തൃശൂർ: വർണങ്ങൾക്കും നാദങ്ങൾക്കും ഗന്ധങ്ങൾക്കും പൂരക്കാറ്റു പിടിച്ചുകഴിഞ്ഞു. ഇന്ന് തൃ ശൂർ പൂരം. രാവിലെ വെയിൽ മൂക്കുംമുമ്പ് കണിമംഗലം ശാസ്താവ് വടക്കുന്നാഥനിലെത്തി മടങ്ങുന്നതോടെ ചെറൂപൂരങ്ങൾ ഒന്നൊന്നായി വടക്കുന്നാഥനിലേക്കെത്തും.
തിരുവമ്പാടിയുടെ മഠത്തിലേക്കുള്ള വരവും തുടർന്നു മഠത്തിൽനിന്നുള്ള വരവും പാറമേക്കാവിലമ്മയുടെ പൂരം പുറപ്പാടും തുടർന്നുള്ള ഇലഞ്ഞിത്തറ മേളവും അതിനു ശേഷമുള്ള പ്രസിദ്ധമായ തെക്കോട്ടിറക്കവും കൂടിക്കാഴ്ചയും കുടമാറ്റവും പൂരപ്രേമികളുടെ മനസു നിറയ്ക്കും. നാളെ പുലർച്ച വെടിക്കെട്ടും രാവിലെ ചെറുപൂരവും കഴിഞ്ഞ് ഉപചാരം ചൊല്ലിപിരിയുംവരെ പൂരപ്പെരുമഴ പെയ്യും. തിരുവമ്പാടിയുടെ മഠത്തിൽവരവിനു തിരുവമ്പാടി ചെറിയ ചന്ദ്രശേഖരൻ തിടമ്പേറ്റും.
തിരുവമ്പാടിയുടെ മഠത്തിലേക്കുള്ള വരവും തുടർന്നു മഠത്തിൽനിന്നുള്ള വരവും പാറമേക്കാവിലമ്മയുടെ പൂരം പുറപ്പാടും തുടർന്നുള്ള ഇലഞ്ഞിത്തറ മേളവും അതിനു ശേഷമുള്ള പ്രസിദ്ധമായ തെക്കോട്ടിറക്കവും കൂടിക്കാഴ്ചയും കുടമാറ്റവും പൂരപ്രേമികളുടെ മനസു നിറയ്ക്കും. നാളെ പുലർച്ച വെടിക്കെട്ടും രാവിലെ ചെറുപൂരവും കഴിഞ്ഞ് ഉപചാരം ചൊല്ലിപിരിയുംവരെ പൂരപ്പെരുമഴ പെയ്യും. തിരുവമ്പാടിയുടെ മഠത്തിൽവരവിനു തിരുവമ്പാടി ചെറിയ ചന്ദ്രശേഖരൻ തിടമ്പേറ്റും.