കോട്ടയം: കോട്ടയം നഗരത്തിൽ ഹൈപ്പർ മാർക്കറ്റും ലോഡ്ജും ഉൾപ്പെടുന്ന ബഹുനില മന്ദിരത്തിൽ ഇന്നലെ പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ മൂന്നരക്കോടി രൂപയുടെ നഷ്ടം. കളക്ടറേറ്റ് ജംഗ്ഷനു സമീപം കണ്ടത്തിൽ റെസിഡൻസിയിൽ പുലർച്ചെ 2.15നുണ്ടായ തീ ഫയർഫോഴ്സ് മണിക്കൂറുകൾ നടത്തിയ ശ്രമത്തിലാണ് അണച്ചത്.
രണ്ടാം നിലയിലെ ഹൈപ്പർ മാർക്കറ്റ് പൂർണമായി കത്തിനശിച്ചു. ഇതിനു മുകളിൽ ഇരുനിലകളിലായി പ്രവർത്തിക്കുന്ന ലോഡ്ജിൽ 13 മുറികളിലായി ഉറക്കത്തിലായിരുന്ന സ്ത്രീകൾ ഉൾപ്പെടെ 40 പേരെ വേഗം ഒഴിപ്പിക്കാനായതിനാൽ വൻദുരന്തം ഒഴിവായി. റോഡിന് എതിർവശം പെട്രോൾ പന്പ് പ്രവർത്തിക്കുന്നതും രക്ഷാപ്രവർത്തകരിൽ ആശങ്കയുണ്ടാക്കിയിരുന്നു.
സിഎസ്ഐ അസൻഷൻ പള്ളിയുടെ എതിർവശത്തുള്ള കണ്ടത്തിൽ റസിഡൻസിയിൽ പാലാ പൈക കാരാങ്കൽ ജോഷിയുടെ ഉടമസ്ഥതയിലുള്ള പേ ലെസ് ഹൈപ്പർ മാർക്കറ്റാണു കത്തിനശിച്ചത്. പുലർച്ചെ കനത്ത പുകയും ചൂടും മുകളിലുള്ള ലോഡ്ജ് മുറികളിൽ എത്തിയതോടെ ജീവനക്കാർ അഗ്നിശമനസേനയെ വിവരമറിയിക്കുകയായിരുന്നു. വെന്റിലേറ്റർ ഇല്ലാത്തതിനാൽ കടയ്ക്കുള്ളിൽ തീ പടരുന്നത് പുറത്ത് അറിഞ്ഞിരുന്നില്ല. ഷട്ടർ തുറന്ന് ഗ്ലാസ് തകർത്ത് അകത്തു കടന്നപ്പോഴേക്കും സാധനങ്ങൾ പൂർണമായും കത്തിനശിച്ചിരുന്നു. ഇന്നലെ ഉച്ചയോടെയാണു തീ നിയന്ത്രണ വിധേയമാക്കാനായത്. രണ്ട് ഗ്യാസ് സിലണ്ടറുകൾക്കും അടുപ്പിനും തീപിടിച്ചെങ്കിലും പൊട്ടിത്തെറി ഉണ്ടാകാതിരുന്നതും ദുരന്തത്തിന്റെ തീവ്രത കുറച്ചു. സൂപ്പർമാർക്കറ്റിലെ ഫ്രീസറിൽനിന്നു ഷോർട്ട് സർക്യൂട്ടിലൂടെ തീപടർന്നു എന്നാണ് പ്രാഥമിക നിഗമനം. എന്നാൽ, കെഎസ്ഇബി ഇതു സ്ഥിരീകരിച്ചിട്ടില്ല.
സെല്ലാർ ഉൾപ്പെടെ അഞ്ചു നിലയുള്ള കെട്ടിടത്തിലെ മുകൾ നിലകളിലൊന്നിൽ പ്രവർത്തിക്കുന്ന ഗൗതം ടെക്സ് തുണിക്കടയിലേക്കു തീപടരാതിരിക്കാൻ കഠിനശ്രമം വേണ്ടിവന്നു. കനത്ത ചൂടും പുകയുമേറ്റു തുണിത്തരങ്ങൾ നശിച്ചിട്ടുണ്ട്. ഫയർ എൻജിനുകൾ തുടരെ വെള്ളംചീറ്റിയതിനാൽ താഴത്തെ നിലകളിലുള്ള ശ്രീ ശരവണാസ് ഹോട്ടൽ, സ്റ്റാർ മൊബൈൽ പാലസ്, ബ്രൈറ്റ് സർവീസ് സെന്റർ, ആഷാസ് അക്കാദമി, അഡ്വക്കേറ്റ് ഓഫിസ്, തയ്യൽകട, ബ്യൂട്ടിപാർലർ തുടങ്ങിയ സ്ഥാപങ്ങളിലെ സാധന സാമഗ്രികളും നശിച്ചിട്ടുണ്ട്.
കോട്ടയത്തുനിന്നു നാലും പാലാ, ചങ്ങനാശേരി, പാന്പാടി, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽനിന്നു രണ്ടു വീതവും കടുത്തുരുത്തി, ചെങ്ങന്നൂർ എന്നിവിടങ്ങളിൽനിന്ന് ഓരോ യൂണിറ്റും ഫയർ ഫോഴ്സ് യൂണിറ്റാണു തീ അണയ്ക്കാനുണ്ടായിരുന്നത്. കോട്ടയം ഡിവൈഎസ്പി ഷാജിമോൻ ജോസഫ്, ഈസ്റ്റ് സിഐ സാജു വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് കനത്ത ജാഗ്രതയോടെ കെകെ റോഡിൽ നിലയുറപ്പിച്ചിരുന്നു.
രണ്ടാം നിലയിലെ ഹൈപ്പർ മാർക്കറ്റ് പൂർണമായി കത്തിനശിച്ചു. ഇതിനു മുകളിൽ ഇരുനിലകളിലായി പ്രവർത്തിക്കുന്ന ലോഡ്ജിൽ 13 മുറികളിലായി ഉറക്കത്തിലായിരുന്ന സ്ത്രീകൾ ഉൾപ്പെടെ 40 പേരെ വേഗം ഒഴിപ്പിക്കാനായതിനാൽ വൻദുരന്തം ഒഴിവായി. റോഡിന് എതിർവശം പെട്രോൾ പന്പ് പ്രവർത്തിക്കുന്നതും രക്ഷാപ്രവർത്തകരിൽ ആശങ്കയുണ്ടാക്കിയിരുന്നു.
സിഎസ്ഐ അസൻഷൻ പള്ളിയുടെ എതിർവശത്തുള്ള കണ്ടത്തിൽ റസിഡൻസിയിൽ പാലാ പൈക കാരാങ്കൽ ജോഷിയുടെ ഉടമസ്ഥതയിലുള്ള പേ ലെസ് ഹൈപ്പർ മാർക്കറ്റാണു കത്തിനശിച്ചത്. പുലർച്ചെ കനത്ത പുകയും ചൂടും മുകളിലുള്ള ലോഡ്ജ് മുറികളിൽ എത്തിയതോടെ ജീവനക്കാർ അഗ്നിശമനസേനയെ വിവരമറിയിക്കുകയായിരുന്നു. വെന്റിലേറ്റർ ഇല്ലാത്തതിനാൽ കടയ്ക്കുള്ളിൽ തീ പടരുന്നത് പുറത്ത് അറിഞ്ഞിരുന്നില്ല. ഷട്ടർ തുറന്ന് ഗ്ലാസ് തകർത്ത് അകത്തു കടന്നപ്പോഴേക്കും സാധനങ്ങൾ പൂർണമായും കത്തിനശിച്ചിരുന്നു. ഇന്നലെ ഉച്ചയോടെയാണു തീ നിയന്ത്രണ വിധേയമാക്കാനായത്. രണ്ട് ഗ്യാസ് സിലണ്ടറുകൾക്കും അടുപ്പിനും തീപിടിച്ചെങ്കിലും പൊട്ടിത്തെറി ഉണ്ടാകാതിരുന്നതും ദുരന്തത്തിന്റെ തീവ്രത കുറച്ചു. സൂപ്പർമാർക്കറ്റിലെ ഫ്രീസറിൽനിന്നു ഷോർട്ട് സർക്യൂട്ടിലൂടെ തീപടർന്നു എന്നാണ് പ്രാഥമിക നിഗമനം. എന്നാൽ, കെഎസ്ഇബി ഇതു സ്ഥിരീകരിച്ചിട്ടില്ല.
സെല്ലാർ ഉൾപ്പെടെ അഞ്ചു നിലയുള്ള കെട്ടിടത്തിലെ മുകൾ നിലകളിലൊന്നിൽ പ്രവർത്തിക്കുന്ന ഗൗതം ടെക്സ് തുണിക്കടയിലേക്കു തീപടരാതിരിക്കാൻ കഠിനശ്രമം വേണ്ടിവന്നു. കനത്ത ചൂടും പുകയുമേറ്റു തുണിത്തരങ്ങൾ നശിച്ചിട്ടുണ്ട്. ഫയർ എൻജിനുകൾ തുടരെ വെള്ളംചീറ്റിയതിനാൽ താഴത്തെ നിലകളിലുള്ള ശ്രീ ശരവണാസ് ഹോട്ടൽ, സ്റ്റാർ മൊബൈൽ പാലസ്, ബ്രൈറ്റ് സർവീസ് സെന്റർ, ആഷാസ് അക്കാദമി, അഡ്വക്കേറ്റ് ഓഫിസ്, തയ്യൽകട, ബ്യൂട്ടിപാർലർ തുടങ്ങിയ സ്ഥാപങ്ങളിലെ സാധന സാമഗ്രികളും നശിച്ചിട്ടുണ്ട്.
കോട്ടയത്തുനിന്നു നാലും പാലാ, ചങ്ങനാശേരി, പാന്പാടി, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽനിന്നു രണ്ടു വീതവും കടുത്തുരുത്തി, ചെങ്ങന്നൂർ എന്നിവിടങ്ങളിൽനിന്ന് ഓരോ യൂണിറ്റും ഫയർ ഫോഴ്സ് യൂണിറ്റാണു തീ അണയ്ക്കാനുണ്ടായിരുന്നത്. കോട്ടയം ഡിവൈഎസ്പി ഷാജിമോൻ ജോസഫ്, ഈസ്റ്റ് സിഐ സാജു വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് കനത്ത ജാഗ്രതയോടെ കെകെ റോഡിൽ നിലയുറപ്പിച്ചിരുന്നു.