തിരുവനന്തപുരം: കവിയൂർ പീഡന കേസിലെ തുടരന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ രണ്ടു മാസത്തെ സമയംകൂടി വേണമെന്ന സിബിഐയുടെ ആവശ്യം കോടതി അംഗീകരിച്ചു.കേസിലെ ഏക പ്രതി ലതാ നായരുടെ നുണ പരിശോധന റിപ്പോർട്ട് ഫോറൻസിക് അധികൃതർ നൽകിയിട്ടില്ല. ഇതു ലഭിച്ചാൽ ഉടൻ തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാമെന്ന് അന്വേഷണ സംഘം പ്രത്യേക സിബിഐ കോടതിയെ അറിയിച്ചു.
2004 സെപ്റ്റംബർ 28നാണ് കവിയൂർ ശ്രീവല്ലഭ ക്ഷേത്രത്തിലെ പൂജാരിയായിരുന്ന നാരായണൻ നമ്പൂതിരിയും കുടുംബവും ആത്മഹത്യ ചെയ്തത്. നേരത്തെ സിബിഐ സമർപ്പിച്ച മൂന്ന് അന്വേഷണ റിപ്പോർട്ടിലും നാരായണൻ നമ്പൂതിരിയാണ് അനഘയെ പീഡിപ്പിച്ചതെന്നാണു പറഞ്ഞിരുന്നത്. ഈ മൂന്ന് അന്വേഷണ റിപ്പോർട്ടുകളും കോടതി തള്ളിയിരുന്നു. ശാസ്ത്രീയ തെളിവുകളുടെ അഭാവമാണ് കോടതി റിപ്പോർട്ട് തള്ളാൻ കാരണം. ഇതേ തുടർന്നാണ് കോടതി നാലാം തുടരന്വേഷണത്തിന് ഉത്തരവിട്ടത്.
2004 സെപ്റ്റംബർ 28നാണ് കവിയൂർ ശ്രീവല്ലഭ ക്ഷേത്രത്തിലെ പൂജാരിയായിരുന്ന നാരായണൻ നമ്പൂതിരിയും കുടുംബവും ആത്മഹത്യ ചെയ്തത്. നേരത്തെ സിബിഐ സമർപ്പിച്ച മൂന്ന് അന്വേഷണ റിപ്പോർട്ടിലും നാരായണൻ നമ്പൂതിരിയാണ് അനഘയെ പീഡിപ്പിച്ചതെന്നാണു പറഞ്ഞിരുന്നത്. ഈ മൂന്ന് അന്വേഷണ റിപ്പോർട്ടുകളും കോടതി തള്ളിയിരുന്നു. ശാസ്ത്രീയ തെളിവുകളുടെ അഭാവമാണ് കോടതി റിപ്പോർട്ട് തള്ളാൻ കാരണം. ഇതേ തുടർന്നാണ് കോടതി നാലാം തുടരന്വേഷണത്തിന് ഉത്തരവിട്ടത്.