മഞ്ചേരി: ഹർത്താൽ നടത്താൻ സമൂഹമാധ്യമത്തിലൂടെ ആഹ്വാനം ചെയ്ത കേസിൽ സൈബർ സെൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ്ആഹ്വാനത്തിന്റെ ഉറവിടം കണ്ടെത്തിയത്.
വാട്സാപ്, ഫേസ്ബുക്ക് കൂട്ടായ്മകളെക്കുറിച്ചു ഗൾഫ് രാജ്യങ്ങളിൽ നിന്നാണ് സന്ദേശങ്ങൾ പ്രചരിച്ചതെന്ന് ആദ്യ ഘട്ടത്തിൽ പോലീസ് സംശയിച്ചിരുന്നു.
എന്നാൽ വോയ്സ് ഓഫ് യൂത്ത്, ജസ്റ്റീ സ് ഫോർ സിസ്റ്റേഴ്സ് എന്നീ വാട്സാപ് ഗ്രൂപ്പുകളിലുടെയാണു സന്ദേശങ്ങൾ ആദ്യമായി പ്രചരിച്ചതെന്നു കണ്ടെത്തിയതോടെയാണ് അഡ്മിനുകളിലേക്ക് അന്വേഷണം എത്തിയത്. പെരിന്തൽമണ്ണ ഡിവൈഎസ്പി എം.പി. മോഹനചന്ദ്രൻ, മലപ്പുറം ഡിവൈഎസ്പി ജലീൽ തോട്ടത്തിൽ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വെള്ളിയാഴ്ച രാത്രി കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽനിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ആർഎസ്എസിന്റെ സജീവ പ്രവർത്തകനായിരുന്ന പുനലൂർ സ്വദേശി അമർനാഥാണു ഹർത്താൽ നടത്താനുള്ള ആഹ്വാനവുമായി സന്ദേശപോസ്റ്റ് നിർമിച്ചതെന്നു പോലീസ് പറഞ്ഞു. ഇയാളുടെ പിതാവും ആർഎസ്എസ് പ്രവർത്തകനായിരുന്നു. ഇരുവരെയും പ്രദേശിക നേതൃത്വവുമായുള്ള ഭിന്നതയെ തുടർന്ന് ആർഎസ്എസിൽ നിന്നു മൂന്നു മാസം മുമ്പു പുറത്താക്കിയിരുന്നു. തുടർന്നു ശിവസേനയിൽ ചേർന്നു പ്രവർത്തിച്ചുവരികയായിരുന്നു.
കഠുവ സംഭവത്തിന്റെ പിറ്റേന്നു കൊല്ലപ്പെട്ട പെണ്കുട്ടിക്ക് അനുകൂലമായി പോസ്റ്റുകൾ പ്രചരിപ്പിക്കാൻ വോയ്സ് ഓഫ് യൂത്ത്, ജസ്റ്റീസ് ഫോർ സിസ്റ്റേഴ്സ് എന്നീ പുതിയ ഗ്രൂപ്പുകൾ അമർനാഥ് നിർമിക്കുകയായിരുന്നു. പതിനൊന്നു പേരെ ഇതിന്റെ അഡ്മിൻമാരാക്കി. സമൂഹമാധ്യമങ്ങളിലൂടെ ഈ പോസ്റ്റുകൾ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതോടെയാണു ജനങ്ങളെ രംഗത്തിറക്കി ഹർത്താൽ നടത്താൻ തീരുമാനിച്ചത്. ഇതു സംബന്ധിച്ച പോസ്റ്റുകളും അതിവേഗം വിവിധ ഗ്രൂപ്പുകളിലൂടെ പ്രചരിച്ചു. 14 ജില്ലകളിലും ഇവർ വാട്സാപ് ഗ്രൂപ്പുകളുണ്ടാക്കി സന്ദേശങ്ങൾ പ്രചരിപ്പിച്ചിരുന്നു. ഹർത്താലിനിടെ അക്രമമുണ്ടാക്കാനും ആഹ്വാനം ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. സംഘർഷം തടയാനെത്തിയ മുപ്പതിലധികം പോലീസുകാർക്കു ഗുരുതര പരിക്കേറ്റിരുന്നു. പല സ്ഥാപനങ്ങളും തകർക്കപ്പെട്ടു. കെഎസ്ആർടിസി ബസ് ഉൾപ്പെടെ നിരവധി വാഹനങ്ങൾ നശിപ്പിച്ചു. ജില്ലാ ജഡ്ജിയും ഉയർന്ന പോലീസ് ഉദ്യോഗസ്ഥരുമുൾപ്പെടെ നിരവധി പേരെ മലപ്പുറത്ത് വഴിയിൽ തടഞ്ഞിരുന്നു.
അറസ്റ്റിലായ പ്രതികൾക്കെതിരേ ബോധപൂർവമുള്ള കലാപശ്രമം, പോക്സോ, പോലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ, മാർഗ തടസമുണ്ടാക്കൽ എന്നിവയ്ക്കാണു കേസ് രജിസ്റ്റർ ചെയ്തത്.
