കൊച്ചി: വരാപ്പുഴയിൽ കസ്റ്റഡിയിലിരിക്കെ ശ്രീജിത് എന്ന യുവാവ് കൊല്ലപ്പെട്ട കേസിൽ കൂടുതൽ വ്യക്തതയ്ക്കായി, സംഭവത്തിൽ ഉൾപ്പെട്ട പോലീസ് ഉദ്യോഗസ്ഥരെയെല്ലാം ചോദ്യംചെയ്യാൻ തീരുമാനം. ഇന്നലെ വരാപ്പുഴ സ്റ്റേഷനിലെ എഎസ്ഐ ജയാനന്ദനെയും വടക്കേക്കര എസ്ഐ എം.കെ. മുരളിയെയും ആലുവ പോലീസ് ക്ലബ്ബിലേക്കു വിളിച്ചുവരുത്തി അന്വേഷണ സംഘം ചോദ്യംചെയ്തു.
ശ്രീജിത്തിനെ അറസ്റ്റ് ചെയ്ത ദിവസം വരാപ്പുഴ എസ്ഐ ദീപക് അവധിയിലായിരുന്നതിനാൽ എഎസ്ഐ ജയാനന്ദനായിരുന്നു സ്റ്റേഷന്റെ ചുമതല. ശ്രീജിത് ഉൾപ്പെടെ 10 പ്രതികളെ രാത്രി 10.30ന് കസ്റ്റഡിയിലെടുത്തു പതിനൊന്നോടെ ഓടെ സ്റ്റേഷനിലെത്തിച്ചിട്ടും പിറ്റേദിവസം രാവിലെ ഒന്പതോടെയാണു കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. ഈ അസാധാരണമായ നടപടിയെപ്പറ്റി അറിയാനാണു ജയാനന്ദനെ ചോദ്യംചെയ്തത്.
ആർടിഎഫ് അംഗങ്ങൾ കൊണ്ടുവന്നപ്പോൾ ശ്രീജിത് ക്ഷീണിതനായിരുന്നോ, ശ്രീജിത്തിനെ സ്റ്റേഷനിൽ ആരെല്ലാം മർദിച്ചു, അവധിയിലായിരുന്നിട്ടും എസ്ഐ ദീപക് രാത്രി സ്റ്റേഷനിൽ എത്തിയതെന്തിന്, ഉന്നതരിൽനിന്ന് എന്തെങ്കിലും നിർദേശം ലഭിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങളും ചോദിച്ചറിഞ്ഞു.
ശാസ്ത്രീയ തെളിവുകൾക്കൊപ്പം സാക്ഷിമൊഴിയും പ്രതികൾക്കെതിരേ ലഭ്യമാക്കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. സംഭവത്തിലുൾപ്പെട്ട ബാക്കിയുള്ളവരെ അറസ്റ്റ്ചെയ്യാനും സാക്ഷിമൊഴികൾ ആവശ്യമാണ്.
കസ്റ്റഡി മരണവുമായി ബന്ധപ്പെട്ടു മൂന്ന് ആർടിഎഫ് അംഗങ്ങളെയും പറവൂർ സിഐ ക്രിസ്പിൻ സാം, വരാപ്പുഴ എസ്ഐ ജി.എസ്. ദീപക്, ഗ്രേഡ് എഎസ്ഐ സുധീർ, സീനിയർ സിവിൽ പോലീസ് ഓഫീസർ സന്തോഷ് ബേബി എന്നിവരെയുമാണു സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തത്. ഇതിൽ ആർടിഎഫ് അംഗങ്ങളെയും എസ്ഐയെയും മാത്രമാണു പ്രതിചേർക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തത്.
ദേവസ്വംപാടത്തു വീടാക്രമണം നടന്നപ്പോൾ സമീപമുള്ള എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും അറിയിപ്പു പോയിരുന്നു. ഇതു സംബന്ധിച്ചുള്ള കാര്യങ്ങളാണ് വടക്കേക്കര എസ്ഐ എം.കെ. മുരളിയിൽനിന്നു തേടിയതെന്നാണു സൂചന. സംഭവവുമായി ബന്ധപ്പെട്ടു സ്ഥലംമാറ്റം ലഭിച്ച റൂറൽ എസ്പി എ.വി. ജോർജിന്റെ ഇടപെടലുകൾ സംബന്ധിച്ച ആരോപണങ്ങളാണ് കൂടുതൽ പേരെ ചോദ്യം ചെയ്യുന്നതിലേക്ക് അന്വേഷണ സംഘത്തെ നയിച്ചത്.
ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ രൂപീകരിച്ച മെഡിക്കൽ ബോർഡിന്റെ അന്തിമ റിപ്പോർട്ടും ഇന്നു ലഭിക്കും. പോലീസ് മർദനം ശരിവച്ചുള്ള പ്രാഥമിക റിപ്പോർട്ട് നേരത്തെ അഞ്ചു വിദഗ്ധർ അടങ്ങിയ ബോർഡ് നൽകിയിരുന്നു. അന്വേഷണസംഘം തയാറാക്കി നൽകിയ ചോദ്യാവലി പ്രകാരമുള്ള വിശദാംശം റിപ്പോർട്ടിലുണ്ടാകും.
ശ്രീജിത്തിനെ അറസ്റ്റ് ചെയ്ത ദിവസം വരാപ്പുഴ എസ്ഐ ദീപക് അവധിയിലായിരുന്നതിനാൽ എഎസ്ഐ ജയാനന്ദനായിരുന്നു സ്റ്റേഷന്റെ ചുമതല. ശ്രീജിത് ഉൾപ്പെടെ 10 പ്രതികളെ രാത്രി 10.30ന് കസ്റ്റഡിയിലെടുത്തു പതിനൊന്നോടെ ഓടെ സ്റ്റേഷനിലെത്തിച്ചിട്ടും പിറ്റേദിവസം രാവിലെ ഒന്പതോടെയാണു കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. ഈ അസാധാരണമായ നടപടിയെപ്പറ്റി അറിയാനാണു ജയാനന്ദനെ ചോദ്യംചെയ്തത്.
ആർടിഎഫ് അംഗങ്ങൾ കൊണ്ടുവന്നപ്പോൾ ശ്രീജിത് ക്ഷീണിതനായിരുന്നോ, ശ്രീജിത്തിനെ സ്റ്റേഷനിൽ ആരെല്ലാം മർദിച്ചു, അവധിയിലായിരുന്നിട്ടും എസ്ഐ ദീപക് രാത്രി സ്റ്റേഷനിൽ എത്തിയതെന്തിന്, ഉന്നതരിൽനിന്ന് എന്തെങ്കിലും നിർദേശം ലഭിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങളും ചോദിച്ചറിഞ്ഞു.
ശാസ്ത്രീയ തെളിവുകൾക്കൊപ്പം സാക്ഷിമൊഴിയും പ്രതികൾക്കെതിരേ ലഭ്യമാക്കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. സംഭവത്തിലുൾപ്പെട്ട ബാക്കിയുള്ളവരെ അറസ്റ്റ്ചെയ്യാനും സാക്ഷിമൊഴികൾ ആവശ്യമാണ്.
കസ്റ്റഡി മരണവുമായി ബന്ധപ്പെട്ടു മൂന്ന് ആർടിഎഫ് അംഗങ്ങളെയും പറവൂർ സിഐ ക്രിസ്പിൻ സാം, വരാപ്പുഴ എസ്ഐ ജി.എസ്. ദീപക്, ഗ്രേഡ് എഎസ്ഐ സുധീർ, സീനിയർ സിവിൽ പോലീസ് ഓഫീസർ സന്തോഷ് ബേബി എന്നിവരെയുമാണു സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തത്. ഇതിൽ ആർടിഎഫ് അംഗങ്ങളെയും എസ്ഐയെയും മാത്രമാണു പ്രതിചേർക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തത്.
ദേവസ്വംപാടത്തു വീടാക്രമണം നടന്നപ്പോൾ സമീപമുള്ള എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും അറിയിപ്പു പോയിരുന്നു. ഇതു സംബന്ധിച്ചുള്ള കാര്യങ്ങളാണ് വടക്കേക്കര എസ്ഐ എം.കെ. മുരളിയിൽനിന്നു തേടിയതെന്നാണു സൂചന. സംഭവവുമായി ബന്ധപ്പെട്ടു സ്ഥലംമാറ്റം ലഭിച്ച റൂറൽ എസ്പി എ.വി. ജോർജിന്റെ ഇടപെടലുകൾ സംബന്ധിച്ച ആരോപണങ്ങളാണ് കൂടുതൽ പേരെ ചോദ്യം ചെയ്യുന്നതിലേക്ക് അന്വേഷണ സംഘത്തെ നയിച്ചത്.
ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ രൂപീകരിച്ച മെഡിക്കൽ ബോർഡിന്റെ അന്തിമ റിപ്പോർട്ടും ഇന്നു ലഭിക്കും. പോലീസ് മർദനം ശരിവച്ചുള്ള പ്രാഥമിക റിപ്പോർട്ട് നേരത്തെ അഞ്ചു വിദഗ്ധർ അടങ്ങിയ ബോർഡ് നൽകിയിരുന്നു. അന്വേഷണസംഘം തയാറാക്കി നൽകിയ ചോദ്യാവലി പ്രകാരമുള്ള വിശദാംശം റിപ്പോർട്ടിലുണ്ടാകും.