കൊച്ചി: ചെങ്ങന്നൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ എല്ലാ ബൂത്തുകളിലും വിവിപാറ്റ് സ്ലിപ്പുകൾ ഏർപ്പെടുത്തണമെന്ന ഹർജി അപക്വമാണെന്നു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചു. കെ.കെ. രാമചന്ദ്രൻ നായർ എംഎൽഎ അന്തരിച്ചതോടെയാണ് ചെങ്ങന്നൂരിൽ ഉപതെരഞ്ഞെടുപ്പ് അനിവാര്യമായത്.
ആറ് മാസത്തിനുള്ളിൽ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടി വരും. തെരഞ്ഞെടുപ്പ് തീയതി പോലും കമ്മിഷൻ പ്രഖ്യാപിച്ചിട്ടില്ലാത്തതിനാൽ ഹർജി അപക്വമാണ്. വോട്ടർമാരുടെ വിശ്വാസം പുനസ്ഥാപിക്കാൻ ബൂത്തുകളിൽ വിവിപാറ്റ് മെഷീനുകൾ സ്ഥാപിക്കണമെന്ന് സുബ്രഹ്മണ്യൻ സ്വാമി കൊടുത്ത കേസിൽ 2013 ൽ സുപ്രീം കോടതിയുടെ വിധിയുണ്ട്. എന്നാൽ ഏതൊക്കെ മേഖലകളിൽ മെഷീൻ ഏർപ്പെടുത്തണമെന്ന് തീരുമാനിക്കാനുള്ള അധികാരം തെരഞ്ഞെടുപ്പു കമ്മീഷനാണെന്ന് പറഞ്ഞിട്ടുണ്ട്.
ആറ് മാസത്തിനുള്ളിൽ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടി വരും. തെരഞ്ഞെടുപ്പ് തീയതി പോലും കമ്മിഷൻ പ്രഖ്യാപിച്ചിട്ടില്ലാത്തതിനാൽ ഹർജി അപക്വമാണ്. വോട്ടർമാരുടെ വിശ്വാസം പുനസ്ഥാപിക്കാൻ ബൂത്തുകളിൽ വിവിപാറ്റ് മെഷീനുകൾ സ്ഥാപിക്കണമെന്ന് സുബ്രഹ്മണ്യൻ സ്വാമി കൊടുത്ത കേസിൽ 2013 ൽ സുപ്രീം കോടതിയുടെ വിധിയുണ്ട്. എന്നാൽ ഏതൊക്കെ മേഖലകളിൽ മെഷീൻ ഏർപ്പെടുത്തണമെന്ന് തീരുമാനിക്കാനുള്ള അധികാരം തെരഞ്ഞെടുപ്പു കമ്മീഷനാണെന്ന് പറഞ്ഞിട്ടുണ്ട്.