കായംകുളം: പാളത്തിൽ പാറക്കല്ല് കണ്ടെത്തിയതിനെത്തുടർന്ന് ട്രെയിൻ വേഗതകുറച്ച് കടന്നുപോയതിനാൽ അപകടം ഒഴിവായി. പാളത്തിൽവച്ച കല്ലിനു മുകളിൽ കൂടി കല്ലിടിച്ചു തെറിപ്പിച്ച് ട്രെയിൻ കടന്നു പോകുകയായിരുന്നു.
ഇന്നലെ രാവിലെ പത്തോടെ കായംകുളം പത്തിയൂർ ഏനാകുളങ്ങര ലെവൽക്രോസിന് സമീപമായിരുന്നു സംഭവം. കൊല്ലം ആലപ്പുഴ മെമുട്രെയിൻ കടന്നുപോകുന്നതിനിടയിൽ പാളത്തിൽ കല്ല് ഇരിക്കുന്നതായി ലോക്കോപൈലറ്റ് ദൂരെനിന്ന് കണ്ടതിനെത്തുടർന്ന് വേഗത കുറയ്ക്കുകയായിരുന്നു. അപകടം ഒഴിവായതോടെ കണ്ട്രോൾറൂമിൽ വിവരമറിയിക്കുകയും ചെയ്തു.
ആർപിഎഫ് കൊല്ലം സിഐ രാജേഷിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘമെത്തി പരിശോധന നടത്തി ഗതാഗത തടസമില്ലെന്ന് ബോധ്യപ്പെട്ട ശേഷമാണ് പിന്നീട് ട്രെയിനുകൾ കടത്തിവിട്ടത്. സമീപ ലെവൽക്രോസിലെ ഗേറ്റ്കീപ്പർ, പരിസരവാസികൾ എന്നിവരിൽനിന്ന് അന്വേഷണസംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
ഇടിയുടെ ആഘാതത്തിൽ കല്ല് ചിതറി തെറിച്ചതിനാലാണ് ദുരന്തം ഒഴിവായതെന്നും സംഭവം അട്ടിമറിയല്ലെന്നും സിഐ രാജേഷ് പറഞ്ഞു.
ഇന്നലെ രാവിലെ പത്തോടെ കായംകുളം പത്തിയൂർ ഏനാകുളങ്ങര ലെവൽക്രോസിന് സമീപമായിരുന്നു സംഭവം. കൊല്ലം ആലപ്പുഴ മെമുട്രെയിൻ കടന്നുപോകുന്നതിനിടയിൽ പാളത്തിൽ കല്ല് ഇരിക്കുന്നതായി ലോക്കോപൈലറ്റ് ദൂരെനിന്ന് കണ്ടതിനെത്തുടർന്ന് വേഗത കുറയ്ക്കുകയായിരുന്നു. അപകടം ഒഴിവായതോടെ കണ്ട്രോൾറൂമിൽ വിവരമറിയിക്കുകയും ചെയ്തു.
ആർപിഎഫ് കൊല്ലം സിഐ രാജേഷിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘമെത്തി പരിശോധന നടത്തി ഗതാഗത തടസമില്ലെന്ന് ബോധ്യപ്പെട്ട ശേഷമാണ് പിന്നീട് ട്രെയിനുകൾ കടത്തിവിട്ടത്. സമീപ ലെവൽക്രോസിലെ ഗേറ്റ്കീപ്പർ, പരിസരവാസികൾ എന്നിവരിൽനിന്ന് അന്വേഷണസംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
ഇടിയുടെ ആഘാതത്തിൽ കല്ല് ചിതറി തെറിച്ചതിനാലാണ് ദുരന്തം ഒഴിവായതെന്നും സംഭവം അട്ടിമറിയല്ലെന്നും സിഐ രാജേഷ് പറഞ്ഞു.