ഷിക്കാനും സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ഇതാണ് സ്വകാര്യ ആശുപത്രി ജീവനക്കാരുടെ വേതനം പരിഷ്കരിക്കുന്നതിലൂടെ സർക്കാർ പ്രകടിപ്പിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സർക്കാർ തീരുമാനത്തിനെതിരേ മാനേജ്മെന്റുകൾ കോടതിയെ സമീപിക്കുമെന്നു പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ ഇടപെടൽ. സർക്കാർ തീരുമാനം അംഗീകരിക്കില്ലെന്ന് മാനേജ്മെന്റുകൾ സർക്കാരിനെ അറിയിച്ചിട്ടില്ല. അക്കാര്യം വരുന്പോൾ പരിശോധിക്കും. മാനേജ്മെന്റുകൾ കോടതിയെ സമീപിക്കുമെന്നു കരുതുന്നില്ല. മാനേജ്മെന്റുകൾ കോടതിയിൽ പോയാൽ സർക്കാരും നിയമപരമായ നേരിടും. സ്വകാര്യ ആശുപത്രി മേഖലയിലെ മിനിമം വേതനം പുതുക്കി നിശ്ചയിച്ച് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചതോടെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെയും മറ്റു ജീവനക്കാരുടെയും മിനിമം വേതനത്തിൽ 39 മുതൽ 102 ശതമാനം വരെ വർധന ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കിടക്കകളുടെ അടിസ്ഥാനത്തിൽ രണ്ടായിരം മുതൽ പതിനായിരം രൂപ വരെ അധിക അലവൻസും ഡിഎ, വാർഷിക ഇൻക്രിമെന്റ്, സർവീസ് വെയിറ്റേജ്, എന്നിവയും നഴ്സുമാർക്ക് ലഭിക്കും. ഉപഭോക്തൃവിലസൂചികയുടെ 321 പോയിന്റിനു മുകളിൽ വരുന്ന ഓരോ പോയിന്റിനും 26.65 രൂപ ഡിഎ ലഭിക്കും. ജീവനക്കാരുടെ വാർഷിക ഇൻക്രിമെന്റ് നിരക്കിലും ഇരട്ടിയിലധികം വർധന വരുത്തിയിട്ടുണ്ട്. കിടക്കകളുടെ അടകിസ്ഥാനത്തിൽ അഞ്ചു മുതൽ 33 ശതമാനം വരെ ലഭിച്ചിരുന്ന അലവൻസുകൾ പത്തുമുതൽ അൻപത് ശതമാനം വരെയായി ഉയർത്തിയിട്ടുണ്ട്. സുപ്രീംകോടതി മാർഗനിർദേശപ്രകാരമുള്ള വേതനപരിഷ്കരണം നടപ്പാക്കാൻ സർക്കാരിന് കഴിഞ്ഞുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സ്റ്റാഫ് നഴ്സുമാരുടെ അടിസ്ഥാനശന്പളം 8975-ൽ നിന്നാണ് ഇരുപതിനായിരം രൂപയായി ഉയരുന്നത്. കിടക്കകളുടെ എണ്ണത്തിന് ആനുപാതികമായി വേതനം മുപ്പതിനായിരം രൂപ വരെയാകും. മറ്റു ജീവനക്കാർക്ക് 16,000 രൂപ മുതൽ 22090 രൂപ വരെ അടിസ്ഥാന ശമ്പളവും 12.5 ശതമാനം വരെ അധിക അലവൻസുകളും ലഭിക്കും.
എല്ലാ മേഖലകളിലെയും തൊഴിലാളികൾക്ക് മെച്ചപ്പെട്ട വേതനം ഉറപ്പുവരുത്താനും അവരുടെ തൊഴിൽ അവകാശങ്ങൾ സംരക്ഷിക്കാനും സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ഇതാണ് സ്വകാര്യ ആശുപത്രി ജീവനക്കാരുടെ വേതനം പരിഷ്കരിക്കുന്നതിലൂടെ സർക്കാർ പ്രകടിപ്പിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.