തിരുവനന്തപുരം: ടയർ ഉപയോഗിച്ച് നിർമിക്കുന്ന പന്തങ്ങളിൽ തീ കൊളുത്തി നടത്തുന്ന പ്രകടനങ്ങൾ ശരീരത്തിന് ഹാനികരമായതിനാൽ നിയന്ത്രിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ചീഫ് സെക്രട്ടറിയും സംസ്ഥാന പോലീസ് മേധാവിയും ടയർ പന്തം കൊളുത്തിയുള്ള പ്രകടനങ്ങൾക്കെതിരേ നടപടികൾ സ്വീകരിച്ച ശേഷം ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ ആക്ടിംഗ് അധ്യക്ഷൻ പി. മോഹനദാസ് ആവശ്യപ്പെട്ടു.
ടയർ പന്തങ്ങളിൽ നിന്നു വമിക്കുന്ന പുക ശ്വാസകോശ രോഗങ്ങളുള്ളവരെ ഹാനികരമായി ബാധിക്കാറുണ്ടെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. മനുഷ്യാവകാശ പ്രവർത്തകനായ ഷെഫിൻ കവടിയാർ സമർപ്പിച്ച പരാതിയിലാണ് നടപടി.
ടയർ പന്തങ്ങളിൽ നിന്നു വമിക്കുന്ന പുക ശ്വാസകോശ രോഗങ്ങളുള്ളവരെ ഹാനികരമായി ബാധിക്കാറുണ്ടെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. മനുഷ്യാവകാശ പ്രവർത്തകനായ ഷെഫിൻ കവടിയാർ സമർപ്പിച്ച പരാതിയിലാണ് നടപടി.