കൊച്ചി: വരാപ്പുഴയിൽ കസ്റ്റഡിയിലിരിക്കെ ശ്രീജിത് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയായ എസ്ഐ ജി.എസ്. ദീപക്കിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കേസ് വളരെ ഗൗരവമേറിയതാണെന്നും സ്വാധീനമുള്ള പ്രതിക്ക് ഇപ്പോൾ ജാമ്യം നൽകാനാവില്ലെന്നും വ്യക്തമാക്കിയാണ് പറവൂർ മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
കസ്റ്റഡിയിലെടുത്ത ശ്രീജിത്തിനെ പോലീസ് സ്റ്റേഷനിൽവച്ച് എസ്ഐ ദീപക് മർദിച്ചിരുന്നുവെന്ന് അന്വേഷണ സംഘം നൽകിയ റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. കൊലക്കുറ്റം, അന്യായമായി തടങ്കലിൽ വയ്ക്കൽ, മർദനം എന്നീ കുറ്റങ്ങളാണ് ദീപക്കിനെതിരേ ചുമത്തിയിട്ടുള്ളത്.
ഇക്കാര്യങ്ങൾ വിലയിരുത്തിയാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. കേസ് പ്രാരംഭ ഘട്ടത്തിലാണെന്നും തിരിച്ചറിയൽ പരേഡ് അടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാനുണ്ടെന്നും കോടതി നിരീക്ഷിച്ചു. കേസിൽ അറസ്റ്റിലായ ആർടിഎഫ് അംഗങ്ങളായ സന്തോഷ് കുമാർ, ജിതിൻ രാജ്, സുമേഷ് എന്നിവരുടെ ജാമ്യാപേക്ഷ നേരത്തേ തള്ളിയിരുന്നു.
ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കുന്പോൾ താൻ സ്ഥലത്തുണ്ടായിരുന്നില്ലെന്നും കേസുമായി തനിക്കു ബന്ധമില്ലെന്നും എസ്ഐ ദീപക് കോടതിയിൽ പറഞ്ഞു. ശ്രീജിത്തിനെ താൻ മർദിച്ചിട്ടില്ലെന്നു ദീപക് വ്യക്തമാക്കിയെങ്കിലും കോടതി അത് അംഗീകരിച്ചില്ല. ജാമ്യാപേക്ഷ തള്ളിയതോടെ ദീപക്കിനെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി അന്വേഷണ സംഘം ഉടൻ അപേക്ഷ നൽകും. കേസിലെ സാക്ഷികളെയും ശ്രീജിത്തിന്റെ ബന്ധുക്കളെയും കാക്കനാട് ജില്ലാ ജയിലിലെത്തിച്ചാണ് തിരിച്ചറിയൽ പരേഡ് നടത്തുക.
കസ്റ്റഡിയിലെടുത്ത ശ്രീജിത്തിനെ പോലീസ് സ്റ്റേഷനിൽവച്ച് എസ്ഐ ദീപക് മർദിച്ചിരുന്നുവെന്ന് അന്വേഷണ സംഘം നൽകിയ റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. കൊലക്കുറ്റം, അന്യായമായി തടങ്കലിൽ വയ്ക്കൽ, മർദനം എന്നീ കുറ്റങ്ങളാണ് ദീപക്കിനെതിരേ ചുമത്തിയിട്ടുള്ളത്.
ഇക്കാര്യങ്ങൾ വിലയിരുത്തിയാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. കേസ് പ്രാരംഭ ഘട്ടത്തിലാണെന്നും തിരിച്ചറിയൽ പരേഡ് അടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാനുണ്ടെന്നും കോടതി നിരീക്ഷിച്ചു. കേസിൽ അറസ്റ്റിലായ ആർടിഎഫ് അംഗങ്ങളായ സന്തോഷ് കുമാർ, ജിതിൻ രാജ്, സുമേഷ് എന്നിവരുടെ ജാമ്യാപേക്ഷ നേരത്തേ തള്ളിയിരുന്നു.
ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കുന്പോൾ താൻ സ്ഥലത്തുണ്ടായിരുന്നില്ലെന്നും കേസുമായി തനിക്കു ബന്ധമില്ലെന്നും എസ്ഐ ദീപക് കോടതിയിൽ പറഞ്ഞു. ശ്രീജിത്തിനെ താൻ മർദിച്ചിട്ടില്ലെന്നു ദീപക് വ്യക്തമാക്കിയെങ്കിലും കോടതി അത് അംഗീകരിച്ചില്ല. ജാമ്യാപേക്ഷ തള്ളിയതോടെ ദീപക്കിനെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി അന്വേഷണ സംഘം ഉടൻ അപേക്ഷ നൽകും. കേസിലെ സാക്ഷികളെയും ശ്രീജിത്തിന്റെ ബന്ധുക്കളെയും കാക്കനാട് ജില്ലാ ജയിലിലെത്തിച്ചാണ് തിരിച്ചറിയൽ പരേഡ് നടത്തുക.