കൊച്ചി: കണ്ണൂർ വളപട്ടണത്തുനിന്ന് ഐഎസിൽ ചേരാൻ ശ്രമിച്ചെന്ന കേസിൽ നാലു പേർക്കെതിരേ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. രണ്ടു പ്രതികളെ മാപ്പുസാക്ഷികളാക്കി. ചക്കരക്കല്ല് മുണ്ടേരി ബൈത്തുൽ ഫർസാനയിൽ മിഥിലാജ് (26), വളപട്ടണം ചെക്കികുളം പണ്ടാരവളപ്പിൽ കെ.വി. അബ്ദുൽ റസാഖ് (24), തലശേരി ചിറക്കര കുഴിപ്പങ്ങാട് തൗഫീഖിൽ യു.കെ. ഹംസ (57), കണ്ണൂർ ചെക്കികുളം അബ്ദുൾ ഖയ്യൂം എന്നിവർക്കെതിരേയാണ് എൻഐഎ കൊച്ചി യൂണിറ്റ് എറണാകുളം പ്രത്യേക എൻഐഎ കോടതി മുന്പാകെ കുറ്റപത്രം സമർപ്പിച്ചത്. ഗൂഢാലോചന, ഇന്ത്യയുമായി സഖ്യത്തിലുള്ള സിറിയയ്ക്കെതിരേ യുദ്ധപ്രഖ്യാപനം നടത്തുക, യുഎപിഎ 38, 39, 40 എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തിയുമാണ് പ്രതികൾക്കെതിരേ കുറ്റപത്രം നൽകിയിരിക്കുന്നത്.
പ്രതികൾ നടത്തിയ ക്രിമിനൽ ഗൂഢാലോചനയെത്തുടർന്ന് ഐഎസിൽ ചേരാനായി സിറിയയിലേക്കു പോയെന്നും യാത്രാമധ്യേ തുർക്കിയിൽ വച്ച് ഇവരെ പോലീസ് അധികൃതർ പിടികൂടി തിരിച്ചയച്ചെന്നുമാണ് എൻഐഎയുടെ കണ്ടെത്തൽ.
കേസിൽ നേരത്തേ പ്രതികളായിരുന്ന തലശേരി ചേറ്റംകുന്ന് സൈനാസിൽ മനാഫ് റഹ്മാൻ (42), മുണ്ടേരി പടന്നോട്ട്മൊട്ട എം.വി. ഹൗസിൽ എം.വി. റാഷിദ് (24) എന്നിവരെയാണ് മാപ്പു സാക്ഷികളാക്കിയിരിക്കുന്നത്.
പ്രതികൾ നടത്തിയ ക്രിമിനൽ ഗൂഢാലോചനയെത്തുടർന്ന് ഐഎസിൽ ചേരാനായി സിറിയയിലേക്കു പോയെന്നും യാത്രാമധ്യേ തുർക്കിയിൽ വച്ച് ഇവരെ പോലീസ് അധികൃതർ പിടികൂടി തിരിച്ചയച്ചെന്നുമാണ് എൻഐഎയുടെ കണ്ടെത്തൽ.
കേസിൽ നേരത്തേ പ്രതികളായിരുന്ന തലശേരി ചേറ്റംകുന്ന് സൈനാസിൽ മനാഫ് റഹ്മാൻ (42), മുണ്ടേരി പടന്നോട്ട്മൊട്ട എം.വി. ഹൗസിൽ എം.വി. റാഷിദ് (24) എന്നിവരെയാണ് മാപ്പു സാക്ഷികളാക്കിയിരിക്കുന്നത്.