പത്തനംതിട്ട: തൊഴിൽ രഹിതർക്ക് ശാസ്ത്രീയ പരിശീലനവും സാങ്കേതിക സഹായങ്ങളും ലഭ്യമാക്കുകയെന്ന ഉദ്ദേശ്യത്തോടെ സംസ്ഥാന ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴിൽ പ്രവർത്തിച്ചുവന്ന സ്റ്റെഡ് പ്രോജക്ട് ജില്ലാ ഓഫീസുകളുടെ പ്രവർത്തനം അവസാനിപ്പിച്ചു.
തൊഴിലധിഷ്ഠിത പരിശീലനം, സംരംഭകത്വ വികസനം എന്ന പേരിലാണ് 14 ജില്ലകളിലും ഓഫീസുകൾ പ്രവർത്തിച്ചുവന്നത്. കോഴിക്കോട് കേന്ദ്രമാക്കി 1983ലാണ് ആദ്യം സ്റ്റെഡ് പ്രോജക്ട് ഓഫീസ് തുറന്നത്. പിന്നീട് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. സംരംഭകർക്ക് കൗണ്‍സലിംഗ് ഉൾപ്പെടെയുള്ള സേവനങ്ങൾ നൽകുന്നതിനു പ്രോജക്ട് ലക്ഷ്യമിട്ടിരുന്നു.
എന്നാൽ, ഇവിടെ 18 മാസമായി ജീവനക്കാർക്ക് ശന്പളം പോലും നൽകിയിട്ടില്ലെന്നാണു വിവരം. മിക്കയിടങ്ങളിലും കെട്ടിട വാടകയും മുടങ്ങിക്കിടക്കുകയാണ്. സർക്കാരിന്റെ ചെലവു ചുരുക്കൽ പരിപാടിയുടെ ഭാഗമായാണ് ഓഫീസ് അടച്ചതെന്നും ഇനി മുതൽ ഓഫീസിൽ വരേണ്ടതില്ലെന്നും ജീവനക്കാരെ അറിയിച്ചിട്ടുണ്ട്. എന്നാൽ, ഓഫീസ് പൂട്ടിയതായി സർക്കാർ ഉത്തരവ് പുറത്തിറങ്ങിയിട്ടില്ല.
മുഖ്യമന്ത്രിയുടെ കീഴിലുള്ള വകുപ്പാണ് സ്റ്റെഡ് പ്രോജക്ട് നിയന്ത്രിച്ചുവന്നത്. സംസ്ഥാനതലത്തിൽ ചീഫ് സെക്രട്ടറിയുടെയും ജില്ലാതലങ്ങളിൽ കളക്ടർമാരുടെയും നേതൃത്വത്തിലുള്ള സമിതിക്കായിരുന്നു പദ്ധതിയുടെ നിയന്ത്രണം.
ആരംഭകാലത്ത് വിപുലമായ തൊഴിൽ പരിശീലന പരിപാടികൾ ആവിഷ്കരിച്ചിരുന്നു. നേരത്തെ നിയമനടപടികളുമായി പോയ ജീവനക്കാരെ സ്ഥലംമാറ്റി ഉത്തരവു നൽകിയിരുന്നു. എന്നാൽ ഓഫീസുകൾ പൂട്ടിയതോടെ ഇവർക്ക് ജോലിയിൽ പ്രവേശിക്കാനാകില്ല. ലക്ഷങ്ങൾ വിലമതിക്കുന്ന ഉപകരണങ്ങൾ പല ഓഫീസുകളിലും ഉണ്ട്. ഓഫീസുകൾ പൂട്ടുന്നതോടെ ഉപകരണങ്ങളും ഉപയോഗശൂന്യമാകും.
തൊഴിലധിഷ്ഠിത പരിശീലനം, സംരംഭകത്വ വികസനം എന്ന പേരിലാണ് 14 ജില്ലകളിലും ഓഫീസുകൾ പ്രവർത്തിച്ചുവന്നത്. കോഴിക്കോട് കേന്ദ്രമാക്കി 1983ലാണ് ആദ്യം സ്റ്റെഡ് പ്രോജക്ട് ഓഫീസ് തുറന്നത്. പിന്നീട് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. സംരംഭകർക്ക് കൗണ്‍സലിംഗ് ഉൾപ്പെടെയുള്ള സേവനങ്ങൾ നൽകുന്നതിനു പ്രോജക്ട് ലക്ഷ്യമിട്ടിരുന്നു.
എന്നാൽ, ഇവിടെ 18 മാസമായി ജീവനക്കാർക്ക് ശന്പളം പോലും നൽകിയിട്ടില്ലെന്നാണു വിവരം. മിക്കയിടങ്ങളിലും കെട്ടിട വാടകയും മുടങ്ങിക്കിടക്കുകയാണ്. സർക്കാരിന്റെ ചെലവു ചുരുക്കൽ പരിപാടിയുടെ ഭാഗമായാണ് ഓഫീസ് അടച്ചതെന്നും ഇനി മുതൽ ഓഫീസിൽ വരേണ്ടതില്ലെന്നും ജീവനക്കാരെ അറിയിച്ചിട്ടുണ്ട്. എന്നാൽ, ഓഫീസ് പൂട്ടിയതായി സർക്കാർ ഉത്തരവ് പുറത്തിറങ്ങിയിട്ടില്ല.
മുഖ്യമന്ത്രിയുടെ കീഴിലുള്ള വകുപ്പാണ് സ്റ്റെഡ് പ്രോജക്ട് നിയന്ത്രിച്ചുവന്നത്. സംസ്ഥാനതലത്തിൽ ചീഫ് സെക്രട്ടറിയുടെയും ജില്ലാതലങ്ങളിൽ കളക്ടർമാരുടെയും നേതൃത്വത്തിലുള്ള സമിതിക്കായിരുന്നു പദ്ധതിയുടെ നിയന്ത്രണം.
ആരംഭകാലത്ത് വിപുലമായ തൊഴിൽ പരിശീലന പരിപാടികൾ ആവിഷ്കരിച്ചിരുന്നു. നേരത്തെ നിയമനടപടികളുമായി പോയ ജീവനക്കാരെ സ്ഥലംമാറ്റി ഉത്തരവു നൽകിയിരുന്നു. എന്നാൽ ഓഫീസുകൾ പൂട്ടിയതോടെ ഇവർക്ക് ജോലിയിൽ പ്രവേശിക്കാനാകില്ല. ലക്ഷങ്ങൾ വിലമതിക്കുന്ന ഉപകരണങ്ങൾ പല ഓഫീസുകളിലും ഉണ്ട്. ഓഫീസുകൾ പൂട്ടുന്നതോടെ ഉപകരണങ്ങളും ഉപയോഗശൂന്യമാകും.