തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനിയറിംഗ് പ്രവേശനത്തിനുള്ള പരീക്ഷ ഇന്നും നാളെയുമായി നടക്കും. 1.48 ലക്ഷം വിദ്യാർഥികളാണ് ഇക്കുറി പ്രവേശനപരീക്ഷ എഴുതുന്നത്. ആകെ 353 സെന്ററുകളാണ് ക്രമീകരിച്ചിട്ടുള്ളത്. കേരളത്തിൽ 350 സെന്ററുകളും ദുബായ്, മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ ഓരോ സെന്ററുമാണുള്ളത്.
ഇന്നു രാവിലെ 10 മുതൽ 12.30 വരെ പേപ്പർ ഒന്ന് ഫിസിക്സും കെമിസ്ട്രിയുമാണ്.
നാളെ രാവിലെ 10 മുതൽ 12.30 വരെ മാത്തമാറ്റിക്സാണ് പരീക്ഷ. ഡൗണ്‍ലോഡ് ചെയ്തെടുത്ത അഡ്മിറ്റ് കാർഡുകൾ പരീക്ഷാഹാളിൽ പരിശോധനയ്ക്കു ഹാജരാക്കണം. അഡ്മിറ്റ് കാർഡുകൾ കൈവശമില്ലാത്ത വിദ്യാർഥികളെ പരീക്ഷാ ഹാളിൽ പ്രവേശിപ്പിക്കില്ല.
വിദ്യാർഥികളെ തിരിച്ചറിയുന്നതിന് അഡ്മിറ്റ് കാർഡിന്റെ കളർ പ്രിന്റൗട്ട് കൂടുതൽ ഗുണകരമായിരിക്കുമെന്നു പ്രവേശന പരീക്ഷാ കമ്മീഷണറേറ്റ് അറിയിച്ചു.
ഇന്നു രാവിലെ 10 മുതൽ 12.30 വരെ പേപ്പർ ഒന്ന് ഫിസിക്സും കെമിസ്ട്രിയുമാണ്.
നാളെ രാവിലെ 10 മുതൽ 12.30 വരെ മാത്തമാറ്റിക്സാണ് പരീക്ഷ. ഡൗണ്‍ലോഡ് ചെയ്തെടുത്ത അഡ്മിറ്റ് കാർഡുകൾ പരീക്ഷാഹാളിൽ പരിശോധനയ്ക്കു ഹാജരാക്കണം. അഡ്മിറ്റ് കാർഡുകൾ കൈവശമില്ലാത്ത വിദ്യാർഥികളെ പരീക്ഷാ ഹാളിൽ പ്രവേശിപ്പിക്കില്ല.
വിദ്യാർഥികളെ തിരിച്ചറിയുന്നതിന് അഡ്മിറ്റ് കാർഡിന്റെ കളർ പ്രിന്റൗട്ട് കൂടുതൽ ഗുണകരമായിരിക്കുമെന്നു പ്രവേശന പരീക്ഷാ കമ്മീഷണറേറ്റ് അറിയിച്ചു.