കൊച്ചി: ക്രൈസ്തവ മിഷനറിമാർ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാണെന്ന ബിജെപി എംപി ഭരത് സിംഗിന്റെ പ്രസ്താവനയ്ക്കെതിരേ കെഎൽസിഎ സംസ്ഥാന സമിതി ദേശീയ ന്യൂനപക്ഷ കമ്മീഷനു പരാതി നൽകി.
രാജ്യത്ത് വിദ്യാഭ്യാസ, ആതുരശുശ്രൂഷാ രംഗങ്ങളിൽ ക്രൈസ്തവ മിഷനറിമാർ ചെയ്ത സേവനങ്ങൾ ഇത്തരത്തിലുള്ള പ്രസ്താവകളിലൂടെ തിരസ്കരിക്കാനാകില്ല. ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കെതിരായി പ്രസ്താവന നടത്തിയ എംപി സത്യപ്രതിജ്ഞാ ലംഘനം നടത്തി. ചരിത്രബോധമില്ലാത്തതും വർഗീയവുമായ പ്രസ്താവനകൾ നടത്തുന്ന പാർലമെന്റ് അംഗങ്ങൾ രാജ്യത്തിന്റെ മതേതര ജനാധിപത്യത്തിനു ഭീഷണിയാണെന്നും ജനറൽ സെക്രട്ടറി ഷെറി ജെ. തോമസ് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി.
രാജ്യത്ത് വിദ്യാഭ്യാസ, ആതുരശുശ്രൂഷാ രംഗങ്ങളിൽ ക്രൈസ്തവ മിഷനറിമാർ ചെയ്ത സേവനങ്ങൾ ഇത്തരത്തിലുള്ള പ്രസ്താവകളിലൂടെ തിരസ്കരിക്കാനാകില്ല. ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കെതിരായി പ്രസ്താവന നടത്തിയ എംപി സത്യപ്രതിജ്ഞാ ലംഘനം നടത്തി. ചരിത്രബോധമില്ലാത്തതും വർഗീയവുമായ പ്രസ്താവനകൾ നടത്തുന്ന പാർലമെന്റ് അംഗങ്ങൾ രാജ്യത്തിന്റെ മതേതര ജനാധിപത്യത്തിനു ഭീഷണിയാണെന്നും ജനറൽ സെക്രട്ടറി ഷെറി ജെ. തോമസ് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി.