തിരുവനന്തപുരം: ക്വാറി ഉടമകളിൽനിന്ന് 17 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന കേസിൽ പത്തനംതിട്ട മുൻ ജില്ലാ പോലീസ് മേധാവി രാഹുൽ ആർ.നായർക്കു വിജിലൻസ് ക്ലീൻ ചിറ്റ് നൽകിയ റിപ്പോർട്ട് അംഗീകരിക്കരുതെന്നും തന്റെ ആക്ഷേപം സമർപ്പിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു പരാതിക്കാരനായ ജയേഷ് തോമസ് കോടതിയിൽ ഹർജി നൽകി.
ഹർജികൾ കോടതി അടുത്ത മാസം 29ന് പരിഗണിക്കും. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയിലാണ് കേസ്. അനേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ശശിധരനാണു രാഹുൽ ആർ. നായർക്കു ക്ലീൻ ചിറ്റ് നൽകി റിപ്പോർട്ട് സമർപ്പിച്ചത്.
2014 നടന്ന കേസിൽ വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തിയ അന്നത്തെ വിജിലൻസ് ഡയറക്ടർ ആർ .സുകേശൻ സമർപ്പിച്ച റിപ്പോർട്ടിൽ പരാതിയിൽ കഴമ്പുണ്ടെന്നു കണ്ടെത്തിയിരുന്നു. എന്നാൽ, കേസ് തെളിയിക്കാൻ സാധിച്ചില്ല എന്നാണ് അന്തിമ റിപ്പോർട്ടിലെ കണ്ടെത്തൽ.
ഹർജികൾ കോടതി അടുത്ത മാസം 29ന് പരിഗണിക്കും. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയിലാണ് കേസ്. അനേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ശശിധരനാണു രാഹുൽ ആർ. നായർക്കു ക്ലീൻ ചിറ്റ് നൽകി റിപ്പോർട്ട് സമർപ്പിച്ചത്.
2014 നടന്ന കേസിൽ വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തിയ അന്നത്തെ വിജിലൻസ് ഡയറക്ടർ ആർ .സുകേശൻ സമർപ്പിച്ച റിപ്പോർട്ടിൽ പരാതിയിൽ കഴമ്പുണ്ടെന്നു കണ്ടെത്തിയിരുന്നു. എന്നാൽ, കേസ് തെളിയിക്കാൻ സാധിച്ചില്ല എന്നാണ് അന്തിമ റിപ്പോർട്ടിലെ കണ്ടെത്തൽ.