തിരുവനന്തപുരം: കേരളത്തിന്റെ തീരപ്രദേശത്ത് ഇന്നു രാത്രി വരെ കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നു ദേശീയ സമുദ്രഗവേഷണ പഠനകേന്ദ്രം അറിയിച്ചു. രണ്ടര മുതൽ മൂന്നു വരെ മീറ്റർ ഉയരത്തിലുള്ള അതിശക്തമായ തിരമാലയ്ക്കു സാധ്യതയുള്ളതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും അതീവ ജാഗ്രത പുലർത്തണമെന്നും സമുദ്രഗവേഷണ കേന്ദ്രം അറിയിച്ചു.
കേരളത്തിൽ കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിലെ തീരപ്രദേശങ്ങൾ ഇന്നു രാത്രി 11.30 വരെയാണ് അതിശക്തമായ തിരമാലകൾ ആഞ്ഞടിക്കാനുള്ള സാധ്യതയുള്ളത്. തീരത്തോടടുത്താണ് പ്രതിഭാസം കൂടുതൽ ശക്തിപ്രാപിക്കാൻ സാധ്യത. അതിനാൽ ബോട്ടുകൾ തീരത്തുനിന്നു കടലിലേക്കും കടലിൽനിന്നു തീരത്തേക്കും കൊണ്ടുപോകുന്നത് ഒഴിവാക്കണം. ബോട്ടുകൾ കൂട്ടിമുട്ടി അപകടം സംഭവിക്കാതിരിക്കാൻ അവ നങ്കൂരമിടുമ്പോൾ നിശ്ചിത അകലം പാലിക്കണമെന്നും വിനോദസഞ്ചാരികൾ കടലിൽ ഇറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കേരളത്തിന്റെ തീരപ്രദേശങ്ങളിൽ കടൽക്ഷോഭം മൂലം വ്യാപകമായ നാശനഷ്ടമാണുണ്ടായത്. കടൽക്ഷോഭത്തിൽ നൂറുകണക്കിനു വീടുകൾ തകരുകയും ഇതേ തുടർന്ന് നൂറുകണക്കിനാളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തിരുന്നു.
തിരുവനന്തപുരം ജില്ലാ കളക്ടർ ഡോ. എസ്. കാർത്തികേയൻ കടലാക്രമണ ഭീഷണി നേരിടുന്ന അഞ്ചുതെങ്ങ്, പൂന്തുറ തീരപ്രദേശങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. കടലാക്രമണത്തെത്തുടർന്ന് ജില്ലയിൽ രണ്ടു ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്- അഞ്ചുതെങ്ങിൽ സെന്റ് ജോസഫ്സ് സ്കൂളിലും അടിമലത്തുറ ബഡ്സ് സ്കൂളിലും.
അഞ്ചുതെങ്ങിലെ ക്യാമ്പ് സന്ദർശിച്ച കളക്ടർ സൗകര്യങ്ങൾ വിലയിരുത്തി. നാട്ടുകാരുമായി സംസാരിച്ചു. 15 കുടുംബങ്ങളെയാണു ക്യാമ്പിലേക്കു മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. സബ് കളക്ടർ കെ. ഇമ്പശേഖർ, ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഡീന, അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ക്രിസ്റ്റി സൈമണ്, തഹസിൽദാർ ക്ലമന്റ് ലോപ്പസ്, ജനപ്രതിനിധികൾ എന്നിവരും കളക്ടർക്കൊപ്പമുണ്ടായിരുന്നു.
കേരളത്തിൽ കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിലെ തീരപ്രദേശങ്ങൾ ഇന്നു രാത്രി 11.30 വരെയാണ് അതിശക്തമായ തിരമാലകൾ ആഞ്ഞടിക്കാനുള്ള സാധ്യതയുള്ളത്. തീരത്തോടടുത്താണ് പ്രതിഭാസം കൂടുതൽ ശക്തിപ്രാപിക്കാൻ സാധ്യത. അതിനാൽ ബോട്ടുകൾ തീരത്തുനിന്നു കടലിലേക്കും കടലിൽനിന്നു തീരത്തേക്കും കൊണ്ടുപോകുന്നത് ഒഴിവാക്കണം. ബോട്ടുകൾ കൂട്ടിമുട്ടി അപകടം സംഭവിക്കാതിരിക്കാൻ അവ നങ്കൂരമിടുമ്പോൾ നിശ്ചിത അകലം പാലിക്കണമെന്നും വിനോദസഞ്ചാരികൾ കടലിൽ ഇറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കേരളത്തിന്റെ തീരപ്രദേശങ്ങളിൽ കടൽക്ഷോഭം മൂലം വ്യാപകമായ നാശനഷ്ടമാണുണ്ടായത്. കടൽക്ഷോഭത്തിൽ നൂറുകണക്കിനു വീടുകൾ തകരുകയും ഇതേ തുടർന്ന് നൂറുകണക്കിനാളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തിരുന്നു.
തിരുവനന്തപുരം ജില്ലാ കളക്ടർ ഡോ. എസ്. കാർത്തികേയൻ കടലാക്രമണ ഭീഷണി നേരിടുന്ന അഞ്ചുതെങ്ങ്, പൂന്തുറ തീരപ്രദേശങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. കടലാക്രമണത്തെത്തുടർന്ന് ജില്ലയിൽ രണ്ടു ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്- അഞ്ചുതെങ്ങിൽ സെന്റ് ജോസഫ്സ് സ്കൂളിലും അടിമലത്തുറ ബഡ്സ് സ്കൂളിലും.
അഞ്ചുതെങ്ങിലെ ക്യാമ്പ് സന്ദർശിച്ച കളക്ടർ സൗകര്യങ്ങൾ വിലയിരുത്തി. നാട്ടുകാരുമായി സംസാരിച്ചു. 15 കുടുംബങ്ങളെയാണു ക്യാമ്പിലേക്കു മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. സബ് കളക്ടർ കെ. ഇമ്പശേഖർ, ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഡീന, അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ക്രിസ്റ്റി സൈമണ്, തഹസിൽദാർ ക്ലമന്റ് ലോപ്പസ്, ജനപ്രതിനിധികൾ എന്നിവരും കളക്ടർക്കൊപ്പമുണ്ടായിരുന്നു.