കൊച്ചി: വിഴിഞ്ഞം തുറമുഖം നിർമാണത്തിന് ടെൻഡറിൽ പങ്കെടുത്ത മറ്റു നാലു കന്പനികൾക്കു കൂടി നോട്ടീസ് അയയ്ക്കാൻ അന്വേഷണ കമ്മീഷൻ ഉത്തരവിട്ടു. ഇവർ പത്ത് ദിവസത്തിനുള്ളിൽ കമ്മീഷനു മുന്നിൽ ഹാജരാകണമെന്ന ു സിറ്റിംഗിൽ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റീസ് സി.എൻ. രാമചന്ദ്രൻ നായർ പറഞ്ഞു.
അഞ്ച് കന്പനികളാണ് ടെൻഡറിന്റെ ആദ്യഘട്ടത്തിൽ പങ്കെടുത്തത്. എന്നാൽ വ്യവസ്ഥകൾ ലഘൂകരിച്ചശേഷം അദാനി ഗ്രൂപ്പ് മാത്രമാണ് തുടർന്നത്. ഈ സാഹചര്യത്തിൽ മറ്റു കന്പനികൾ പദ്ധതിയിൽനിന്നൊഴിവാകാൻ എന്തെങ്കിലും ഇടപാടുകൾ നടന്നിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കണമെന്ന കമ്മീഷൻ അഭിഭാഷകന്റെ വാദം പരിഗണിച്ചാണ് കമ്മീഷൻ തീരുമാനം. വിഴിഞ്ഞം തുറമുഖ നിർമാണത്തിന് അദാനി പോർട്സ് ആൻഡ് എസിഇ ഇസഡ് ലിമിറ്റഡ്, കോണ്‍കാസ്റ്റ് ഹ്യൂണ്ടായ് കണ്‍സോർഷ്യം, എസ്സാർ പോർട്സ് ലിമിറ്റഡ്, ഗാമോണ്‍ ഇൻഫ്രാസ്ട്രക്ച്ചർ പ്രോജക്ട്സ് ലിമിറ്റഡ്, എസ്ആർഇഐ ഇൻഫ്ര ആൻഡ് ഒഎച്ച്എൽ സ്പെയിൻ കണ്‍സോർഷ്യം എന്നീ കന്പനികളാണ് യോഗ്യതാപത്രം നൽകിയത്.
അഞ്ച് കന്പനികളാണ് ടെൻഡറിന്റെ ആദ്യഘട്ടത്തിൽ പങ്കെടുത്തത്. എന്നാൽ വ്യവസ്ഥകൾ ലഘൂകരിച്ചശേഷം അദാനി ഗ്രൂപ്പ് മാത്രമാണ് തുടർന്നത്. ഈ സാഹചര്യത്തിൽ മറ്റു കന്പനികൾ പദ്ധതിയിൽനിന്നൊഴിവാകാൻ എന്തെങ്കിലും ഇടപാടുകൾ നടന്നിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കണമെന്ന കമ്മീഷൻ അഭിഭാഷകന്റെ വാദം പരിഗണിച്ചാണ് കമ്മീഷൻ തീരുമാനം. വിഴിഞ്ഞം തുറമുഖ നിർമാണത്തിന് അദാനി പോർട്സ് ആൻഡ് എസിഇ ഇസഡ് ലിമിറ്റഡ്, കോണ്‍കാസ്റ്റ് ഹ്യൂണ്ടായ് കണ്‍സോർഷ്യം, എസ്സാർ പോർട്സ് ലിമിറ്റഡ്, ഗാമോണ്‍ ഇൻഫ്രാസ്ട്രക്ച്ചർ പ്രോജക്ട്സ് ലിമിറ്റഡ്, എസ്ആർഇഐ ഇൻഫ്ര ആൻഡ് ഒഎച്ച്എൽ സ്പെയിൻ കണ്‍സോർഷ്യം എന്നീ കന്പനികളാണ് യോഗ്യതാപത്രം നൽകിയത്.