തിരുവനന്തപുരം: വിദേശവനിത ലിഗ സ്ക്രോമാന്റെ തിരോധാനം സംബന്ധിച്ച പരാതിയിൽ സാധ്യമായ നടപടികളെല്ലാം സ്വീകരിച്ചിരുന്നുവെന്ന് പോലീസ്. വിഷാദരോഗത്തിന് ചികിത്സയിലായിരുന്ന ലിഗയെ മാർച്ച് 14ന് രാവിലെ 7.30 നാണ് പോത്തൻകോട് ആയുർവേദ ചികിത്സാകേന്ദ്രത്തിൽ നിന്ന് കാണാതാകുന്നത്. 8.30 ന് അവർ കോവളത്ത് ഗ്രോ ബീച്ചിൽ ഓട്ടോറിക്ഷയിൽ എത്തിയതായി അറിയാൻ കഴിഞ്ഞിട്ടുണ്ട്. ബന്ധുക്കൾ പ്രാഥമികാന്വേഷണം നടത്തിയശേഷം ഇതുസംബന്ധിച്ച് പരാതി അന്ന് വൈകുന്നേരം കോവളം പോലീസ് സ്റ്റേഷനിലും പോത്തൻകോട് പോലീസ് സ്റ്റേഷനിലും നൽകി.
കേസ് രജിസ്റ്റർ ചെയ്ത് ഉടൻതന്നെ ആവശ്യമായ വയർലെസ് സന്ദേശവും ക്രൈം കാർഡും അയക്കുകയും പരിശോധന ആരംഭിക്കുകയും ചെയ്തിരുന്നു. രണ്ട് എസ്ഐമാർ ഉൾപ്പെടെയുള്ള സംഘം കോവളം ബീച്ചും പരിസരവും രാത്രി മൂന്നുവരെ ഇവരുടെ ഫോട്ടോ കാണിച്ച് പരിശോധിച്ചു. ഇരുപതോളം ഹോട്ടലുകളിലും അന്വേഷണം നടത്തി.
തിരോധാനം നടന്നതു മുതൽ ലിഗയുടേതെന്ന് സംശയിക്കുന്ന മൃതദേഹം ലഭിച്ചതുവരെ കോവളത്തെ 245 ഹോട്ടലുകൾ പരിശോധിക്കുകയും 375 പേരെ നേരിൽ കണ്ട് ചോദിക്കുകയും 40 സിസിടിവി ക്ലിപ്പിങ്ങുകളും 20 കോൾ ഡീറ്റെയിൽസ് റിക്കാർഡുകളും പരിശോധിക്കുകയും ചെയ്തിരുന്നു. ഡോഗ് സ്ക്വാഡിന്റെ പരിശോധനയും നടത്തിയിരുന്നു.
ലിഗയുടേതെന്നു സംശയിക്കുന്ന മൃതദേഹം ലഭിച്ചതിന് ശേഷവും മരണകാരണം കണ്ടെത്തുന്നതിൽ ശാസ്ത്രീയമായ അന്വേഷണം നടത്തിവരുകയാണ്. ഇക്കാര്യത്തിനായി ഐജി മനോജ് ഏബ്രഹാമിന്റെ മേൽനോട്ടത്തിൽ തിരുവനന്തപുരം കമ്മീഷണർ പി. പ്രകാശ് മുതിർന്ന ഉദ്യോഗസ്ഥരുൾപ്പെടെയുള്ള വലിയൊരു സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഏറ്റവും മികച്ച മെഡിക്കോ ലീഗൽ, ഫോറൻസിക് വിദഗ്ധരുടെ സഹായത്തോടെ ശരിയായ മരണകാരണം കണ്ടെത്തുന്നതിനുള്ള അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.
കേസ് രജിസ്റ്റർ ചെയ്ത് ഉടൻതന്നെ ആവശ്യമായ വയർലെസ് സന്ദേശവും ക്രൈം കാർഡും അയക്കുകയും പരിശോധന ആരംഭിക്കുകയും ചെയ്തിരുന്നു. രണ്ട് എസ്ഐമാർ ഉൾപ്പെടെയുള്ള സംഘം കോവളം ബീച്ചും പരിസരവും രാത്രി മൂന്നുവരെ ഇവരുടെ ഫോട്ടോ കാണിച്ച് പരിശോധിച്ചു. ഇരുപതോളം ഹോട്ടലുകളിലും അന്വേഷണം നടത്തി.
തിരോധാനം നടന്നതു മുതൽ ലിഗയുടേതെന്ന് സംശയിക്കുന്ന മൃതദേഹം ലഭിച്ചതുവരെ കോവളത്തെ 245 ഹോട്ടലുകൾ പരിശോധിക്കുകയും 375 പേരെ നേരിൽ കണ്ട് ചോദിക്കുകയും 40 സിസിടിവി ക്ലിപ്പിങ്ങുകളും 20 കോൾ ഡീറ്റെയിൽസ് റിക്കാർഡുകളും പരിശോധിക്കുകയും ചെയ്തിരുന്നു. ഡോഗ് സ്ക്വാഡിന്റെ പരിശോധനയും നടത്തിയിരുന്നു.
ലിഗയുടേതെന്നു സംശയിക്കുന്ന മൃതദേഹം ലഭിച്ചതിന് ശേഷവും മരണകാരണം കണ്ടെത്തുന്നതിൽ ശാസ്ത്രീയമായ അന്വേഷണം നടത്തിവരുകയാണ്. ഇക്കാര്യത്തിനായി ഐജി മനോജ് ഏബ്രഹാമിന്റെ മേൽനോട്ടത്തിൽ തിരുവനന്തപുരം കമ്മീഷണർ പി. പ്രകാശ് മുതിർന്ന ഉദ്യോഗസ്ഥരുൾപ്പെടെയുള്ള വലിയൊരു സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഏറ്റവും മികച്ച മെഡിക്കോ ലീഗൽ, ഫോറൻസിക് വിദഗ്ധരുടെ സഹായത്തോടെ ശരിയായ മരണകാരണം കണ്ടെത്തുന്നതിനുള്ള അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.