വാട്സാപ്, ഫേസ്ബുക്ക് കൂട്ടായ്മകളെക്കുറിച്ചു ഗൾഫ് രാജ്യങ്ങളിൽ നിന്നാണ് സന്ദേശങ്ങൾ പ്രചരിച്ചതെന്ന് ആദ്യ ഘട്ടത്തിൽ പോലീസ് സംശയിച്ചിരുന്നു.
എന്നാൽ വോയ്സ് ഓഫ് യൂത്ത്, ജസ്റ്റീ സ് ഫോർ സിസ്റ്റേഴ്സ് എന്നീ വാട്സാപ് ഗ്രൂപ്പുകളിലുടെയാണു സന്ദേശങ്ങൾ ആദ്യമായി പ്രചരിച്ചതെന്നു കണ്ടെത്തിയതോടെയാണ് അഡ്മിനുകളിലേക്ക് അന്വേഷണം എത്തിയത്. പെരിന്തൽമണ്ണ ഡിവൈഎസ്പി എം.പി. മോഹനചന്ദ്രൻ, മലപ്പുറം ഡിവൈഎസ്പി ജലീൽ തോട്ടത്തിൽ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വെള്ളിയാഴ്ച രാത്രി കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽനിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ആർഎസ്എസിന്റെ സജീവ പ്രവർത്തകനായിരുന്ന പുനലൂർ സ്വദേശി അമർനാഥാണു ഹർത്താൽ നടത്താനുള്ള ആഹ്വാനവുമായി സന്ദേശപോസ്റ്റ് നിർമിച്ചതെന്നു പോലീസ് പറഞ്ഞു. ഇയാളുടെ പിതാവും ആർഎസ്എസ് പ്രവർത്തകനായിരുന്നു. ഇരുവരെയും പ്രദേശിക നേതൃത്വവുമായുള്ള ഭിന്നതയെ തുടർന്ന് ആർഎസ്എസിൽ നിന്നു മൂന്നു മാസം മുമ്പു പുറത്താക്കിയിരുന്നു. തുടർന്നു ശിവസേനയിൽ ചേർന്നു പ്രവർത്തിച്ചുവരികയായിരുന്നു.
കഠുവ സംഭവത്തിന്റെ പിറ്റേന്നു കൊല്ലപ്പെട്ട പെണ്കുട്ടിക്ക് അനുകൂലമായി പോസ്റ്റുകൾ പ്രചരിപ്പിക്കാൻ വോയ്സ് ഓഫ് യൂത്ത്, ജസ്റ്റീസ് ഫോർ സിസ്റ്റേഴ്സ് എന്നീ പുതിയ ഗ്രൂപ്പുകൾ അമർനാഥ് നിർമിക്കുകയായിരുന്നു. പതിനൊന്നു പേരെ ഇതിന്റെ അഡ്മിൻമാരാക്കി. സമൂഹമാധ്യമങ്ങളിലൂടെ ഈ പോസ്റ്റുകൾ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതോടെയാണു ജനങ്ങളെ രംഗത്തിറക്കി ഹർത്താൽ നടത്താൻ തീരുമാനിച്ചത്. ഇതു സംബന്ധിച്ച പോസ്റ്റുകളും അതിവേഗം വിവിധ ഗ്രൂപ്പുകളിലൂടെ പ്രചരിച്ചു. 14 ജില്ലകളിലും ഇവർ വാട്സാപ് ഗ്രൂപ്പുകളുണ്ടാക്കി സന്ദേശങ്ങൾ പ്രചരിപ്പിച്ചിരുന്നു. ഹർത്താലിനിടെ അക്രമമുണ്ടാക്കാനും ആഹ്വാനം ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. സംഘർഷം തടയാനെത്തിയ മുപ്പതിലധികം പോലീസുകാർക്കു ഗുരുതര പരിക്കേറ്റിരുന്നു. പല സ്ഥാപനങ്ങളും തകർക്കപ്പെട്ടു. കെഎസ്ആർടിസി ബസ് ഉൾപ്പെടെ നിരവധി വാഹനങ്ങൾ നശിപ്പിച്ചു. ജില്ലാ ജഡ്ജിയും ഉയർന്ന പോലീസ് ഉദ്യോഗസ്ഥരുമുൾപ്പെടെ നിരവധി പേരെ മലപ്പുറത്ത് വഴിയിൽ തടഞ്ഞിരുന്നു.
അറസ്റ്റിലായ പ്രതികൾക്കെതിരേ ബോധപൂർവമുള്ള കലാപശ്രമം, പോക്സോ, പോലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ, മാർഗ തടസമുണ്ടാക്കൽ എന്നിവയ്ക്കാണു കേസ് രജിസ്റ്റർ ചെയ്തത്.